![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_jcuhNuGK-EICB4ik5MoMtQi7raA9_3jBIAtzM-bQN37Xon_aklHks80-S5Ail1CjcEArIWAmbnwqVtj4Bp6pow3WzsHgM7VUclPis6lXWILMtv_wg4tOyW7Hi1txMVj3iL7goEG7HhZn/s320/artofwave2.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfKal6hIzrwSCz3LV4pq0NAsljJH40EfjSmwKMRAu16ZqpHrv1p8SSrSql8UeZCK-ms1vUvh5-xoDb_SWywooAvJ4b1FWSSVorqWtrgr8wj3vZOi17iVf-18OssOvZZz_j5i-mE0YMNKzt/s320/artofwave5.jpg)
പരിപാടിയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ഹൃദയത്തില്‍ തട്ടിയ ഈ വാക്കുകളാണ് .... എന്നെ ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെയും വിനോദ യാത്രകളുടെയും ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് ഐ സി സി അശോക ഹാളില്‍ സംഘടിപ്പിച്ച "സര്‍ഗ്ഗ സായാഹ്നം" ജനപങ്കാളിത്തത്താലും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികൾക്ക് നാസര്‍ മാസ്റ്റര്‍ ഉപഹാരങ്ങള്‍ നല്‍കി. പ്രവാസത്തിനിടയില്‍ നാട്ടിലെ പഴയ ക്ലബ്ബുകളുടെ വാര്‍ഷികവും സ്കൂള്‍ കോളേജ് കലോത്സവങ്ങളും ഒരിക്കല്‍ക്കൂടി സദസ്സിന്റെ ഓര്‍മ്മകളില്‍ പുനര്‍ജനിപ്പിക്കും വിധമായിരുന്നു പരിപാടികള്‍. പൂര്‍ണ്ണമായും കലയുടെ വ്യത്യസ്തമായ ഒരു ആഘോഷത്തിന്‍റെ തുടക്കമായിരുന്നു ക്യു മലയാളം സംഘടിപ്പിച്ച "സര്‍ഗ്ഗ സായാഹ്നം".
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZD_HJfmgHv4WT9mHUCB0ozPoEhp58dKIxtyjkemgdkb0SvoyaUZa4vNQe1PFs1z6TsR7zgDMuviDnBtSmXWMX1P0aSPKicFwlWdcz-xsQS_iJ-_3ksZ6sCF22fq4uLLbCqgTApgW0Xztr/s320/artofwave3.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqkwEKZZQmQh1sI1KEDdaRHJoFJ4fjU0JDcyMNdHLmL3v-pOittan4vE8AobE25Yl2wwNMzbnXgHOa4K-gtVK0WH8HJfvKzcmzTxEWdmKjDh7tOJbjPnmsZRzHtd64QbFnGvO24o6qKQuW/s320/artofwave1.jpg)
പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളിലൂടെയും സര്‍ഗ്ഗ സായാഹ്നങ്ങളിലൂടെയും സമൂഹത്തിനു എന്താണ് നല്‍കാന്‍ കഴിയുന്നത്?.ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
മനസ്സ് മരവിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നാട്ടില്‍നിന്നും വര്‍ത്തമാന പ്രവാസികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്, നിഷ്കന്മഷരായ കുട്ടികളും സ്ത്രീകളും വൃദ്ധരും ഊര്‍ജജ സ്വലരായ യുവാക്കളും പക്വമതിനികളായ മധ്യ വയസ്കരും സമാധാനത്തോടെ ജീവിക്കുന്നിടത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു കൊലവിളി നടത്തുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനേന വര്‍ധിച്ചു വരികയാണ്. അന്യതാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക് ഉള്‍വലിഞ്ഞു കൊണ്ട് സ്വന്തത്തിലേക്കു മടങ്ങുകയാണ് യുവാക്കളിലധികവും, ഭൌതിക സുഖ സൌകര്യങ്ങളുടെ ചാരുകസേര തേടി പരക്കം പായുന്ന തിരക്കില്‍ സ്വന്തം അസ്ഥിത്വത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഭൂത കാലത്തിന്റെ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും പൊങ്ങച്ചം പറഞ്ഞു വര്‍ത്തമാനത്തെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgf1F4bRsexaDqU0fAlVsWjLV7RIvy8VRdfAlBb8Zmu8TBfKXa60Y46aDuZFe5p4c3ZytZw555_adQDnWelPh6vp9cRSJqkkyY85o05GUtzrS_BHQOcIQrxuhDiz19iuIKcdFhHgpEeiZl9/s320/artofwave4.jpg)