ലൈനബദര്, മുരീദ് ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്, നജീബ് സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, നാം ജീവിക്കുന്ന ഖത്തറിലും ഒരു പാട് പ്രശസ്തരായ എഴുത്തുകാരുണ്ട് അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട് അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല. ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ ഒരു പാട് കൃതികൾ മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങുക ആയിരുന്നു , മലയാളി സ്വത്വത്തിലേക്ക് അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ് ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു പരിചയപ്പെടുത്താൻ മുമ്പ് പലരും ശ്രമിച്ചിരുന്നു . സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല എഴുത്തുകാരും പരിചയപ്പെടുത്താൻ ശ്രമിച്ചു. ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. അറബ് ഭാഷകളിലുള്ള ഒരു പാട് രചനകൾ ഉണ്ടായിട്ടും അധിക രചനകളും പരിചയപ്പെടുത്തപ്പെട്ടത് ഇംഗ്ലീഷ് നിന്നുള്ളതാണ് എന്നതും ഒരു സത്യമാണ്. മുമ്പ് ഇത്തരം എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളുടെയും പരിചയപ്പെടുത്തലുകൾ നടന്നെങ്കിലും ഇത്തരം പരിചയപ്പെടുത്തലുകൾ ഇന്ന് വളരെ അതികം കുറഞ്ഞു വന്നിരിക്കുന്നു എന്നതാണ് സത്യം അറബ് ലോകത്ത് ഇന്ന് ഒരു പാട് അറബ് ഭാഷയിലുള്ള സിനിമകളും കാലത്തോട് സംവദിക്കുന്ന വൈവിധ്യങ്ങളായ ഒരു പാട് കലാ സൃഷ്ടികളും ഉണ്ട്, ഗൾഫ് നാടുകളിൽ അവർ അവതരിപ്പിക്കുന്ന പല ന്യൂതനമായ പദ്ധതികളും പഠന വേദികളും സെമിനാറുകളും എക്സിബിഷനുകളും മ്യൂസിയങ്ങളും കാണുമ്പോഴും അതിൽ പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് അറബ് ഭാഷയുടെ വലിപ്പവും കലാ സൃഷികളിൽ അവർ കാണിക്കുന്ന മികവ് മനസ്സിലാക്കാൻ കഴിയുക. അവരുടെ അനുവാദത്തോടെ അവർ സംഘടിപ്പിക്കുന്ന കവിയരങ്ങുകൾ നാടകങ്ങൾ സാഹിത്യ ചർച്ചകൾ ഇതിലൊക്കെ പങ്കെടുക്കാനുള്ള അവസരങ്ങൾ കണ്ടത്താനും ഇവിടെയുള്ള ഭാഷാ പണ്ഡിതന്മാർ ശ്രമിക്കേണ്ടതുണ്ട് അപ്പോഴാണ് ക്ലാസ്സ് റൂമിൽ നിന്നും പഠിച്ച അറബിയിൽ നിന്നുമുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയുക. അതോടൊപ്പം അറബ് ഭാഷ പഠിക്കാൻ താത്പര്യമുള്ളവർ കണ്ടത്തി അവരെ പഠിപ്പിച്ചു കൊടുക്കാനുള്ള ഒരു ശ്രമവും നടത്തിയാൽ നന്നായിരിക്കും ഇത്തരം ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കൈ എടുത്തു ചെയ്യേണ്ടിയിരിക്കുന്നു അതിനുള്ള പ്രോത്സാഹനങ്ങളും മത്സരങ്ങളും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട് മലയാളി സമ്മേളനം പോലെയുള്ള വലിയ ഇവന്റിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട് അതിനായി സമ്മേളനത്തിനിടയിൽ ഒരു പ്രത്യേകം സെഷൻ തന്നെ വെച്ചാൽ നന്നായിരിക്കും. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക് കഴിയട്ടെ .
Tuesday, November 21, 2023
പ്രവാസ എഴുത്തും അറബ് ഭാഷയും
ലൈനബദര്, മുരീദ് ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്, നജീബ് സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, നാം ജീവിക്കുന്ന ഖത്തറിലും ഒരു പാട് പ്രശസ്തരായ എഴുത്തുകാരുണ്ട് അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട് അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല. ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ ഒരു പാട് കൃതികൾ മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങുക ആയിരുന്നു , മലയാളി സ്വത്വത്തിലേക്ക് അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ് ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു പരിചയപ്പെടുത്താൻ മുമ്പ് പലരും ശ്രമിച്ചിരുന്നു . സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല എഴുത്തുകാരും പരിചയപ്പെടുത്താൻ ശ്രമിച്ചു. ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. അറബ് ഭാഷകളിലുള്ള ഒരു പാട് രചനകൾ ഉണ്ടായിട്ടും അധിക രചനകളും പരിചയപ്പെടുത്തപ്പെട്ടത് ഇംഗ്ലീഷ് നിന്നുള്ളതാണ് എന്നതും ഒരു സത്യമാണ്. മുമ്പ് ഇത്തരം എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളുടെയും പരിചയപ്പെടുത്തലുകൾ നടന്നെങ്കിലും ഇത്തരം പരിചയപ്പെടുത്തലുകൾ ഇന്ന് വളരെ അതികം കുറഞ്ഞു വന്നിരിക്കുന്നു എന്നതാണ് സത്യം അറബ് ലോകത്ത് ഇന്ന് ഒരു പാട് അറബ് ഭാഷയിലുള്ള സിനിമകളും കാലത്തോട് സംവദിക്കുന്ന വൈവിധ്യങ്ങളായ ഒരു പാട് കലാ സൃഷ്ടികളും ഉണ്ട്, ഗൾഫ് നാടുകളിൽ അവർ അവതരിപ്പിക്കുന്ന പല ന്യൂതനമായ പദ്ധതികളും പഠന വേദികളും സെമിനാറുകളും എക്സിബിഷനുകളും മ്യൂസിയങ്ങളും കാണുമ്പോഴും അതിൽ പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് അറബ് ഭാഷയുടെ വലിപ്പവും കലാ സൃഷികളിൽ അവർ കാണിക്കുന്ന മികവ് മനസ്സിലാക്കാൻ കഴിയുക. അവരുടെ അനുവാദത്തോടെ അവർ സംഘടിപ്പിക്കുന്ന കവിയരങ്ങുകൾ നാടകങ്ങൾ സാഹിത്യ ചർച്ചകൾ ഇതിലൊക്കെ പങ്കെടുക്കാനുള്ള അവസരങ്ങൾ കണ്ടത്താനും ഇവിടെയുള്ള ഭാഷാ പണ്ഡിതന്മാർ ശ്രമിക്കേണ്ടതുണ്ട് അപ്പോഴാണ് ക്ലാസ്സ് റൂമിൽ നിന്നും പഠിച്ച അറബിയിൽ നിന്നുമുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയുക. അതോടൊപ്പം അറബ് ഭാഷ പഠിക്കാൻ താത്പര്യമുള്ളവർ കണ്ടത്തി അവരെ പഠിപ്പിച്ചു കൊടുക്കാനുള്ള ഒരു ശ്രമവും നടത്തിയാൽ നന്നായിരിക്കും ഇത്തരം ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കൈ എടുത്തു ചെയ്യേണ്ടിയിരിക്കുന്നു അതിനുള്ള പ്രോത്സാഹനങ്ങളും മത്സരങ്ങളും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട് മലയാളി സമ്മേളനം പോലെയുള്ള വലിയ ഇവന്റിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട് അതിനായി സമ്മേളനത്തിനിടയിൽ ഒരു പ്രത്യേകം സെഷൻ തന്നെ വെച്ചാൽ നന്നായിരിക്കും. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക് കഴിയട്ടെ .
Monday, November 6, 2023
എന്നിട്ടും
എന്നിട്ടും
തകർത്ത കെട്ടിടങ്ങൾക്കിടയിൽകണ്ണീർ തളം കെട്ടിയ തടാകങ്ങൾ
തകർത്ത വീടുകൾക്കുള്ളിൽ ഒഴുകുന്ന
ചോരപ്പുഴകൾ .!
എന്റെ
കാൽപാദങ്ങളിടറുന്നു,
കാഴ്ച്ചകൾ മങ്ങി
കണ്ണുകൾ തളരുന്നു.
വിഷാദത്തിന്റെ നിഴലുകളിഴച്ചു ഇവിടെ ഞാൻ ഏകനായ്
അലയുന്നു
ആകാശമാകെ പിടിച്ചുലയ്ക്കുന്ന ശബ്ദങ്ങൾ..
കത്തിയമർന്ന മണ്ണിന്റെ ദാഹമടക്കാൻ
ഒരു തുള്ളി ജലമെവിടെ?
എന്നിട്ടും
കാതടിപ്പിക്കുന്ന മിസൈൽ ശബ്ദങ്ങൾക്കിടയിലും
ഒട്ടും പേടിയില്ലാത്ത
അവരുടെ കണ്ണുകൾ സ്വപ്നം കാണുന്നു..!
ഈ നിഷ്കളങ്ക ബാല്യങ്ങൾക്ക് നൽകാൻ
കാലത്തിന്റെ കണക്ക് പുസ്തകത്തിൽ
എന്ത് പേരാണുള്ളത്?
ഏതു നിഘണ്ടുവിൽ തെരഞ്ഞാലാണ്
അത് കണ്ടത്താൻ കഴിയുക..!
പോർവിമാനങ്ങളുടെ മുഴക്കം താരാട്ടു പാട്ടാക്കി കുഞ്ഞുങ്ങളെ
ഉറക്കാൻ വിധിക്കപ്പെട്ട അമ്മമാർ...
ഈ മനക്കരുത്തിനെ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ
എന്ത് പേരിട്ടു വിളിക്കും ?
കരിഞ്ഞുണങ്ങിയ ഭൂമിയോടൊപ്പം
ചാരമായി മാറിയ കുഞ്ഞു പൈതങ്ങളെ
നിങ്ങളുടെ അമ്മയുടെ അച്ഛന്റെ കണ്ണുനീരൊക്കെയും
പുഴയായി ഒഴുകുന്നുണ്ട്...
ആ നദിക്കു ചുറ്റും പുതിയൊരു സംസ്കാരം ഉടലെടുക്കും..
അവിടെ നീതിയുടെ ധർമ്മത്തിന്റെ പുതിയ പുലരികൾ ഉദയം കൊള്ളും
മുറിപ്പെട്ട ജീവനുകൾക്കിടയിൽ നിന്നും ഉയരുന്ന നിലവിളികളൊക്കെയും
പൂക്കളും ചെടികളും വളരും കായ്കനികൾ നിറയും
നിങ്ങൾ ഇട്ടേച്ചു പോയ ഓരോ നിശ്വാസവും
വസന്തമായി മാറും,
ചെടികളെ തലോടും
സമാധാനത്തിന്റെ, സ്നേഹത്തിന്റെ,
വെള്ളരിപ്പ്രാവുകൾ വട്ടമിട്ടു പറക്കും
ആർത്തട്ടഹസിക്കുന്ന ചെകുത്താനും
ചോര കുടിക്കുന്ന ചെന്നായ്‌ക്കളും ഓടി മറയും
രക്തം കുടിക്കാൻ ദാഹിക്കുന്ന ചെകുത്താന്മാരുടെ കറുത്തനിറം
കുഞ്ഞു മനസ്സിന്റെ പ്രകാശത്താൽ ഇല്ലാതാകും
അവിടേയാകെ വെളിച്ചത്തിന്റെ കിരണങ്ങൾ പ്രതിഫലിക്കും
ഈ ഇരുണ്ട ലോകം ആ വെളിച്ചത്താൽ
അപ്രത്യക്ഷമാകുക തന്നെ ചെയ്യും.........
മജീദ് നാദാപുരം
Sunday, August 21, 2022
നിരൂപണ സാഹിത്യം
അക്ഷരങ്ങൾക്ക് ഉറച്ച നിലപാടുകൾ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് ക്രിയാത്മക വിമർശനത്തിന്റെ ജാലക വാതിലുകൾ തുറന്നിടാനും കഥയും കവിതയും എല്ലാം സസൂക്ഷ്മമായ നിരൂപണത്തിനു വിധേയമാക്കാനും അത് വഴി എഴുതുകാരുടെ സർഗ്ഗ പ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയേണ്ടതുണ്ട് ...
ഓരോ അനുഭവത്തെയും ആശയമായി പരിവര്‍ത്തിപ്പിക്കുന്ന ആശയവത്കരണവുമായി മനുഷ്യനില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിമര്‍ശന ബുദ്ധിയാണ് നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭാഷ പ്രയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്. സാഹിത്യവിമര്‍ശനം ആദ്യത്തെ സാഹിത്യ കൃതി ഉണ്ടായത് മുതല്‍ ആരംഭിച്ചിരിക്കുന്നു.
ഒരു സൃഷ്ടി രചിക്കുന്നു എന്നുപറയുമ്പോള്‍ തന്നെ സൃഷ്ടിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. തന്റെ ആസ്വാദനത്തില്‍ വന്ന കാര്യങ്ങള്‍ വ്യക്തമായ പഠനത്തിലൂടെ എന്താണ് താന്‍ ആസ്വദിക്കാനുണ്ടായ ഘടകങ്ങള്‍ എന്ന് സൂക്ഷ്മ പരിശോധന നടത്തുകയാണ് നിരൂപകന്‍ ചെയ്യുന്നത്.
ചിന്താശൈലികള്‍, വ്യത്യസ്തമായ ആവിഷ്‌കരണ സാധ്യതകള്‍, സാമൂഹിക സവിശേഷതകള്‍, വ്യക്തിഗുണങ്ങള്‍ ഇവ പരിശോധിക്കുന്നു. സൃഷ്ടികള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള സൃഷ്ടികളില്‍ നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താനും നല്ല നിരൂപകന് കഴിയുന്നു.
ഇത്തരം സൂക്ഷ്മ പരിശോധനകള്‍കൊണ്ട് ഒരു കലാ സൃഷ്ടിയുടെ രഹസ്യങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍ കഴിയുന്നു. എന്താണ് വായന എന്താണ് സംവേദനം എങ്ങനെയാണ് വായിക്കുന്നത് സൃഷ്ടിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ സ്വയം അറിയണം.
വായന മാറുന്നതിനനുസരിച്ച് വ്യാഖ്യാനങ്ങളും മാറുന്നു. വിമര്‍ശകന്‍ ഒരു കൃതിയെ വ്യാഖ്യാനിക്കുമ്പോള്‍ പല അര്‍ഥ തലങ്ങളിലേക്കും പോകുന്നു.
നിരൂപകന് സാധാരണ വായനക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത അര്‍ഥതലങ്ങള്‍ കൂടെ കണ്ടത്താന്‍ കഴിയും. പുതിയ ഭാവനകളിലേക്കും ആവിഷ്‌കാരങ്ങളിലേക്കും സൗന്ദര്യ ശാസ്ത്രത്തിലേക്ക് പ്രവേശിക്കുക എന്നത് വിമര്‍ശനത്തിന്റെ ഭാഗമാണ്.
ഓരോ സൃഷ്ടി ഉണ്ടാകുമ്പോഴും ഭാവുകത്വത്തിന്റെ വിപുലീകരണവും വികാസവും ഉണ്ടാകുന്നു. അതിനെ എങ്ങനെ സ്വാംശീകരിച്ചു എടുക്കാമെന്നും വിന്യസിക്കാന്‍ പറ്റുമെന്നും വിമര്‍ശകന്‍ പറഞ്ഞു തരുന്നു.
പാരമ്പര്യ സാഹിത്യ സിദ്ധാന്തത്തിലും നിരൂപണ സാഹിത്യത്തിലുമുള്ള നിരൂപകന്റെ അവഗാഹം സൃഷ്ടി അനുകരണമാണോ മൗലികമാണോ എവിടെയല്ലാം വ്യാപരിച്ചിരിക്കുന്നു എന്നും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു.
പക്ക്ഷേ ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത് ഒരു തരാം പുറം ചൊറിയൽ നിരൂപണങ്ങൾ ആണ്
യഥാർത്ഥ നിരൂപകൻ ഇന്ന് ഇല്ല എന്ന് പറയാം അതിനു കുറെ കാരണങ്ങൾ ഉണ്ട് ഒന്ന് സത്യ സന്തമായി ഒരു കൃതിയെ അതല്ല ഒരു സൃഷ്ടിയെ നിരൂപണം നടത്തുമ്പോൾ അതിൽ ഒരു പാട് കാര്യങ്ങൾ തുറന്നു പറയേണ്ടി വരും ഈ തുറന്നു പറച്ചിൽ കേൾക്കാൻ പലപ്പോഴും എഴുത്തുകാർക്കും അവരുടെ ആരാധനകന്മാർക്കും ഇഷ്ടമാവില്ല ..
ഇഷ്ടമാവില്ല എന്ന് മാത്രം അല്ല വെറുപ്പ് ഉളവാക്കുന്ന രൂപത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യും .. ഞാൻ എന്തിനു വെറുതെ വെറുപ്പ് സമ്പാദിക്കണം എന്ന ഒരു തോന്നൽ നിരൂപകനിൽ ഉണ്ടാകുന്നു. അത് പോലെ മോശമായ കാര്യമാണ് എന്ന് അറിഞ്ഞിട്ടും അതിനെ വളരെ നല്ലതാണ് എന്ന് പറയേണ്ട അവസ്ഥ ഒരു പക്ഷെ അത് പണത്തിന്റെ സ്വാധീനമോ രാഷ്ട്രീയ സ്വാധീനമോ ആവാം, പക്ഷെ പക്ഷെ ഇത് തികച്ചും തെറ്റായ രീതിയാണ്,
നിരൂപകർ ശരിക്കും സാഹിത്യത്തെ കോല ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത് , എന്റേത് ഉതാത്ത സൃഷ്ടിയാണ് എന്ന് എഴുത്തുകാരൻ അറിയാതെ ചിന്തിച്ചു പോകുന്നു ..
നേരെ മറുച്ചു സത്യ സന്തമായി സൃഷ്ടികളുടെ പോരായ്മകൾ എടുത്ത് പറഞ്ഞു മോശമായത് മോശം ആണെന്നും നല്ലത് നല്ലത് എന്നും ആർജവത്തോടെ പറഞ്ഞിരുന്നെങ്കിൽ .. അത് സാഹിത്യ ലോകത്തിനു ഒരു പാട് ഉപകരിക്കുകയും ഉതാത്ത സൃഷ്ടികൾ വരാൻ അത് കാരണം ആകുകയും ചെയ്യും
ആ രൂപത്തിൽ ചിന്തിച്ച ഒരു പാട് നിരൂപകന്മാർ ഇവിടെ ഉണ്ടായിട്ടുണ്ട് . സത്യ സന്തമായി നിരൂപണം നടത്തിയത് കൊണ്ട് ഒരു പാട് പഴി കേട്ടവർ ഉണ്ടായിരുന്നു ... അവരൊക്കെ നീതിക്ക് മുമ്പിൽ ഉറച്ചു നിൽക്കുക ആയിരുന്നു .
കൃഷ്ണൻ നായരെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതുക ആയിരുന്നു അദ്ദേഹത്തിൻറെ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും മലയാള നാട് വാരിക കലാകൗമുദി ആഴ്ചപ്പതിപ്പിലും ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു.
ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരായ എഴുത്തുകാരെ മലയാള വായനക്കാർക്ക് പരിചയ പെരുത്തുകയായിരുന്നു. വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.
രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
കൂലിപ്പണിക്കാർ മുതൽ കോളേജ്ജ് അധ്യാപകർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു.
ഒരു കാലത്ത് തിളങ്ങിനില്‍ക്കുന്ന പേരാണ് എ. ആര്‍. രാജരാജവര്‍മയുടേത്. കവിതകളിൽ പ്രാസം വേണമോ വേണ്ടയോ എന്ന 'പ്രാസവാദം' എന്ന സംവാദത്തില്‍ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജരാജവര്‍മ. രാജ രാജ യെ ഇവിടെ ഓർക്കാൻ കാരണം അറബിക്കവിതയിൽ ഒരു കാലത്ത് വൃത്തവും പ്രയാസവും ഒത്ത കവിതകൾക്ക് മാത്രം ആയിരുന്നു സ്ഥാനം ഉണ്ടായിരുന്നത് എന്നാൽ സ്വതന്ത്ര കവിത എന്ന പേരിൽ ഒരു കവിതാ ശാഖ വരികയായിരുന്നു നാസികാത്തുല് മലയായിക എന്ന കവി ആയിരുന്നു ശരിക്കും അതിനു രൂപം കൊടുക്കുന്നത് പിന്നീട് വൃത്തവും പ്രയാസവും ഇല്ലാത്ത സ്വതന്ത്ര കവിതകൾ യഥേഷ്ടം ഉടലെടുക്കുക ആയിരുന്നു. ഇവിടെ പ്രാസ വാദത്തിൽ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജ രാജ വർമ്മ ...
ഇപ്പോൾ നമുക് അറിയാം ഒരു പാട് യുവ കവികൾ പ്രയാസവും വൃത്തവും ഒന്നും ഇല്ലാതെ സ്വതന്ത്ര കവിതകൾ എഴുതി കൊണ്ടിരിക്കുന്നു അതിനു ഹൈക്കു എന്നും മറ്റും പേരുകൾ വരെ വന്നു .
അന്ന് പ്രാസം ചര്ച്ച ആയത് പോലെ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ആവേണ്ട ഒരു കാര്യമാണ് സോഷ്യൽ മീഡിയ വഴി എഡിറ്റർസ് എഡിറ്റ് ചെയ്യാത്ത സ്വന്തമായി പ്രസിദ്ധീകരിച്ചു വിടുന്ന സൃഷ്ടികളെ പറ്റി അത് കഥയാവട്ടെ , കവിത ആവട്ടെ അത് എന്ത് മാവട്ടെ അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചുള്ള പഠനവും ചിന്തയും അനിവാര്യമായ ഒരു കാലത്താണ് നമ്മൾ ഇപ്പോൾ നിരൂപകർ ശരിക്കും ശ്രദ്ധിക്കേണ്ട ഒരു മേഖല ആണെന്ന് തോന്നുന്നു, നല്ലതും മോശമായതും ഒരു പോലെ വന്നു കൂടുന്ന ഒരിടം ആയി മാറിയിരിക്കുകയാണ്.
ഒരു കാലത്ത് ജോസഫ് മുണ്ടശ്ശേരി യുടെ സാഹിത്യ വിമർശനം ഒരു പാട് പ്രശ്തമായിരുന്നു പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനത ചെലുത്തിയിരുന്നു.
കുറ്റിപ്പുഴ കൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, കെ. ഭാസ്കരന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം. കൃഷ്ണന്‍ നായര്‍, എം. ലീലാവതി, എം. അച്യുതന്‍, എം. എന്‍. വിജയന്‍ ഇവരൊക്കെ ഒരു പാട് സംഭാവനകൾ നൽകിയവർ ആയിരുന്നു
സാമൂഹിക യാഥാർഥ്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ നൽകുന്നത് ആയിരുന്നു അന്നത്തെ നിരൂപണ സാഹിത്യം ആരെയും തൃപ്തി പെടുത്തുക എന്നത് ആയിരുന്നില്ല അവർ ചെയ്തത് മറിച്ചു സത്യസന്തമായി ക്രിയാത്മക വിമര്ശാനത്തിലും വിശകലനത്തിലും ഏർപ്പെടുക ആയിരുന്നു.
ഇന്ന് ഇവിടെ പ്രദർശിക്കപ്പെട്ട മാധവിക്കുട്ടിയുടെ കഥകൾ അതിൽ നമുക്ക് ഉമിത്തീയിന്റെ ചൂടും വെളിച്ചവും കാണാം .. ഇമേജറിയാനിൽ ഒന്നാം കിടക്കാരി ആയിരുന്നു മാധവിക്കുട്ടി, സ്വയം വരം എന്ന കഥയിലെ രാക്ഷസീയമായ ലൈംഗികാഭിനിവേശത്തെ വെണ്ണീറിൽ ആഴ്ത്തി നിർത്തിയ കൈ വിരുതന്റെ ഒതുക്കമായിരുന്നു കലയിലെ ഒതുക്കം. തപസ്സിലെ അച്ചടക്കം
ബഷീറിന്റെ കഥയെ നിരൂപകർ കണ്ടത് നോക്കൂ
വിശപ്പ് പ്രേമം ഭക്തി മനുഷ്യർ കിടന്നു നട്ടം തിരിയുന്ന ഈ ത്രികോണത്തിൽ ബഷീർ തപസ്സ് ചെയ്യുക ആയിരുന്നു
ബാല്യ കാല സഖി ഒരു ട്രേഡ് മാർക് ആവുക ആയിരുന്നു. സാമൂഹ്യ നോവൽ ആയി മാറുന്നു
ജീവിതത്തിനും കഥയ്ക്കും കരുക്കൾ നിരന്നു, ആണിനും പെണ്ണിനും ട്രേഡ് മാർക് കൊടുത്ത് . ആദ്യത്തെ രണ്ടു അധ്യായങ്ങളിൽ ജാതി മതം തൊഴിൽ അടിസ്ഥാനത്തിൽ സാമൂഹ്യത്തിന്റെ ഡോകുമെന്റ്ന്തേഷനും പ്രേമാങ്കുരവും ഉണ്ടായി.
അതാ പിന്നീട് കഥ വളരുന്നു, കഥ ഉയരുന്നു. ഇനി കഥ നടക്കുന്നത് ഭൂമിയിൽ അല്ല, അധ്യായ അധ്യായ ങ്ങളായി പ്രേമ ലോകത്തിലേക്ക് ഉയർന്നു പോകുന്നു, ഈ ഭൂമിയുടെ ആകർഷണ മണ്ഡലത്തിൽ നിന്നും പൊങ്ങി പൊങ്ങി കഥ സ്വന്തം പ്രദക്ഷിണ പഥത്തിലെത്തി അവിടെ സാക്ഷാത്കാരം, ട്രാജഡി, പേര് സാമൂഹ്യ നോവൽ എന്നാകുന്നു.
എന്ത് കൊണ്ടന്നാൽ ഈ നോവലിലെ കഥാ പാത്രങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ പിറന്നവരാണ്, അവരുടെ വളർച്ചയാണ് നോവലിന്റെ മൂലാധാരം,
മജീദിന് അത്യാഹിതം പിണഞ്ഞ സംഭവ ദിവസത്തെ പറഞ്ഞതും കാതു കുത്തു നടത്തുമ്പോൾ വലതു കാതിൽ പതിനൊന്നും ഇടത്തേതിൽ പത്തും ...എന്തിനു ഇങ്ങനെ എഴുതി
ഒരു പക്ഷെ ഭാവിയിലെ ചരിത്രകാരൻ ഇവിടെ ജനിക്കുക ആവാം,
കണ്ണീരിലൂടെ സുഹ്‌റ മന്ദഹസിച്ചു കരയുമ്പോൾ ചിരിക്കുന്ന ഈ ഒരു ഇടപാട് , ഈ നിഴലും വെളിച്ചവും ദുഖവും ആനന്ദവും വേദനയും ചാരിതാർത്ഥയും ഈ സാഹ ചര്യത്തിൽ നിന്ന് മലയാള നോവൽ ഇനിയും രക്ഷപ്പെട്ടിട്ടില്ല എന്ന് നിരൂപകൻ പറയുന്നു ഉത്തമ ഗ്രന്തങ്ങളിൽ നിന്നും പോലും ഉദാഹരങ്ങൾ പറയാം. എന്ന് നിരൂപകൻ പറയുന്നു.
കാശുണ്ടാക്കാൻ പ്രേമ ഭാവനയെ വ്യഭിചാരിക്കുന്നില്ല പ്രേമം കുടുംബത്തിന്റെ സ്ഥായീ ഭാവം മാത്രം
കുടുംബത്തിന്റെ കാഥികൻ ഉണരുന്നു തന്നിൽ ബ്രഹ്മം ദർശിക്കുന്ന കാഥികൻ കുടുംബത്തിൽ സമൂഹവും സമൂഹത്തിൽ മനുഷ്യ വ്യാപാരത്തിന്റെ ശങ്കു നാദം കേൾക്കുന്നു.
എന്നിട്ടും തനിക്കാണും പെണ്ണുമറിഞ്ഞു കൂടെന്നു നടിക്കുന്നു . സമൂഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് ഖേദിക്കുകയും ക്ഷോഭിക്കുകയും ചെയ്ത ബഷീർ ജ്ഞാനാനത്തിൽ വാമനായൊതുങ്ങി ത്രിലോകങ്ങളോളം വളരുന്നു ..
പ്രപഞ്ചങ്ങളുടെ സൃഷ്ടാവേ സലാം
എടാ ബഡ്കൂ സെ
ഞാൻ തിക്കും പോക്കും നോക്കുന്നു
രണ്ടും കയ്യും വിടർത്തി ഭൂമിയെ ആലിംഗനം ചെയ്തു
ബഷീർ അതാ കിടക്കുന്നു
ബുദൂസ്സ് എനിക്കെന്തിന് ത്രിലോകങ്ങൾ
ഈ ഭൂമിയെ ഞാൻ ഉപേക്ഷിക്കുകയില്ല ..
പെട്ടെന്ന് നമുക്ക് ലഭിക്കുന്ന അമൂല്യ മായ ചില സൃഷ്ടികൾ ഉണ്ട്
മുമ്പ് പാടിയവരോ എഴുതിയവരോ ആയിരിക്കില്ല ചിലപ്പോൾ അത് ഉതാത്ത സൃഷ്ടികൾ ആയിരിയ്ക്കും പക്ഷെ അവരെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നവരെ നാം കാണാറുണ്ട് . അവരുടെ ചില വിമർശനങ്ങൾ നമ്മെ പ്രയാസപ്പെടുത്താറുണ്ട്
ശരിക്കും പറഞ്ഞാൽ .. അപൂർവമായി നമുക്ക് ലഭിക്കുന്ന ചില മുത്തുകൾ ആണ് അത്.. അത് അറിഞ്ഞിട്ടും അവരെ തഴയാണ് ശ്രമിക്കുന്ന കാഴ്ചകൾ നമ്മെ പ്രയാസപ്പെടുത്താറില്ലേ
അത്തരം ചില ശബ്ദങ്ങൾ ചില വരികൾ .. നമ്മെ വല്ലാതെ ആകർഷിക്കുന്നുണ്ട് ചില നാഥങ്ങളുടെ തീവ്ര തീക്ഷണതയെ പറ്റി നമ്മൾ അറിയാതെ വാചാലാനായി പോകാറില്ലേ . മറ്റു നാടുകളിൽ നിന്നും പണിക്കായി വരുന്ന ചില പാവങ്ങളുടെ മൂളിപ്പാട്ടിലും ശോകത്തിന്റെ വേദനകളുടെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളുടെ സ്മൃതി ധാരകളുടെ നോവുന്ന വായ്ത്തല കീറുന്നുണ്ട്. അത്തരം കലാകാരന്മാരെ അംഗീകരിക്കാനും പൊതു രംഗത്ത് കൊണ്ട് വരാനും നല്ല നിരൂപകന്മാർക്കെ കഴിയൂ.
ഞാൻ അവസാനിപ്പിക്കുകയാണ്
ഇന്ന് മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഇത് പോലുള്ള സാഹിത്യ സദസ്സുകൾ ഓർത്ത് പോകുകയാണ്. പ്രഭാഷകർ സഹൃദയർ ഗൗരവമായ ചർച്ചകൾ ഉത്തമ സാഹിത്യം സൈദാതിക തലത്തിൽ നിര്വചിക്കപ്പെടുന്നു പുതിയൊരു മൂല്യ ബോധം സൃഷ്ടിച്ചെടുത്ത സന്തുഷ്ടിയോടെ സംപ്ത്രിതിയോടെ ചിരിച്ചും രസിച്ചും വേര് പിരിഞ്ഞ ആ ദിനങ്ങളെ ഓർത്തു പോയി ...
Thursday, December 9, 2021
റാബിയ നജാത്തിന്റെ പുസ്തകം "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"
റാബിയ നജാത്തിന്റെ പുസ്തകം "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"
പെണ്ണിന്റെ ഉള്ളിൽ നിന്ന് വരുന്ന ശബ്ദമാണ്ആ ര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു
മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ് കവിതകളില്‍ നിറഞ്ഞു നിൽക്കുന്നത്
അനാഥത്വം അനുഭവിക്കുന്ന സ്ത്രീകളുടെ ശബ്ദം. അവയുടെ ശബ്ദമില്ലാത്ത കരച്ചിലുകളും അഗ്നിസ്പുരണങ്ങളും ആണ്
അവതാകാരൻ പറഞ്ഞത് പോലെ ഉള്ളിലെരിയുന്ന പ്രതിഷേധത്തിന്റെ കനലുകൾ ഊതി കാച്ചി എടുക്കുകയാണ് വാക്കുകൾക്ക് തീ പിടിച്ചിരിക്കുന്നു പ്രതിഷേദാഗ്നിയുടെ ജ്വലന ശേഷി ഉള്ളവയാണത് . മാനവികതയുടെ പ്രവിശാല ഭൂമിയിൽ നിന്ന് ഉറച്ചൊരു നിലപാട് പറച്ചിലാണ്, നെഞ്ച് പൊള്ളിക്കരയുന്ന ഒരു പെൺ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്യുകയാണ് റാബിയ ചെയ്യുന്നത് . . വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, വല്ലാതെ വ്യാവലാതി പെടുന്നുണ്ട് റാബിയ സ്ത്രീകള്‍, ന്യൂന പക്ഷങ്ങള്‍, തുടങ്ങിയ അടിസ്ഥാന വര്‍ഗത്തിന് ഇടം കിട്ടാതെ വരുമ്പോൾ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നീതി കിട്ടാത്തത് കാണുമ്പോൾ നീതിക്ക് വേണ്ടി ധർമത്തിന് വേണ്ടി ശബ്ദിക്കുകയാണ്.
ജീവിതസൗകര്യങ്ങള്‍ ആര്‍ജ്ജിച്ച് മധ്യവര്‍ഗ്ഗ ജീവിതരീതികളിലേക്കും കാഴ്ചപ്പാടുകളിലേക്കും എത്തപ്പെടുന്ന ഒരു പ്രദേശത്തിന്റെ കനല്‍മൂടിക്കിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയെ ഊതി തെളിയിക്കാൻ നജാത് കവിതകളിലൂടെ ശ്രമിക്കുന്നുണ്ട് പ്രത്യേകിച്ച് അവർ ജീവിക്കുന്ന ചുറ്റു പാടുകളിൽ നിന്ന് ആ പ്രേത്യേക രാഷ്ട്രീയ പരിതസ്‌തിയിലുള്ള പ്രദേശത്ത് നിന്ന് പ്രത്യേകിച്ച് നാദാപുരം പോലെയുള്ള ഒരു പ്രദേശത്ത് നിന്ന്
ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്ന വാർത്തകളെ ഓർത്തു വല്ലാതെ പരിതപിക്കുന്നുണ്ട് നജാത് മൃഗീയനാക്കുന്നകാമ വികാരം കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ. അതിനെതിരായി പ്രതിരോധം തീർക്കുന്നുണ്ട് ... അവരുടെ വിങ്ങലുകൾ വായനക്കാരന് വായിച്ചെടുക്കാൻ പറ്റും ..
അവരുടെ വരികൾ നോക്കൂ ..
വാർത്തകളെല്ലാം മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കുന്നു
വിഷമങ്ങൾ പെയ്തിറക്കാൻ
കണ്ണീരു പോലും മടിച്ചു നിൽക്കുന്നു
കടലാസ്സിൽ കോറി ഇടാൻ നേരം
മനസ്സ് ശൂന്യമായിടുന്നു
പലയിടത്തും ഒരു ശൂന്യത ഒരു തരം നിരാസക്തി പടർത്തുന്നുണ്ട് വേദനയ്ക്കും സന്തോഷത്തിനും ആഹ്ലാദത്തിനും പകർന്നു തരേണ്ട വരികളുടെ സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യാൻ നജാത് വരികളിലൂടെ ശ്രമിക്കുന്നുണ്ട് എന്ന് പറയാം ...
എത്ര കനപ്പെട്ട വരികൾ ആണ് ഇതൊന്നു നോക്കൂ
കനം
വാക്കുകൾ
കൂടിച്ചേരാത്ത വിധം
മനസ്സിന് കനം വെച്ചപോലെ
വരികൾ പിടയുന്നു വെങ്കിലും
കോർത്തിണക്കാൻ
കഴിയാത്ത വിധം
ഹൃദയം മരവിച്ച പോലെ ..
പല പെൺകുട്ടികളും പറയാൻ മടിക്കുന്ന തന്റെ വിധി എന്ന് പറഞ്ഞു മിണ്ടാതെ ജീവിതം തള്ളി നീക്കുന്ന വല്ലാതെ പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി തന്റെ പെന നജാത് ചലിപ്പിച്ചത് ഇങ്ങനെയാണ് എത്ര ആർജവുമുള്ള വാക്കുകളാണ് നജാത്തിന്റെ ചോദ്യം ഓരോരുത്തരുടെയും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും
വല്ലാതെ മനസ്സിൽ തട്ടുന്നുണ്ട് ഈ ചോദ്യം
"തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ
അവളെ ജീവനോടെ കാണൽ"
സ്ത്രീ
സാധാരണ നമ്മുടെ കയ്യിലുള്ള എന്തിനെയും
ഒരു വില വാങ്ങിയേ നാം മറ്റൊരാൾക്ക്
കൊടുക്കാറുള്ളൂ അത്ര ഏറെ പ്രിയപ്പെട്ടവർക്കോ
നമ്മെക്കാൾ അവകാശപ്പെട്ടവർക്കോ അതുമല്ലേൽ
നമുക്ക് ആവശ്യമില്ലാത്തതോ ആണേൽ വെറുതെ നൽകും ....
അല്ലാതെ വിലയും വസ്തുവും വാങ്ങുന്ന ആൾക്ക്
കൊടുത്ത് ഏതെങ്കിലും ഒരു വസ്തുവിനെ ഉപേക്ഷിക്കാനോ
മറ്റൊരാൾക്ക് നൽകാനോ ഉണ്ടോ
അപ്പോൾ നിങ്ങൾക്ക് ഒട്ടും ഉപകാരം ചെയ്യാത്ത
വസ്തുവിനേക്കാൾ വിലയില്ലാത്തത് ആണോ
നിങ്ങളുടെ പെൺകുട്ടി
ഒന്നുകിൽ കെട്ടുന്നവൻ
ഉളുപ്പുള്ളവൻ ആവണം അല്ലേൽ
പണ്ടവും കൊടുത്ത് എന്റെ
മകളെ ഒഴിവാക്കേണ്ട ഗതികേട് എനിക്കില്ലന്നു ഉറപ്പുള്ള
രക്ഷിതാവണം അതു മല്ലേൽ
പെണ്ണ് തന്റെ വില തിരിച്ചറിയണം
മാത്രമല്ല ഒരു പരാജയപ്പെട്ട ദാമ്പത്യ ജീവിതം തന്റെ മകൾ നയിക്കുന്നത്
കാണുമ്പോൾ തിരിച്ചു വിളിക്കാനുള്ള
തന്റേടം രക്ഷിതാക്കൾ കാണിക്കണം
തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ
അവളെ ജീവനോടെ കാണൽ
ലോകം എല്ലാ മേഖലകളിലും പുരോഗമിക്കുകയും വളരുകയും ചെയ്യുമ്പോഴും പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും എണ്ണം അനുദിനം കുറയുന്നതിനു പകരം, കൂടുകയാണെന്ന
സത്യം കവിതകളിലൂടെ വിളിച്ചു പറയുന്നുണ്ട്. അവതാരകൻ പറഞ്ഞത് പോലെ സമൂഹത്തിൽ അരിക് വത്കരിക്കപ്പെട്ടവർ പിന്നെയും പിന്നെയും പിന്നോക്കാവത്കരിക്കപ്പെടുമ്പോൾ വിദ്യാർത്ഥിത്വത്തിന്റെ ആത്മാംശം ഉൾക്കൊണ്ട് കൊണ്ട് അനീതിക്കെതിരെ കലാപം കൂട്ടുകയാണ് .. നജാത്
എഴുത്തിന്റെ ആർജവം കാണിക്കുന്ന വരികളാണ്. ഇത്
എഴുതാനായി
ജനിച്ചവക്ക് ഒരിക്കലും
വരികളെ തളച്ചിടാൻ കഴിയില്ല
അവരവസാനിക്കുവോളം അവരിലെ വരികൾക്ക്
ജീവൻ വെച്ച് കൊണ്ടിരിക്കും
ജീവിതത്തിലെ താളവും സംഗീതവുമാണ് കവിതകളിൽ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്.ഇന്നത്തെ യുവ തലമുറയെ ഓർത്ത് കവി വല്ലാതെ വേവലാതി പെടുന്നുണ്ട് ചെറിയ മൂന്നു വരികളിൽ ഒരു കാലത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്
നമുക്ക് ചുറ്റിലും കാണുന്ന ഈ ഒരു കാഴ്ച ഇവിടെ വരച്ചിടുമ്പോൾ വായനക്കാരനെ തെല്ലൊന്നുമല്ല ചിന്തിപ്പിക്കുന്നത് ഓരോ കുട്ടികളുടെയും ഭാവിയെ പറ്റി നമ്മൾ ഉണ്ടാക്കിയ ബന്ധങ്ങൾ അത് ഇനി എങ്ങനെ നില നിർത്താൻ ഇന്നത്തെ ബാല്യത്തിന് കഴിയും
ഇന്നത്തെ ബാല്യം എന്ന പേരിൽ കവി പറയുന്നത് നോക്കൂ
നാല് ചുമരുകൾ ക്കുള്ളിൽ അകപ്പെട്ടു
കൂട്ട് കൂടാൻ ആരുമില്ലാതെ
വലുതും ചെറുതുമായ
സ്‌ക്രീനുകൾക്ക്
മുന്നിൽ തലക്കപ്പെട്ട
വികാരങ്ങൾ ഒന്നുമില്ലാത്ത
കണ്ണിനു ചുറ്റും
കറുപ്പ് ബാധിച്ച കുട്ടി ഭൂതങ്ങളാണ്
ഇന്നത്തെ ബാല്യം ...
ഓരോരുത്തർക്കും ഒരിടം ഉണ്ടാകും ദുഃഖം വരുമ്പോൾ സങ്കടം വരുമ്പോൾ അതെല്ലാം ഉള്ളിൽ ഒളിപ്പിച്ചിരിക്കാൻ വേണ്ടി നാം ശ്രമിക്കും ചിലപ്പോൾ നാം ഒറ്റക്ക് പിറു പിറുക്കും ചിലപ്പോൾ കടൽ തീരത്ത് പോയി തിരകളോട് സംസാരിക്കും, ഓരോരുത്തർക്കും വ്യ്ത്യസ്ത ഇടം ആയിരിക്കുമെന്ന് മാത്രം അത്തരം ഒരു കാര്യത്തെ റാബിയ ഇവിടെ പറയുന്നത് നോക്കൂ ...
തന്റേതായ ഒരിടം
അവിടം തനിച്ചിരുന്നു
ഒറ്റക്ക് പിറുപിറുക്കാനും
ആരോടും പറയാത്ത കഥകൾ
അവിടെയുള്ള ചെടിയോടൊ
പുസ്തകത്തോടോ
പുഴയോടോ പറയാനും
പൊട്ടിച്ചിരിച്ചും പൊട്ടിക്കരഞ്ഞും
സ്വയം ആശ്വസിക്കാനും
നാം കണ്ടെത്തിയ ഇടം
നമ്മുടെ മാത്രമായത്
മനസ്സിനെ പറ്റി പറയുന്ന കവിതയുണ്ട്
ചിലപ്പോൾ നൂലറ്റ പട്ടം പോലെ
പാറി പറക്കും മറ്റു ചിലപ്പോൾ നാണം
കുണുങ്ങി പെൺ കുട്ടിയായി
മൂലക്കൊതുങ്ങും
ഉത്തരമില്ല ചോദ്യങ്ങൾക്ക് ത്തരം
കണ്ടെത്താൻ
ജീവിതത്തിൽ ചിലപ്പോഴങ്കിലും
തനിച്ചിരിക്കുന്നത്
നല്ലതാണ്
പ്രകൃതി യെ കുറിച്ച് എഴുതിയ കവിത ....
വയലിൻ മുകളിലെ മാളികപ്പുറത്തിരുന്നവൻ പറഞ്ഞു
ഈ മഴയെന്നവസാനിക്കും,
വീട്ടിലേക്ക് കയറിക്കൊണ്ടിരിക്കുന്ന വെള്ളത്തിന് ഫോട്ടോ എടുത്ത്
മൂന്നാം പ്രളയം അനുഭവിക്കും കേരളത്തിന് വേണ്ടി
പ്രാർത്ഥിക്കുക എന്ന ക്യാപ്ഷ്യനോടെ ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ ഷെയർ ചെയ്തു വെള്ളം പൊങ്ങി
പുച്ഛിച്ചു തള്ളിയവരുള്ളതിനാൽ അവർ രക്ഷപ്പെട്ടു
ക്യാംപിൽ ചർച്ചയുടെ പൊട്ടി പൂരം ആയിരുന്നു
ഈ സർക്കാർ എന്തെ ഒന്നും ചെയ്യുന്നില്ല തുടങ്ങി
വാദ പ്രതിവാദങ്ങൾ കത്തി കയറി അത് കേട്ടു
അടുത്തിരിക്കും വൃദ്ധൻ പുഞ്ചിരിച്ചു കൊണ്ട് പിറു പിറുത്തു
വയലും തോടും നികത്തി കണ്ട മരങ്ങൾ ഒക്കെ മുറിച്ചു
കോൺക്രീറ് കാടുകൾ നിർമിച്ചാൽ പിന്നെ ഈ പെയ്യും
മഴ ഒക്കെ എങ്ങോട്ട് പോകും
ഒരു പാട് എഴുതാൻ റാബിയ നജാത്തിനു കഴിയട്ടെ ലോകം അറിയപ്പെടുന്ന ഒരു കവയിത്രി ആയി റാബിയ മാറട്ടെ എന്നാശംസിക്കുന്നു.
Sunday, October 31, 2021
ഒരു പൂവിന്റെ പ്രണയം
ഒരു പൂവിന്റെ പ്രണയം
Thursday, March 29, 2018
Astonishing the gods (ദൈവ സമ്മോഹനം)
ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോണി എം എൽ ആണ്, പബ്ലിഷ് ചെയ്തത് ഡി സി ബുക്ക്സ്.
നീ എന്തൊക്കെ കാണുന്നുവോ അതെല്ലാം നിന്റെ സ്വകാര്യ സ്വത്തുക്കളും സ്വർഗവുമാണ് ഈ അതിശയകരമായ കാഴ്ചകൾ നിനക്ക് മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
Tuesday, August 15, 2017
ആഴങ്ങളില്‍ തീര്‍ത്ത പാലം
Wednesday, July 26, 2017
സിക്രീത്തിലേക്ക് ഒരു യാത്ര
Monday, July 3, 2017
കലയുടെ ഘോഷയാത്ര
വർത്തമാനകാലത്തിന്റെ ജീർണതകൾ തുറന്നു കാട്ടാനും അതിനെതിരെ പോരാടാനും കല ഒരു മാധ്യമമായി മാറുകയായിരുന്നു ഇവിടെ.
‘അഭിനയ സംസ്കൃതി’യുടെ കലാകാരന്മാര്‍ അരങ്ങിലെത്തിച്ച നിധിന്‍, ചനു എന്നിവര്‍ സംയുക്ത സംവിധാനം നിര്‍വ്വഹിച്ച ‘കനല്‍ചൂളകള്‍’ എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സങ്കടത്തിന്റെയും, നിരാശയുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയുമൊക്കെ കനലുകള്‍ തെളിയിച്ച് കാഴ്ചയുടെ കപടകതകളും കടന്ന് സത്യങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു. പുത്രവിയോഗത്തിന്റെ വേദനകള്‍ ഇന്നലെകളില്‍ തുടങ്ങി ഇന്നിലൂടെ നീറി നാളെയുടെ പ്രതിരോധങ്ങളുടെ ആവശ്യകതയുടെ ആഹ്വാനങ്ങളിലേക്ക് പാത്രസൃഷ്ടിയുടെ ഭദ്രതയിലൂടെ പ്രേക്ഷകരോട് സംവദിക്കാൻ കനല്‍ ചൂളകളുടെ ശില്പികള്‍ക്ക് കഴിഞ്ഞു". നാടകാന്ത്യത്തിൽ പ്രസക്തമായ ഒരു ചോദ്യം അവശേഷിപ്പിക്കുന്നുണ്ട് സമൂഹത്തിലേക്കു വീണ്ടും വീണ്ടും തൊടുക്കപ്പെടുകയാണ് ആ ചോദ്യം ." നമ്മളാണ് ശരി, എന്നിട്ടും നമ്മളെന്തേ തോറ്റു പോകുന്നു?".