Saturday, June 15, 2024

ത്യാഗ ജീവിതത്തിന്റെ ഓർമ്മകൾ

 ത്യാഗ ജീവിതത്തിന്റെ ഓർമ്മകൾ 



വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇബ്രാഹിം നബി (അ) യുടെ  ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും വെളിച്ചം വീശുന്നത്. ദൈവദൂതനായ ഇബ്‌റാഹീം (അ) ഒരു പാട് പരീക്ഷണങ്ങൾക്ക്  വിധേയമായിട്ടുണ്ട്. ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഇബ്രാഹീനബിയുടെയും മകൻ ഇസ്മാഇൽ നബിയുടെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ  ജീവിതത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്.  ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും  ഇബ്രാഹിം നബി (അ) ത്വജിച്ചു. ഓരോ പരീക്ഷണങ്ങള്‍ക്ക് മുമ്പിലും ജയിക്കുകയായിരുന്നു.  അത് കൊണ്ട് തന്നെ ഇബ്‌റാഹീം നബി ചരിത്രത്തിന്റെ ഏടുകളിൽ എന്നും  ജ്വലിച്ചു നില്‍ക്കുന്നു. നംറൂദ് ചക്രവര്‍ത്തി ക്കെതിരെശബ്ദിച്ചതും അനീതിക്കെതിരെ പോരാടിയതും കാരണം ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ  സഹിക്കേണ്ടി വന്നു.  നംറൂദ് ഇബ്രാഹീമിനെ  തീകുണ്ഠത്തിലെരിഞ്ഞു. ഇബ്രാഹീമിനു നേരിടേണ്ടി വന്ന വലിയ  പരീക്ഷണമായിരുന്നു അത്.

 പക്ഷെ ദൈവം അദ്ദേഹത്തെ തീയിൽ നിന്നും രക്ഷിച്ചു. 

"നാം പറഞ്ഞു: `ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്."

ജീവിതത്തിന്റെ  സായം സന്ദ്യയിൽ തനിക്കു ലഭിച്ച  കുഞ്ഞിനെയും ഭാര്യയെയും  തനിച്ചാക്കി യാത്ര പോകേണ്ടി വന്നത് മറ്റൊരു പരീക്ഷണമായിരുന്നു.  ദൈവഹിതമനുസരിച്ചു  ഇബ്രാഹീം ഹാജറയെയും മകൻ ഇസ്മായിലിനെയും  മക്കയിലേക്കു കൊണ്ടുവന്നു. ആ വിജനമായ സ്ഥലത്ത് അവരെ തനിച്ചാക്കി. ഇബ്രാഹീം അവിടെ നിന്ന് പോകുമ്പോൾ  ഭാര്യ  ഹാജറ ചോദിച്ചു ‘

ഈ വിജനമായ സ്ഥലത്ത് ഞങ്ങളെ ആരെ ഏല്‍പ്പിച്ചാണ് അങ്ങ് പോകുന്നത്?

ദൈവം അങ്ങയോടിങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?’ ‘

അതേ’ എന്ന്  ഇബ്രാഹീം മറുപടി പറഞ്ഞപ്പോൾ ഹാജറ അവരോടു  പറഞ്ഞു .

‘എങ്കില്‍ അങ്ങ് പൊയ്ക്കൊള്ളുക. ദൈവം  ഞങ്ങളെ കൈ വിടില്ല ’

ഇബ്രാഹീമിന് ദൈവം നല്കിയ അതിതീക്ഷ്ണ മായ മറ്റൊരു പരീക്ഷണമായിരുന്നു അത്.

ഇബ്രാഹീം നബി അവിടെ നിന്നും മറ്റൊരു നാട്  ലക്ഷ്യമാക്കി പുറപ്പെട്ടു. പരസ്പരം കാണാത്തത്രയും അകലെ എത്തിയപ്പോള്‍ പ്രപഞ്ചനാഥനോട്  മനസ്സുരുകി  പ്രാർഥിച്ചു.

"നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനടുക്കല്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ ഇവിടെ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയ്തിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കേണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ"!

ഈ പ്രാര്‍ഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ വളർച്ചയിൽ  നിര്‍ണായക പങ്ക് വഹിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു.  ഉണങ്ങിയ മരുഭൂമിയായ  തരിശു നിലത്തിനപ്പുറം അവിടെ  മനുഷ്യവാസത്തിനും ജീവിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കാനും  ഇബ്രാഹീം ആവശ്യപ്പെടുകയായിരുന്നു. ഈ പ്രാര്‍ഥന പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കപ്പെടുകയായിരുന്നു.


ദാഹിച്ചു  വലഞ്ഞ ഹാജറ തന്റെ കുഞ്ഞിനു  ഒരു തുള്ളി വെള്ളത്തിനായി  സഫയുടെയും മർവയുടെയും ഇടയിലൂടെ  ഓടിയത് ഹജ്ജിലെ സഅയു കർമ്മത്തിലൂടെ ഹാജിമാർ ഓർക്കുന്നു. ചുണ്ടു നനക്കാന്‍ ഒരിറ്റു വെള്ളത്തിന്‌ വേണ്ടിസഫയുടെയും മർവയുടെയും ഇടയിലൂടെ ഹാജറ ഓടുകയായിരുന്നു. ഓടിത്തളർന്നു കുഞ്ഞിനടുത്തത്തിയപ്പോൾ  കുഞ്ഞിന്റെ കലടിയിലൂടെ ലഭിച്ച വെള്ളം "സംസം" ആ ജലം പിന്നീട്  പുതിയൊരു സംസ്കാരത്തിനും  നാഗരികയതയ്ക്കും  കാരണമാവുകയായിരുന്നു.  ജനവാസമില്ലാത്ത മക്ക പിന്നെ ജവാസമുള്ളതാവാൻ അത് കാരണമായി. ആ വെള്ളം ഇന്നും ഹാജിമാരുടെ കയ്യിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നു. 

വർഷങ്ങൾക്കു ശേഷം  വീണ്ടും ഇബ്രാഹിം തന്റെ മകന്റെ യടുത്തു എത്തുന്നു,

മകനോടുത്തു സന്തോഷത്തോടെ കഴിയുന്നതിനിടയിൽ ദൈവത്തിന്റെ കല്പന വീണ്ടും.

"മകനെ  ബലിയര്‍പ്പിക്കണമെന്ന്".

 ഇബ്രാഹിം നബി  സ്വപ്നം കാണുന്നു   "മകനെ  ബലിയര്‍പ്പിക്കാൻ"

ദൈവ  കല്‍പന  നിറവേറ്റാന്‍  തന്റെ മകനോടു ഇബ്രാഹിം സംസാരിക്കുന്നു

`മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു.

പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?`

ദൈവ കല്പനയാനങ്കിൽ അത് നിറവേറ്റാൻ മകന്‍ ബാപ്പയോട് പറയുന്നു.

 "പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ദൈവം ഉദ്ദേശിക്കുന്നു വെങ്കിൽ - അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം".

അങ്ങിനെ മകനും പിതാവും ത്യാഗത്തിനു തയ്യാറാകുന്നു.  മനസ്സില്‍ വേദന കടിച്ചു പിടിച്ചു കൊണ്ട്  ദൈവകല്‍പന നിറവേറ്റാന്‍ ഇബ്രാഹിം  തന്റെ മകനെ അറുക്കാൻ  ഒരുങ്ങുന്ന ആ നിമിഷം ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷമായിരുന്നു. മകന്റെ മുഖം കണ്ടാല്‍ താനതിൽ നിന്ന് പിന്തിരിഞ്ഞു പോകുമെന്ന ഭയപ്പെട്ടത്കൊണ്ട് മകനെ  ഇബ്‌റാഹീം കമിഴ്ത്തിക്കെടുത്തി. ക്ഷമയോടെ ഇസ്മായിൽ കിടന്നു.  കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല.  കത്തിക്ക് മൂര്‍ച്ചയുണ്ടോ എന്ന് നോക്കാൻ പാറയില്‍ വെട്ടി. പാറ രണ്ടു കഷ്ണങ്ങളായി.

പരീക്ഷണത്തിൽ ജയിച്ച ഇബ്രാഹീമിന്റെ മുമ്പിൽ ദൈവം മാലാഖയായ ജിബ്രീലിനെ അയച്ചു.

ഇബ്‌റാഹീമിന്റെ  ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഒരു ആടിനെയുമായി.  "ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു".

അങ്ങനെ മകൻ ഇസ്മായീലിനു പകരം  ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി.  ഈ സംഭവത്തിന്റെ ഓര്‍മ്മ  പുതുക്കിക്കൊണ്ടാണ്  ലോകത്തുള്ള വിശ്വാസികള്‍  മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. 

ഇബ്രാഹിം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പാട് ഓർമ്മകൾ ഹജ്ജിലൂടെ ഓരോ ഹാജിമാരും പുതുക്കുകയാണ്, ആ ത്യാഗം സ്വന്തം ജീവിതത്തിൽ നിറവേറ്റാൻ വേണ്ടി മനസ്സിനെ പാകപ്പെടുതുകയാണ്.


ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ്‌ അറഫ. ഈ വര്‍ഷത്തെ  അറഫാ ദിനം ഇന്നാണ്  (ജൂണ് 15 ശനി) നാളെയാണ് ബലി പെരുന്നാൾ . ഹജ്ജിന്‍െറ ഏറ്റവും പ്രധാന ഘടകമാണ് അറഫയിലെ താമസം. ഹജ്ജു അറഫയാണ്, അറഫയിൽ നില്ക്കാൻ കഴിഞ്ഞില്ലങ്കിൽ പിന്നെ ഹജ്ജില്ല. പരമമായ വിനയത്തിന്റെ  വേഷത്തില്‍ അല്ലാഹുവിനോട് പാപമോചനം തേടാൻ  ലക്ഷക്കണക്കിന്‌ ഹാജിമാരാണ്‌ അവിടെ ഒരുമിച്ചു കൂടുന്നത്. ലോകത്ത് സമാനതയില്ലാത്ത ഒത്തു ചേരൽ. മാനവസമൂഹത്തിന്റെ ഉജ്ജ്വല വികാരങ്ങളുടെ മാതൃകാപരമായ സംഗമമാണ് അറഫാ സംഗമം. പണക്കാരനും പാവപ്പെട്ടവനും  ലക്ഷപ്രഭുവും ഭിക്ഷക്കാരനും രാജാവും പാവപ്പെട്ടവനും  വെളുത്തവനും  കറുത്തവനും  വൈവിധ്യത്തിന്റെറയും വർണത്തിന്റെയും ജാതിയുടെയും  മതില്‍കെട്ടുകള്‍ മാറ്റിനിര്‍ത്തി എല്ലാവരും അല്ലാഹുവിന്റെ കരുണയ്ക്കായി  കൈ  ഉയര്‍ത്തി പ്രാർഥിക്കുന്നു.  


ഭൂമിയുടെ വിവിധ  കോണിൽ നിന്നും എത്തിയ  മുഴുവന്‍ ഹാജിമാരും  തങ്ങളെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളില്‍ നിന്നും വിശേഷതകളില്‍ നിന്നും മോചിതരായി സ്രഷ്ടാവിന്റെ മുന്നില്‍ അവിടെ സമ്മേളിക്കുകയാണ്. അതും ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന വളരെ ലളിതമായ വേഷത്തില്‍! തിളയ്ക്കുന്ന വെള്ളത്തിന്റെ ശബ്ദം പോലെ ഓരോ മനസ്സിൽ നിന്നും ശബ്ദം പുറത്തു വരുന്നു, പ്രാവിന്റെ കുറുകൽ പോലെ ഓരോ ചുണ്ടുകളിൽ നിന്നും ദൈവ കീർത്തനങ്ങലും  സ്തോത്രാലാപനങ്ങലും ഉരുവിട്ട് കൊണ്ടിരിക്കുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും വാനത്തേക്ക് ഉയര്‍ത്തുന്ന ഓരോ  കരങ്ങളും തേടുന്നത് ഒന്നുമാത്രം പാപമോചനം., ഭക്തിയുടെ കൂടാരങ്ങളില്‍ അലയടിക്കുന്നത് പാപമോചനത്തിന് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ മാത്രം. ഒഴുകുന്ന കണ്ണീരുമായി  പാപമോചനത്തിനായി നെഞ്ചുരുകിയുള്ള തേങ്ങലും  കരച്ചിലും മാത്രം.


അറഫയില്‍ പങ്കെടുക്കാത്തവര്‍ക്ക്  അവരോടു ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നോമ്പ്  അനുഷ്ഠിക്കല്‍ ഏറെ പുണ്ണ്യമുള്ള കാര്യമാണ് ‘കഴിഞ്ഞ ഒരുവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപം അറഫാ നോമ്പ് കൊണ്ട് പോരുക്കപ്പെടും.  ദുല്‍ഹജ്ജ് മാസത്തെ ആദ്യത്തെ പത്തു ദിവസങ്ങള്‍  വളരെ ശ്രേഷ്ടമായ ദിവസങ്ങളാണ്. നരകാഗ്നിയില്‍നിന്ന് അല്ലാഹു തന്റെ ദാസന്മാരെ ഏറ്റവും കൂടുതൽ മോചിപ്പിക്കുന്ന ദിവസമാണ് ‘അറഫാദിവസം അളവറ്റ അനുഗ്രഹം ഭൂമിയിലേക്കിറങ്ങുന്ന ദിവസം.   അറഫ ഓരോ വിശ്വാസിക്കും വിശാലമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാണ് താനെന്ന തിരിച്ചറിവ് നല്‍കുന്നു. അത് സ്വത്വബോധവും പരസ്‌പര സ്‌നേഹവും സഹകരണവും സഹജീവികള്‍ക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുന്നു.  ഇസ്‌ലാമികസമൂഹത്തിന്റെ ഐക്യത്തിന്റെയും പരസ്പര സൌഹാര്‍ദത്തിന്റെയും ശക്തിയുടെയും പ്രകടനമാണ് ഹജ്ജ്. എന്നാല്‍, വ്യക്തികളുടെ വിനയത്തിന്റെ നിഷ്കളങ്കതയുടെ ശുദ്ധതയുടെ പരമോന്നതയാണ് അത് വിളിച്ചറിയിക്കുന്നത്. 


അറഫയില്‍വെച്ച് ഓരോ വ്യക്തിയും അവരുടെ  ജീവിതത്തില്‍ സംഭവിച്ചു പോയ പാളിച്ഛകളെയും തെറ്റുകളെയും വിലയിരുത്തി പുതിയൊരു ജീവിതത്തിനു വേണ്ടി സൃഷ്ടാവിനോട് യാജിക്കുകയാണ്, അവരുടെ തിരിച്ചു വരവ് ജനിച്ചു വീണ ഒരു കുട്ടിയുടെ മനശുദ്ധിയോടെയാണ്, അങ്ങിനെ  ഓരോരുത്തരും സ്വയം തിരിച്ചറിയുന്നു, സ്വന്തം തെറ്റ് കുറ്റങ്ങൾ മനസ്സിലാക്കുന്നു. അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ജീവിതത്തിൽ സംഭവിച്ചു പോയിട്ടുള്ള ഓരോ തെറ്റായ കാര്യങ്ങളും സൂഷ്മമായി വിലയിരുത്തി സംഭവിച്ചുപോയ പാപങ്ങള്‍ ചികഞ്ഞെടുക്കുന്നു. അവ ദൈവത്തിനു മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നു. അറഫയെപ്പോലെ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീര്‍തുള്ളികള്‍ ഇറ്റുവീഴുന്ന മറ്റൊരു സ്ഥലവും ലോകത്ത്  കാണാൻ കഴിയില്ല. അവിടെ തേങ്ങുന്ന ഹൃദയങ്ങളും  നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന  ചുണ്ടുകളും മാത്രം.

Tuesday, November 21, 2023

പ്രവാസ എഴുത്തും അറബ് ഭാഷയും


വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ബൗദ്ധിക വളർച്ചക്കൊപ്പം ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്‍മാരുടെയും ആചാര്യന്‍മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോഴും ഒരു പാട് വിപത്തുകൾ മുമ്പിൽ കാണുമ്പോഴും മൂല്യച്യുതിക്കെതിരെ ശബ്ദിക്കാനും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന്‍ പലര്‍ക്കും കഴിയുന്നില്ല, സൃഷ്ടികൾ ആസ്വാദനത്തിനൊപ്പം ഉൾക്കാമ്പുള്ളത് കൂടെ ആയിരിക്കണം കല കലക്ക് വേണ്ടി എന്നത് മാത്രം ആയിക്കൂടാ. സൃഷ്ടികൾ അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിച്ചു കൊണ്ടുമായിരിക്കണം അപ്പോഴാണ് അത് ഉദാത്ത സൃഷ്ടിയാവുന്നത്. സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം. പ്രവാസ ലോകത്ത് ഒരു പാട് പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടതിന്റെ രഹസ്യം  യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക് കാണിക്കുകയും ചെയ്തു എന്നതാണ്. .. ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. പലരും അതിനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നത് ആശാവഹമാണ്. അങ്ങിനെ ചെയ്യുമ്പോൾ ആണ് സംസ്കാരങ്ങൾ തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ നടക്കുക.അത് രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കാനും സംസ്കാരങ്ങൾ പരസ്പരം കയിമാറാനും ഉപകരിക്കും. മലയാളികൾ പരിചയിച്ചിട്ടില്ലാത്ത ഒരു പാട് എഴുത്തുകാര് അറബ് ലോകത്തുണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരും തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി,


ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, നാം ജീവിക്കുന്ന ഖത്തറിലും ഒരു പാട് പ്രശസ്തരായ എഴുത്തുകാരുണ്ട് അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട്‌ അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല. ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ ഒരു പാട് കൃതികൾ മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങുക ആയിരുന്നു , മലയാളി സ്വത്വത്തിലേക്ക്‌ അറബി ഭാഷയും ലിപിയും സംസ്‌കാരവും കോർത്തിണക്കി പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു പരിചയപ്പെടുത്താൻ മുമ്പ് പലരും ശ്രമിച്ചിരുന്നു . സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല എഴുത്തുകാരും പരിചയപ്പെടുത്താൻ ശ്രമിച്ചു. ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. അറബ് ഭാഷകളിലുള്ള ഒരു പാട് രചനകൾ ഉണ്ടായിട്ടും അധിക രചനകളും പരിചയപ്പെടുത്തപ്പെട്ടത് ഇംഗ്ലീഷ് നിന്നുള്ളതാണ് എന്നതും ഒരു സത്യമാണ്. മുമ്പ് ഇത്തരം എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളുടെയും പരിചയപ്പെടുത്തലുകൾ നടന്നെങ്കിലും ഇത്തരം പരിചയപ്പെടുത്തലുകൾ ഇന്ന് വളരെ അതികം കുറഞ്ഞു വന്നിരിക്കുന്നു എന്നതാണ് സത്യം അറബ് ലോകത്ത് ഇന്ന് ഒരു പാട് അറബ് ഭാഷയിലുള്ള സിനിമകളും കാലത്തോട് സംവദിക്കുന്ന വൈവിധ്യങ്ങളായ ഒരു പാട് കലാ സൃഷ്ടികളും ഉണ്ട്, ഗൾഫ് നാടുകളിൽ അവർ അവതരിപ്പിക്കുന്ന പല ന്യൂതനമായ പദ്ധതികളും പഠന വേദികളും സെമിനാറുകളും എക്സിബിഷനുകളും മ്യൂസിയങ്ങളും കാണുമ്പോഴും അതിൽ പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് അറബ് ഭാഷയുടെ വലിപ്പവും കലാ സൃഷികളിൽ അവർ കാണിക്കുന്ന മികവ് മനസ്സിലാക്കാൻ കഴിയുക. അവരുടെ അനുവാദത്തോടെ അവർ സംഘടിപ്പിക്കുന്ന കവിയരങ്ങുകൾ നാടകങ്ങൾ സാഹിത്യ ചർച്ചകൾ ഇതിലൊക്കെ പങ്കെടുക്കാനുള്ള അവസരങ്ങൾ കണ്ടത്താനും ഇവിടെയുള്ള ഭാഷാ പണ്ഡിതന്മാർ ശ്രമിക്കേണ്ടതുണ്ട് അപ്പോഴാണ് ക്ലാസ്സ് റൂമിൽ നിന്നും പഠിച്ച അറബിയിൽ നിന്നുമുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയുക. അതോടൊപ്പം അറബ് ഭാഷ പഠിക്കാൻ താത്പര്യമുള്ളവർ കണ്ടത്തി അവരെ പഠിപ്പിച്ചു കൊടുക്കാനുള്ള ഒരു ശ്രമവും നടത്തിയാൽ നന്നായിരിക്കും ഇത്തരം ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കൈ എടുത്തു ചെയ്യേണ്ടിയിരിക്കുന്നു അതിനുള്ള പ്രോത്സാഹനങ്ങളും മത്സരങ്ങളും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട് മലയാളി സമ്മേളനം പോലെയുള്ള വലിയ ഇവന്റിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട് അതിനായി സമ്മേളനത്തിനിടയിൽ ഒരു പ്രത്യേകം സെഷൻ തന്നെ വെച്ചാൽ നന്നായിരിക്കും. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക്  കഴിയട്ടെ .




Monday, November 6, 2023

എന്നിട്ടും


എന്നിട്ടും

തകർത്ത കെട്ടിടങ്ങൾക്കിടയിൽ
കണ്ണീർ തളം കെട്ടിയ തടാകങ്ങൾ 
തകർത്ത വീടുകൾക്കുള്ളിൽ ഒഴുകുന്ന
ചോരപ്പുഴകൾ .!

എന്റെ 
കാൽപാദങ്ങളിടറുന്നു,
കാഴ്ച്ചകൾ മങ്ങി  
കണ്ണുകൾ തളരുന്നു.
വിഷാദത്തിന്റെ നിഴലുകളിഴച്ചു ഇവിടെ ഞാൻ ഏകനായ്
അലയുന്നു  
ആകാശമാകെ പിടിച്ചുലയ്ക്കുന്ന ശബ്ദങ്ങൾ.. 
കത്തിയമർന്ന മണ്ണിന്റെ ദാഹമടക്കാൻ 
ഒരു തുള്ളി ജലമെവിടെ?  
അമ്മമാർ കുഞ്ഞുങ്ങൾ എത്രയെത്ര ജീവനുകൾ ....  

എന്നിട്ടും 
കാതടിപ്പിക്കുന്ന മിസൈൽ ശബ്ദങ്ങൾക്കിടയിലും
ഒട്ടും പേടിയില്ലാത്ത
അവരുടെ കണ്ണുകൾ സ്വപ്നം കാണുന്നു..!

ഈ നിഷ്കളങ്ക ബാല്യങ്ങൾക്ക്  നൽകാൻ
കാലത്തിന്റെ കണക്ക് പുസ്തകത്തിൽ 
എന്ത് പേരാണുള്ളത്?
ഏതു നിഘണ്ടുവിൽ തെരഞ്ഞാലാണ്
അത് കണ്ടത്താൻ കഴിയുക..!

പോർവിമാനങ്ങളുടെ മുഴക്കം താരാട്ടു പാട്ടാക്കി കുഞ്ഞുങ്ങളെ
ഉറക്കാൻ വിധിക്കപ്പെട്ട അമ്മമാർ...
ഈ മനക്കരുത്തിനെ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ 
എന്ത് പേരിട്ടു വിളിക്കും ?

കരിഞ്ഞുണങ്ങിയ ഭൂമിയോടൊപ്പം 
ചാരമായി മാറിയ കുഞ്ഞു പൈതങ്ങളെ
നിങ്ങളുടെ അമ്മയുടെ അച്ഛന്റെ കണ്ണുനീരൊക്കെയും
പുഴയായി ഒഴുകുന്നുണ്ട്... 
ആ നദിക്കു ചുറ്റും  പുതിയൊരു സംസ്കാരം ഉടലെടുക്കും..
അവിടെ നീതിയുടെ ധർമ്മത്തിന്റെ പുതിയ പുലരികൾ ഉദയം കൊള്ളും
മുറിപ്പെട്ട ജീവനുകൾക്കിടയിൽ നിന്നും ഉയരുന്ന നിലവിളികളൊക്കെയും  
പക്ഷികൾ  പാടുന്ന പുതിയ രാഗമായി പുനർജനിക്കും..
പൂക്കളും ചെടികളും വളരും കായ്കനികൾ നിറയും
നിങ്ങൾ ഇട്ടേച്ചു പോയ ഓരോ നിശ്വാസവും
വസന്തമായി മാറും,
ചെടികളെ തലോടും
സമാധാനത്തിന്റെ, സ്നേഹത്തിന്റെ,
വെള്ളരിപ്പ്രാവുകൾ വട്ടമിട്ടു പറക്കും
 
ആർത്തട്ടഹസിക്കുന്ന ചെകുത്താനും
ചോര കുടിക്കുന്ന ചെന്നായ്‌ക്കളും ഓടി മറയും
രക്തം കുടിക്കാൻ ദാഹിക്കുന്ന ചെകുത്താന്മാരുടെ കറുത്തനിറം
കുഞ്ഞു മനസ്സിന്റെ പ്രകാശത്താൽ ഇല്ലാതാകും
അവിടേയാകെ വെളിച്ചത്തിന്റെ കിരണങ്ങൾ പ്രതിഫലിക്കും
ഈ ഇരുണ്ട ലോകം ആ വെളിച്ചത്താൽ
അപ്രത്യക്ഷമാകുക തന്നെ ചെയ്യും.........

മജീദ് നാദാപുരം 


Sunday, August 21, 2022

നിരൂപണ സാഹിത്യം


നിരൂപണ സാഹിത്യം 

ദോഹയിലെ ക്യു  മലയാളം നടത്തിയ സാഹിത്യ സദസ്സിൽ നിരൂപണം സാഹിത്യത്തെ കുറിച്ച് ..

അക്ഷരങ്ങൾക്ക് ഉറച്ച നിലപാടുകൾ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് ക്രിയാത്മക വിമർശനത്തിന്റെ ജാലക വാതിലുകൾ തുറന്നിടാനും കഥയും കവിതയും എല്ലാം സസൂക്ഷ്മമായ നിരൂപണത്തിനു വിധേയമാക്കാനും അത് വഴി എഴുതുകാരുടെ സർഗ്ഗ പ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയേണ്ടതുണ്ട് ...

ഓരോ അനുഭവത്തെയും ആശയമായി പരിവര്‍ത്തിപ്പിക്കുന്ന ആശയവത്കരണവുമായി മനുഷ്യനില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിമര്‍ശന ബുദ്ധിയാണ് നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭാഷ പ്രയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്. സാഹിത്യവിമര്‍ശനം ആദ്യത്തെ സാഹിത്യ കൃതി ഉണ്ടായത് മുതല്‍ ആരംഭിച്ചിരിക്കുന്നു.

ഒരു സൃഷ്ടി രചിക്കുന്നു എന്നുപറയുമ്പോള്‍ തന്നെ സൃഷ്ടിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. തന്റെ ആസ്വാദനത്തില്‍ വന്ന കാര്യങ്ങള്‍ വ്യക്തമായ പഠനത്തിലൂടെ എന്താണ് താന്‍ ആസ്വദിക്കാനുണ്ടായ ഘടകങ്ങള്‍ എന്ന് സൂക്ഷ്മ പരിശോധന നടത്തുകയാണ് നിരൂപകന്‍ ചെയ്യുന്നത്.

അറബ് സാഹിത്യത്തിൽ അനാസിറുൽ അദബ് അഥവാ നിരൂപണം  സാഹിത്യത്തിന്റെ ഏറ്റവും പ്രധാനമായ കാര്യങ്ങൾ എടുത്തു പറയുന്നതിൽ ഖയാൽ , അസ്ലുബ്, ആതിഫ .. ഭാവനയും ശൈലിയും വികാരവും എടുത്ത് പറയുന്നുണ്ട്  .

ഖയാൽ ആതിഫ ഉസ്‍ക്ലൂബ് ഇതും മൂന്നും നോക്കൂ 

ചിന്താശൈലികള്‍, വ്യത്യസ്തമായ ആവിഷ്‌കരണ സാധ്യതകള്‍, സാമൂഹിക സവിശേഷതകള്‍, വ്യക്തിഗുണങ്ങള്‍ ഇവ പരിശോധിക്കുന്നു. സൃഷ്ടികള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള സൃഷ്ടികളില്‍  നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താനും നല്ല നിരൂപകന് കഴിയുന്നു.

ഇത്തരം സൂക്ഷ്മ പരിശോധനകള്‍കൊണ്ട് ഒരു കലാ സൃഷ്ടിയുടെ രഹസ്യങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍  കഴിയുന്നു. എന്താണ് വായന എന്താണ് സംവേദനം എങ്ങനെയാണ് വായിക്കുന്നത് സൃഷ്ടിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ സ്വയം അറിയണം.

വായന മാറുന്നതിനനുസരിച്ച് വ്യാഖ്യാനങ്ങളും മാറുന്നു. വിമര്‍ശകന്‍ ഒരു കൃതിയെ വ്യാഖ്യാനിക്കുമ്പോള്‍ പല അര്‍ഥ തലങ്ങളിലേക്കും പോകുന്നു.

നിരൂപകന് സാധാരണ വായനക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത അര്‍ഥതലങ്ങള്‍ കൂടെ കണ്ടത്താന്‍  കഴിയും. പുതിയ ഭാവനകളിലേക്കും ആവിഷ്‌കാരങ്ങളിലേക്കും സൗന്ദര്യ ശാസ്ത്രത്തിലേക്ക് പ്രവേശിക്കുക എന്നത് വിമര്‍ശനത്തിന്റെ ഭാഗമാണ്.

ഓരോ സൃഷ്ടി ഉണ്ടാകുമ്പോഴും ഭാവുകത്വത്തിന്റെ വിപുലീകരണവും വികാസവും ഉണ്ടാകുന്നു. അതിനെ എങ്ങനെ സ്വാംശീകരിച്ചു എടുക്കാമെന്നും വിന്യസിക്കാന്‍ പറ്റുമെന്നും വിമര്‍ശകന്‍ പറഞ്ഞു തരുന്നു.

പാരമ്പര്യ സാഹിത്യ സിദ്ധാന്തത്തിലും നിരൂപണ സാഹിത്യത്തിലുമുള്ള നിരൂപകന്റെ അവഗാഹം സൃഷ്ടി അനുകരണമാണോ മൗലികമാണോ എവിടെയല്ലാം വ്യാപരിച്ചിരിക്കുന്നു എന്നും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു.

ചുരുക്കത്തില്‍ സൂക്ഷ്മമായ ഒരു വിശകലന പദ്ധതി നിരൂപണ കലയില്‍  അന്തര്‍ലീനമായിട്ടുണ്ട്. പഠനങ്ങളും നിരൂപണ ഗ്രന്ഥങ്ങളുടെ വായനയും എഴുത്തിന്റെ വികാസത്തിന് ഉപകരിക്കും.

പക്ക്ഷേ ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത് ഒരു തരാം പുറം ചൊറിയൽ നിരൂപണങ്ങൾ ആണ്

യഥാർത്ഥ നിരൂപകൻ ഇന്ന് ഇല്ല  എന്ന് പറയാം അതിനു കുറെ കാരണങ്ങൾ ഉണ്ട് ഒന്ന് സത്യ സന്തമായി ഒരു കൃതിയെ അതല്ല ഒരു സൃഷ്ടിയെ നിരൂപണം നടത്തുമ്പോൾ അതിൽ ഒരു പാട് കാര്യങ്ങൾ തുറന്നു പറയേണ്ടി വരും ഈ തുറന്നു പറച്ചിൽ കേൾക്കാൻ പലപ്പോഴും എഴുത്തുകാർക്കും അവരുടെ ആരാധനകന്മാർക്കും ഇഷ്ടമാവില്ല ..

ഇഷ്ടമാവില്ല എന്ന് മാത്രം അല്ല വെറുപ്പ് ഉളവാക്കുന്ന രൂപത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യും .. ഞാൻ എന്തിനു വെറുതെ വെറുപ്പ് സമ്പാദിക്കണം എന്ന ഒരു തോന്നൽ നിരൂപകനിൽ ഉണ്ടാകുന്നു. അത് പോലെ മോശമായ കാര്യമാണ് എന്ന് അറിഞ്ഞിട്ടും അതിനെ വളരെ നല്ലതാണ് എന്ന് പറയേണ്ട അവസ്ഥ ഒരു പക്ഷെ അത് പണത്തിന്റെ സ്വാധീനമോ രാഷ്ട്രീയ സ്വാധീനമോ ആവാം, പക്ഷെ  പക്ഷെ ഇത്  തികച്ചും തെറ്റായ രീതിയാണ്,

നിരൂപകർ ശരിക്കും സാഹിത്യത്തെ കോല ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത് , എന്റേത് ഉതാത്ത സൃഷ്ടിയാണ് എന്ന് എഴുത്തുകാരൻ അറിയാതെ ചിന്തിച്ചു പോകുന്നു ..

നേരെ മറുച്ചു സത്യ സന്തമായി സൃഷ്ടികളുടെ പോരായ്മകൾ എടുത്ത് പറഞ്ഞു മോശമായത് മോശം ആണെന്നും നല്ലത് നല്ലത് എന്നും ആർജവത്തോടെ പറഞ്ഞിരുന്നെങ്കിൽ .. അത് സാഹിത്യ ലോകത്തിനു ഒരു പാട് ഉപകരിക്കുകയും ഉതാത്ത സൃഷ്ടികൾ വരാൻ അത് കാരണം ആകുകയും ചെയ്യും

 ആ രൂപത്തിൽ ചിന്തിച്ച ഒരു പാട്   നിരൂപകന്മാർ ഇവിടെ ഉണ്ടായിട്ടുണ്ട് . സത്യ സന്തമായി  നിരൂപണം നടത്തിയത് കൊണ്ട് ഒരു പാട് പഴി കേട്ടവർ ഉണ്ടായിരുന്നു ... അവരൊക്കെ നീതിക്ക് മുമ്പിൽ ഉറച്ചു നിൽക്കുക ആയിരുന്നു .

കൃഷ്ണൻ നായരെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല

36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതുക ആയിരുന്നു അദ്ദേഹത്തിൻറെ   സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും  മലയാള നാട് വാരിക കലാകൗമുദി ആഴ്ചപ്പതിപ്പിലും  ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു.

ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരായ  എഴുത്തുകാരെ മലയാള വായനക്കാർക്ക് പരിചയ പെരുത്തുകയായിരുന്നു. വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.

രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.

കൂലിപ്പണിക്കാർ  മുതൽ കോളേജ്ജ് അധ്യാപകർ  വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു.

ഒരു കാലത്ത്  തിളങ്ങിനില്‍ക്കുന്ന പേരാണ് എ. ആര്‍. രാജരാജവര്‍മയുടേത്. കവിതകളിൽ പ്രാസം വേണമോ വേണ്ടയോ എന്ന   'പ്രാസവാദം' എന്ന സംവാദത്തില്‍ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജരാജവര്‍മ. രാജ രാജ യെ ഇവിടെ ഓർക്കാൻ കാരണം അറബിക്കവിതയിൽ ഒരു കാലത്ത് വൃത്തവും പ്രയാസവും ഒത്ത കവിതകൾക്ക് മാത്രം ആയിരുന്നു സ്ഥാനം ഉണ്ടായിരുന്നത് എന്നാൽ സ്വതന്ത്ര കവിത എന്ന പേരിൽ ഒരു കവിതാ ശാഖ വരികയായിരുന്നു നാസികാത്തുല് മലയായിക എന്ന കവി ആയിരുന്നു ശരിക്കും അതിനു രൂപം കൊടുക്കുന്നത് പിന്നീട് വൃത്തവും പ്രയാസവും ഇല്ലാത്ത സ്വതന്ത്ര കവിതകൾ യഥേഷ്ടം ഉടലെടുക്കുക ആയിരുന്നു. ഇവിടെ പ്രാസ വാദത്തിൽ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജ രാജ വർമ്മ ...

ഇപ്പോൾ നമുക് അറിയാം ഒരു പാട് യുവ കവികൾ പ്രയാസവും വൃത്തവും ഒന്നും ഇല്ലാതെ സ്വതന്ത്ര കവിതകൾ എഴുതി കൊണ്ടിരിക്കുന്നു അതിനു ഹൈക്കു എന്നും മറ്റും പേരുകൾ വരെ വന്നു .

അന്ന് പ്രാസം ചര്ച്ച ആയത് പോലെ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ആവേണ്ട ഒരു കാര്യമാണ് സോഷ്യൽ മീഡിയ വഴി എഡിറ്റർസ് എഡിറ്റ് ചെയ്യാത്ത സ്വന്തമായി പ്രസിദ്ധീകരിച്ചു വിടുന്ന സൃഷ്ടികളെ പറ്റി അത് കഥയാവട്ടെ , കവിത ആവട്ടെ അത് എന്ത് മാവട്ടെ അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചുള്ള പഠനവും ചിന്തയും അനിവാര്യമായ ഒരു കാലത്താണ് നമ്മൾ ഇപ്പോൾ നിരൂപകർ ശരിക്കും ശ്രദ്ധിക്കേണ്ട ഒരു മേഖല ആണെന്ന് തോന്നുന്നു, നല്ലതും മോശമായതും ഒരു പോലെ വന്നു കൂടുന്ന ഒരിടം ആയി മാറിയിരിക്കുകയാണ്.

ഒരു കാലത്ത് ജോസഫ് മുണ്ടശ്ശേരി യുടെ സാഹിത്യ വിമർശനം ഒരു പാട് പ്രശ്തമായിരുന്നു  പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനത ചെലുത്തിയിരുന്നു.

കുറ്റിപ്പുഴ കൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, കെ. ഭാസ്കരന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം. കൃഷ്ണന്‍ നായര്‍, എം. ലീലാവതി, എം. അച്യുതന്‍, എം. എന്‍. വിജയന്‍ ഇവരൊക്കെ ഒരു പാട് സംഭാവനകൾ നൽകിയവർ ആയിരുന്നു 

സാമൂഹിക യാഥാർഥ്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ നൽകുന്നത് ആയിരുന്നു അന്നത്തെ നിരൂപണ സാഹിത്യം ആരെയും തൃപ്തി പെടുത്തുക എന്നത് ആയിരുന്നില്ല അവർ ചെയ്തത് മറിച്ചു സത്യസന്തമായി ക്രിയാത്മക വിമര്ശാനത്തിലും വിശകലനത്തിലും ഏർപ്പെടുക ആയിരുന്നു.

ഇന്ന് ഇവിടെ പ്രദർശിക്കപ്പെട്ട മാധവിക്കുട്ടിയുടെ കഥകൾ അതിൽ നമുക്ക് ഉമിത്തീയിന്റെ ചൂടും വെളിച്ചവും കാണാം  .. ഇമേജറിയാനിൽ ഒന്നാം കിടക്കാരി ആയിരുന്നു മാധവിക്കുട്ടി, സ്വയം വരം എന്ന കഥയിലെ രാക്ഷസീയമായ ലൈംഗികാഭിനിവേശത്തെ വെണ്ണീറിൽ ആഴ്ത്തി നിർത്തിയ കൈ വിരുതന്റെ ഒതുക്കമായിരുന്നു കലയിലെ ഒതുക്കം. തപസ്സിലെ അച്ചടക്കം

ബഷീറിന്റെ കഥയെ നിരൂപകർ കണ്ടത് നോക്കൂ

 വിശപ്പ് പ്രേമം ഭക്തി മനുഷ്യർ കിടന്നു നട്ടം തിരിയുന്ന ഈ ത്രികോണത്തിൽ ബഷീർ തപസ്സ് ചെയ്യുക ആയിരുന്നു  

ബാല്യ കാല സഖി ഒരു ട്രേഡ് മാർക് ആവുക ആയിരുന്നു. സാമൂഹ്യ നോവൽ ആയി മാറുന്നു

ജീവിതത്തിനും കഥയ്ക്കും കരുക്കൾ നിരന്നു, ആണിനും പെണ്ണിനും ട്രേഡ് മാർക് കൊടുത്ത് .  ആദ്യത്തെ രണ്ടു അധ്യായങ്ങളിൽ  ജാതി മതം തൊഴിൽ അടിസ്ഥാനത്തിൽ സാമൂഹ്യത്തിന്റെ ഡോകുമെന്റ്ന്തേഷനും  പ്രേമാങ്കുരവും ഉണ്ടായി.

അതാ പിന്നീട്  കഥ വളരുന്നു,  കഥ ഉയരുന്നു.   ഇനി കഥ നടക്കുന്നത് ഭൂമിയിൽ അല്ല, അധ്യായ അധ്യായ ങ്ങളായി പ്രേമ ലോകത്തിലേക്ക് ഉയർന്നു പോകുന്നു, ഈ ഭൂമിയുടെ ആകർഷണ മണ്ഡലത്തിൽ നിന്നും പൊങ്ങി പൊങ്ങി  കഥ സ്വന്തം പ്രദക്ഷിണ പഥത്തിലെത്തി അവിടെ സാക്ഷാത്കാരം, ട്രാജഡി, പേര് സാമൂഹ്യ നോവൽ എന്നാകുന്നു.

എന്ത് കൊണ്ടന്നാൽ  ഈ നോവലിലെ കഥാ പാത്രങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ പിറന്നവരാണ്, അവരുടെ വളർച്ചയാണ്  നോവലിന്റെ മൂലാധാരം,

മജീദിന് അത്യാഹിതം പിണഞ്ഞ സംഭവ ദിവസത്തെ പറഞ്ഞതും  കാതു കുത്തു നടത്തുമ്പോൾ വലതു കാതിൽ പതിനൊന്നും ഇടത്തേതിൽ പത്തും ...എന്തിനു ഇങ്ങനെ എഴുതി

ഒരു പക്ഷെ ഭാവിയിലെ ചരിത്രകാരൻ ഇവിടെ ജനിക്കുക ആവാം,

കണ്ണീരിലൂടെ സുഹ്‌റ മന്ദഹസിച്ചു കരയുമ്പോൾ ചിരിക്കുന്ന ഈ ഒരു   ഇടപാട് , ഈ നിഴലും വെളിച്ചവും ദുഖവും ആനന്ദവും വേദനയും ചാരിതാർത്ഥയും ഈ സാഹ ചര്യത്തിൽ നിന്ന് മലയാള നോവൽ ഇനിയും രക്ഷപ്പെട്ടിട്ടില്ല എന്ന് നിരൂപകൻ പറയുന്നു  ഉത്തമ ഗ്രന്തങ്ങളിൽ നിന്നും പോലും ഉദാഹരങ്ങൾ പറയാം. എന്ന് നിരൂപകൻ പറയുന്നു.

കാശുണ്ടാക്കാൻ പ്രേമ ഭാവനയെ വ്യഭിചാരിക്കുന്നില്ല പ്രേമം കുടുംബത്തിന്റെ സ്ഥായീ ഭാവം മാത്രം

കുടുംബത്തിന്റെ കാഥികൻ ഉണരുന്നു തന്നിൽ ബ്രഹ്മം ദർശിക്കുന്ന കാഥികൻ കുടുംബത്തിൽ സമൂഹവും സമൂഹത്തിൽ മനുഷ്യ വ്യാപാരത്തിന്റെ ശങ്കു  നാദം കേൾക്കുന്നു.

എന്നിട്ടും തനിക്കാണും  പെണ്ണുമറിഞ്ഞു കൂടെന്നു നടിക്കുന്നു . സമൂഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് ഖേദിക്കുകയും ക്ഷോഭിക്കുകയും ചെയ്ത ബഷീർ  ജ്ഞാനാനത്തിൽ  വാമനായൊതുങ്ങി ത്രിലോകങ്ങളോളം വളരുന്നു ..

പ്രപഞ്ചങ്ങളുടെ സൃഷ്ടാവേ സലാം

എടാ ബഡ്കൂ സെ

ഞാൻ തിക്കും പോക്കും നോക്കുന്നു

രണ്ടും കയ്യും വിടർത്തി ഭൂമിയെ ആലിംഗനം ചെയ്തു

ബഷീർ അതാ കിടക്കുന്നു

ബുദൂസ്സ് എനിക്കെന്തിന് ത്രിലോകങ്ങൾ

ഈ ഭൂമിയെ ഞാൻ ഉപേക്ഷിക്കുകയില്ല ..


പെട്ടെന്ന് നമുക്ക് ലഭിക്കുന്ന അമൂല്യ മായ ചില  സൃഷ്ടികൾ ഉണ്ട്  

മുമ്പ് പാടിയവരോ എഴുതിയവരോ ആയിരിക്കില്ല ചിലപ്പോൾ അത് ഉതാത്ത സൃഷ്ടികൾ ആയിരിയ്ക്കും പക്ഷെ   അവരെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നവരെ നാം കാണാറുണ്ട് . അവരുടെ  ചില വിമർശനങ്ങൾ നമ്മെ പ്രയാസപ്പെടുത്താറുണ്ട് 

ശരിക്കും പറഞ്ഞാൽ .. അപൂർവമായി നമുക്ക് ലഭിക്കുന്ന ചില മുത്തുകൾ ആണ് അത്.. അത് അറിഞ്ഞിട്ടും അവരെ തഴയാണ് ശ്രമിക്കുന്ന കാഴ്ചകൾ നമ്മെ പ്രയാസപ്പെടുത്താറില്ലേ

അത്തരം ചില  ശബ്ദങ്ങൾ ചില വരികൾ .. നമ്മെ  വല്ലാതെ ആകർഷിക്കുന്നുണ്ട് ചില നാഥങ്ങളുടെ തീവ്ര തീക്ഷണതയെ പറ്റി നമ്മൾ അറിയാതെ   വാചാലാനായി പോകാറില്ലേ . മറ്റു നാടുകളിൽ നിന്നും പണിക്കായി വരുന്ന ചില പാവങ്ങളുടെ മൂളിപ്പാട്ടിലും ശോകത്തിന്റെ വേദനകളുടെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളുടെ സ്മൃതി ധാരകളുടെ നോവുന്ന വായ്ത്തല കീറുന്നുണ്ട്.  അത്തരം കലാകാരന്മാരെ അംഗീകരിക്കാനും പൊതു രംഗത്ത് കൊണ്ട് വരാനും നല്ല നിരൂപകന്മാർക്കെ കഴിയൂ. 

ഞാൻ അവസാനിപ്പിക്കുകയാണ് 

ഇന്ന് മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഇത് പോലുള്ള സാഹിത്യ സദസ്സുകൾ ഓർത്ത് പോകുകയാണ്. പ്രഭാഷകർ സഹൃദയർ ഗൗരവമായ ചർച്ചകൾ ഉത്തമ സാഹിത്യം സൈദാതിക തലത്തിൽ നിര്വചിക്കപ്പെടുന്നു പുതിയൊരു മൂല്യ ബോധം സൃഷ്ടിച്ചെടുത്ത സന്തുഷ്ടിയോടെ സംപ്ത്രിതിയോടെ ചിരിച്ചും രസിച്ചും വേര് പിരിഞ്ഞ ആ ദിനങ്ങളെ ഓർത്തു പോയി ...

Thursday, December 9, 2021

റാബിയ നജാത്തിന്റെ പുസ്തകം "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"

 


റാബിയ നജാത്തിന്റെ പുസ്തകം   "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"

പെണ്ണിന്റെ ഉള്ളിൽ നിന്ന് വരുന്ന ശബ്ദമാണ്ആ ര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു

മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ്  കവിതകളില്‍ നിറഞ്ഞു നിൽക്കുന്നത് 

അനാഥത്വം അനുഭവിക്കുന്ന സ്ത്രീകളുടെ ശബ്ദം. അവയുടെ ശബ്ദമില്ലാത്ത കരച്ചിലുകളും അഗ്നിസ്പുരണങ്ങളും ആണ്

അവതാകാരൻ പറഞ്ഞത് പോലെ ഉള്ളിലെരിയുന്ന പ്രതിഷേധത്തിന്റെ കനലുകൾ ഊതി കാച്ചി എടുക്കുകയാണ് വാക്കുകൾക്ക് തീ പിടിച്ചിരിക്കുന്നു പ്രതിഷേദാഗ്നിയുടെ ജ്വലന ശേഷി ഉള്ളവയാണത് . മാനവികതയുടെ പ്രവിശാല ഭൂമിയിൽ നിന്ന് ഉറച്ചൊരു നിലപാട് പറച്ചിലാണ്,   നെഞ്ച് പൊള്ളിക്കരയുന്ന ഒരു പെൺ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്യുകയാണ് റാബിയ ചെയ്യുന്നത് . .  വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, വല്ലാതെ വ്യാവലാതി പെടുന്നുണ്ട് റാബിയ    സ്ത്രീകള്‍, ന്യൂന പക്ഷങ്ങള്‍, തുടങ്ങിയ അടിസ്ഥാന വര്‍ഗത്തിന് ഇടം കിട്ടാതെ  വരുമ്പോൾ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും  നീതി കിട്ടാത്തത് കാണുമ്പോൾ നീതിക്ക് വേണ്ടി ധർമത്തിന് വേണ്ടി ശബ്ദിക്കുകയാണ്.

ജീവിതസൗകര്യങ്ങള്‍ ആര്‍ജ്ജിച്ച് മധ്യവര്‍ഗ്ഗ ജീവിതരീതികളിലേക്കും കാഴ്ചപ്പാടുകളിലേക്കും എത്തപ്പെടുന്ന ഒരു പ്രദേശത്തിന്റെ  കനല്‍മൂടിക്കിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയെ ഊതി തെളിയിക്കാൻ നജാത് കവിതകളിലൂടെ ശ്രമിക്കുന്നുണ്ട് പ്രത്യേകിച്ച് അവർ ജീവിക്കുന്ന ചുറ്റു പാടുകളിൽ നിന്ന്  ആ പ്രേത്യേക രാഷ്ട്രീയ  പരിതസ്‌തിയിലുള്ള പ്രദേശത്ത് നിന്ന് പ്രത്യേകിച്ച് നാദാപുരം പോലെയുള്ള ഒരു പ്രദേശത്ത് നിന്ന് 

ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്ന വാർത്തകളെ ഓർത്തു വല്ലാതെ പരിതപിക്കുന്നുണ്ട്  നജാത്  മൃഗീയനാക്കുന്നകാമ വികാരം  കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ.   അതിനെതിരായി പ്രതിരോധം തീർക്കുന്നുണ്ട് ...  അവരുടെ വിങ്ങലുകൾ വായനക്കാരന് വായിച്ചെടുക്കാൻ പറ്റും ..

അവരുടെ വരികൾ നോക്കൂ ..

വാർത്തകളെല്ലാം മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കുന്നു

വിഷമങ്ങൾ പെയ്തിറക്കാൻ

കണ്ണീരു പോലും മടിച്ചു നിൽക്കുന്നു

കടലാസ്സിൽ കോറി ഇടാൻ നേരം  

മനസ്സ് ശൂന്യമായിടുന്നു  

പലയിടത്തും ഒരു  ശൂന്യത   ഒരു തരം നിരാസക്തി പടർത്തുന്നുണ്ട്  വേദനയ്ക്കും   സന്തോഷത്തിനും ആഹ്ലാദത്തിനും   പകർന്നു തരേണ്ട  വരികളുടെ  സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യാൻ നജാത് വരികളിലൂടെ  ശ്രമിക്കുന്നുണ്ട് എന്ന് പറയാം ...

എത്ര കനപ്പെട്ട വരികൾ ആണ് ഇതൊന്നു നോക്കൂ

കനം

വാക്കുകൾ

കൂടിച്ചേരാത്ത വിധം

മനസ്സിന് കനം വെച്ചപോലെ

വരികൾ പിടയുന്നു വെങ്കിലും

കോർത്തിണക്കാൻ

കഴിയാത്ത വിധം

ഹൃദയം മരവിച്ച പോലെ ..

പല പെൺകുട്ടികളും പറയാൻ മടിക്കുന്ന തന്റെ വിധി എന്ന് പറഞ്ഞു മിണ്ടാതെ ജീവിതം തള്ളി നീക്കുന്ന വല്ലാതെ പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി തന്റെ പെന നജാത് ചലിപ്പിച്ചത് ഇങ്ങനെയാണ് എത്ര ആർജവുമുള്ള വാക്കുകളാണ് നജാത്തിന്റെ ചോദ്യം ഓരോരുത്തരുടെയും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും 

വല്ലാതെ മനസ്സിൽ തട്ടുന്നുണ്ട് ഈ ചോദ്യം 

"തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ

അവളെ ജീവനോടെ കാണൽ"


സ്ത്രീ

സാധാരണ നമ്മുടെ കയ്യിലുള്ള എന്തിനെയും

ഒരു വില വാങ്ങിയേ നാം മറ്റൊരാൾക്ക്

കൊടുക്കാറുള്ളൂ അത്ര ഏറെ പ്രിയപ്പെട്ടവർക്കോ

നമ്മെക്കാൾ അവകാശപ്പെട്ടവർക്കോ അതുമല്ലേൽ

നമുക്ക് ആവശ്യമില്ലാത്തതോ ആണേൽ വെറുതെ നൽകും ....

അല്ലാതെ  വിലയും വസ്തുവും വാങ്ങുന്ന ആൾക്ക്

കൊടുത്ത് ഏതെങ്കിലും ഒരു വസ്തുവിനെ ഉപേക്ഷിക്കാനോ

മറ്റൊരാൾക്ക് നൽകാനോ ഉണ്ടോ

അപ്പോൾ നിങ്ങൾക്ക് ഒട്ടും ഉപകാരം ചെയ്യാത്ത

വസ്തുവിനേക്കാൾ വിലയില്ലാത്തത് ആണോ

നിങ്ങളുടെ പെൺകുട്ടി

ഒന്നുകിൽ കെട്ടുന്നവൻ

ഉളുപ്പുള്ളവൻ ആവണം അല്ലേൽ

പണ്ടവും കൊടുത്ത് എന്റെ

മകളെ ഒഴിവാക്കേണ്ട ഗതികേട് എനിക്കില്ലന്നു ഉറപ്പുള്ള

രക്ഷിതാവണം  അതു മല്ലേൽ

പെണ്ണ് തന്റെ വില തിരിച്ചറിയണം

മാത്രമല്ല ഒരു പരാജയപ്പെട്ട ദാമ്പത്യ ജീവിതം തന്റെ മകൾ നയിക്കുന്നത്

കാണുമ്പോൾ തിരിച്ചു വിളിക്കാനുള്ള

തന്റേടം രക്ഷിതാക്കൾ കാണിക്കണം

തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ

അവളെ ജീവനോടെ കാണൽ



ലോകം എല്ലാ മേഖലകളിലും പുരോഗമിക്കുകയും വളരുകയും ചെയ്യുമ്പോഴും പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും എണ്ണം അനുദിനം കുറയുന്നതിനു പകരം, കൂടുകയാണെന്ന

സത്യം കവിതകളിലൂടെ വിളിച്ചു പറയുന്നുണ്ട്. അവതാരകൻ പറഞ്ഞത് പോലെ   സമൂഹത്തിൽ അരിക് വത്കരിക്കപ്പെട്ടവർ പിന്നെയും പിന്നെയും പിന്നോക്കാവത്കരിക്കപ്പെടുമ്പോൾ വിദ്യാർത്ഥിത്വത്തിന്റെ ആത്മാംശം ഉൾക്കൊണ്ട് കൊണ്ട് അനീതിക്കെതിരെ കലാപം കൂട്ടുകയാണ് .. നജാത്


എഴുത്തിന്റെ  ആർജവം കാണിക്കുന്ന വരികളാണ്. ഇത്

എഴുതാനായി

ജനിച്ചവക്ക് ഒരിക്കലും

വരികളെ തളച്ചിടാൻ കഴിയില്ല

അവരവസാനിക്കുവോളം അവരിലെ വരികൾക്ക്

ജീവൻ വെച്ച് കൊണ്ടിരിക്കും


ജീവിതത്തിലെ താളവും സംഗീതവുമാണ് കവിതകളിൽ  ഉള്‍ച്ചേര്‍ന്നിട്ടുള്ളത്.ഇന്നത്തെ യുവ തലമുറയെ ഓർത്ത് കവി വല്ലാതെ വേവലാതി പെടുന്നുണ്ട് ചെറിയ മൂന്നു വരികളിൽ ഒരു കാലത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്

നമുക്ക് ചുറ്റിലും കാണുന്ന ഈ ഒരു കാഴ്ച ഇവിടെ വരച്ചിടുമ്പോൾ വായനക്കാരനെ തെല്ലൊന്നുമല്ല ചിന്തിപ്പിക്കുന്നത് ഓരോ കുട്ടികളുടെയും ഭാവിയെ പറ്റി നമ്മൾ ഉണ്ടാക്കിയ ബന്ധങ്ങൾ അത് ഇനി എങ്ങനെ നില നിർത്താൻ ഇന്നത്തെ ബാല്യത്തിന് കഴിയും 

ഇന്നത്തെ ബാല്യം എന്ന പേരിൽ കവി പറയുന്നത് നോക്കൂ


നാല് ചുമരുകൾ ക്കുള്ളിൽ അകപ്പെട്ടു 

കൂട്ട് കൂടാൻ ആരുമില്ലാതെ

വലുതും ചെറുതുമായ 

സ്‌ക്രീനുകൾക്ക്

മുന്നിൽ തലക്കപ്പെട്ട

വികാരങ്ങൾ ഒന്നുമില്ലാത്ത

കണ്ണിനു ചുറ്റും

കറുപ്പ് ബാധിച്ച കുട്ടി ഭൂതങ്ങളാണ്

ഇന്നത്തെ ബാല്യം ...

ഓരോരുത്തർക്കും ഒരിടം ഉണ്ടാകും ദുഃഖം വരുമ്പോൾ സങ്കടം വരുമ്പോൾ അതെല്ലാം ഉള്ളിൽ ഒളിപ്പിച്ചിരിക്കാൻ വേണ്ടി നാം ശ്രമിക്കും ചിലപ്പോൾ നാം ഒറ്റക്ക് പിറു പിറുക്കും ചിലപ്പോൾ കടൽ തീരത്ത് പോയി തിരകളോട് സംസാരിക്കും,  ഓരോരുത്തർക്കും  വ്യ്ത്യസ്ത  ഇടം ആയിരിക്കുമെന്ന് മാത്രം അത്തരം ഒരു കാര്യത്തെ റാബിയ ഇവിടെ പറയുന്നത് നോക്കൂ ... 

തന്റേതായ ഒരിടം

അവിടം തനിച്ചിരുന്നു

ഒറ്റക്ക് പിറുപിറുക്കാനും

ആരോടും പറയാത്ത കഥകൾ

അവിടെയുള്ള ചെടിയോടൊ

പുസ്തകത്തോടോ

പുഴയോടോ  പറയാനും

പൊട്ടിച്ചിരിച്ചും പൊട്ടിക്കരഞ്ഞും

സ്വയം ആശ്വസിക്കാനും

നാം കണ്ടെത്തിയ ഇടം

നമ്മുടെ മാത്രമായത്


മനസ്സിനെ പറ്റി  പറയുന്ന കവിതയുണ്ട്

ചിലപ്പോൾ നൂലറ്റ പട്ടം പോലെ

പാറി പറക്കും മറ്റു ചിലപ്പോൾ നാണം

കുണുങ്ങി പെൺ കുട്ടിയായി

മൂലക്കൊതുങ്ങും


ഉത്തരമില്ല ചോദ്യങ്ങൾക്ക് ത്തരം

കണ്ടെത്താൻ

ജീവിതത്തിൽ ചിലപ്പോഴങ്കിലും

തനിച്ചിരിക്കുന്നത്

നല്ലതാണ്


പ്രകൃതി യെ കുറിച്ച് എഴുതിയ കവിത ....

വയലിൻ മുകളിലെ മാളികപ്പുറത്തിരുന്നവൻ പറഞ്ഞു

ഈ മഴയെന്നവസാനിക്കും, 

വീട്ടിലേക്ക് കയറിക്കൊണ്ടിരിക്കുന്ന വെള്ളത്തിന് ഫോട്ടോ എടുത്ത്

മൂന്നാം പ്രളയം അനുഭവിക്കും കേരളത്തിന് വേണ്ടി

പ്രാർത്ഥിക്കുക എന്ന ക്യാപ്ഷ്യനോടെ ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ ഷെയർ ചെയ്തു വെള്ളം പൊങ്ങി

പുച്ഛിച്ചു തള്ളിയവരുള്ളതിനാൽ അവർ രക്ഷപ്പെട്ടു

ക്യാംപിൽ ചർച്ചയുടെ പൊട്ടി പൂരം ആയിരുന്നു

ഈ സർക്കാർ എന്തെ ഒന്നും ചെയ്യുന്നില്ല തുടങ്ങി

വാദ പ്രതിവാദങ്ങൾ കത്തി കയറി അത് കേട്ടു

അടുത്തിരിക്കും വൃദ്ധൻ പുഞ്ചിരിച്ചു കൊണ്ട് പിറു പിറുത്തു

വയലും തോടും നികത്തി കണ്ട മരങ്ങൾ ഒക്കെ മുറിച്ചു

കോൺക്രീറ് കാടുകൾ നിർമിച്ചാൽ പിന്നെ ഈ പെയ്യും

മഴ ഒക്കെ എങ്ങോട്ട് പോകും

ഒരു പാട് എഴുതാൻ റാബിയ നജാത്തിനു കഴിയട്ടെ ലോകം അറിയപ്പെടുന്ന ഒരു കവയിത്രി ആയി റാബിയ മാറട്ടെ എന്നാശംസിക്കുന്നു.


Sunday, October 31, 2021

ഒരു പൂവിന്റെ പ്രണയം

 










ഒരു പൂവിന്റെ പ്രണയം 

മനസ്സിനുള്ളിൽ 
ആകർഷകമായ സുഗന്ധമുള്ള 
മനോഹരമായ വർണത്തിലുള്ള 
നിറയെ ചെടികളും പൂക്കളും 

കാലവും 
അതിന്റെ ഋതു ഭേദങ്ങൾക്കനുസരിച്ചു 
വിവിധ വർണ്ണത്തിലുള്ള 
പൂക്കളെ വിരിയിക്കുന്നു.  

വയലറ്റ് ഓർക്കിഡുകൾ ചിരിക്കുമ്പോൾ 
മനസ്സിനുള്ളിലെ പൂക്കൾ 
വയലറ്റ് പൂക്കളുമായി 
സല്ലപിക്കുക്കയാണ് 

പൂക്കളോടും ചെടികളോടും  ഒരു പാട് നേരം 
സല്ലപിച്ചു കൊണ്ടിരിക്കാനും  
അവയെ  തലോടുന്ന മന്ദമാരുതനോടൊത്ത്  
അൽപ നേരം സഞ്ചരിക്കാനും   
ഒരു പാട് ആഗ്രഹം ഉണ്ട് 

ഉടലുകൾ 
അതിനെ തടയുന്നു 
മനസ്സിലെ ആ വെളുത്ത പൂവ്  
ചുവന്ന  പനനീർ  പൂവുമായി 
പ്രണയത്തിലായി
 
പ്രണയം 
അകലെ നിന്നു മാത്രം 
ഒന്ന് തലോടാൻ  
ഉടലുകൾ  അനുവദിക്കുന്നില്ല  

കാലം മാറുമ്പോഴേക്കും 
പനനീർ പൂവ് വാടാൻ തുടങ്ങി  
ആ വെളുത്ത പൂവ് കാത്തിരിക്കുകയാണ്  
ആ ചുവന്ന പനനീർ പൂവിനെ 

വീണ്ടും ഒരു വസത്തിനായി 
ഇനിയും വസന്തം വരുമോ എന്നറിയാതെ 
മനസ്സിനുള്ളിലെ സൗരഭ്യത്തിന്റെ പൂക്കൾ 
പരിമളം പരത്തുന്നു 

സൗന്ദര്യത്തെ പൊതിഞ്ഞ 
ആ ചുവന്ന പൂവിനെ വീണ്ടും 
കാത്തിരിക്കുകയാണ്  
ആ വെളുത്ത പൂവ് 



Thursday, March 29, 2018

Astonishing the gods (ദൈവ സമ്മോഹനം)

പ്രശസ്ത നൈജീരിയൻ കവിയും നോവലിസ്റ്റും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ എഴുതുകയും പ്രശസ്തി നേടുകയും  ചെയ്ത എഴുത്തുകാരൻ. ആയിരത്തിത്തൊള്ളായിരത്തി എമ്പതിൽ ഇരുപത്തിഒന്നാം വയസ്സിൽ ആദ്യ നോവൽ Flowers and shadows, പ്രസിദ്ധീകരിച്ചു.  The Famished Road, Incidents at the Shrine , The Landscapes Within , Songs of Enchantment, Starbook, Astonishing the gods എന്നിവ മറ്റു പ്രശസ്ത കൃതികളാണ് . The Famished Road എന്ന നോവലിന് ബുക്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്.

Astonishing the gods (ദൈവ സമ്മോഹനം)
ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോണി എം എൽ ആണ്, പബ്ലിഷ് ചെയ്തത് ഡി സി ബുക്ക്സ്.

സ്വയം അദൃശ്യനെന്നു ധരിച്ച ഒരു മനുഷ്യൻ ചരിത്ര പുസ്തകങ്ങളിൽ മാത്രം കാണപ്പെടാറുള്ള പ്രതിഭാശാലികളായ മനുഷ്യരെ അഅന്വേഷിച്ചിറങ്ങുന്നതാണു ഈ നോവലിന്റെ ഇതിവൃത്തം. ആത്മാക്കളും അരൂപികളും മാലാഖമാരും  ഒറ്റക്കൊമ്പൻ കുതിരയും വസിക്കുന്ന വിചിത്ര ദ്വീപിലാണ് അവന്റെ അന്വേഷണം അവസാനിക്കുന്നത്. ആ ദ്വീപിലേക്ക് അവനെ എത്തിക്കുന്നത് സാഹസികതയിലൂടെയാണ്. ഒരു മനുഷ്യനെ അദൃശ്യ ോകത്തേക്ക് കൊണ്ട് പോകുന്നു. പലതും അവനു കാണാൻ പറ്റുന്നു. പക്ഷെ അവിടെയുള്ളവർക്ക് അവനെ കാണാൻ പറ്റുന്നില്ല.

വായനയെ ആസ്വാദ്യകരമാക്കുന്ന ഒരു പാട് ഘടകങ്ങൾ ഈ പുസ്തകത്തിലുണ്ട് ഓരോ വായനക്കാരനും വ്യത്യസ്ത രൂപത്തിൽ ആയിരിക്കും അതിനെ ആസ്വദിക്കാൻ കഴിയുക. ഒന്ന് ഈ ദ്വീപിൽ നിർമിച്ചിരിക്കുന്ന വ്യത്യസ്ത ജീവികളുടെയും ശില്പങ്ങളുടെയും നിര്മിതികളുടെയും സവിശേഷത... ഒരു പുതിയ ലോകത്തെ തന്റെ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. മറ്റൊന്ന് സ്വയം രൂപ കല്പന ചെയ്ത അവിടെയുള്ള പണ്ഡിതരുടെയും മാലാഖാമാരുടെയും വഴികാട്ടികളുടെയും അറിവിൽ നിന്നും ലഭിക്കുന്ന മാസ്മരിക കാഴ്ചകൾ അതിലൂടെ നമുക്ക് പകർന്നു തരുന്ന പുതിയ അറിവുകൾ.

അദൃശ്യ മനുഷ്യനാണെങ്കിലും അവനെ ആകർഷിക്കുന്ന അവനോടു സല്ലപിക്കാനും ആസക്തിയുളവാക്കുകയും ചെയ്യുന്ന ഒരു സുന്ദരിയുടെ സ്നേഹ പ്രകടനങ്ങൾ. ചന്ദ്ര പ്രകാശത്തിൽ നിന്നും ഇറങ്ങി വരുന്ന ഒരു സ്ത്രീ. അവളുടെ സ്നേഹ സംഭാഷണം - നോവലിൽ അല്പമെങ്കിലും പ്രേമ സല്ലാപങ്ങൾ  ഉണ്ടാകണമെന്ന് കരുതിയായിരിക്കണം വളരെ ചെറിയൊരു ഭാഗത്തു അത്തരം സ്ത്രീ  കഥാപാത്രത്തെ  നമുക്ക് മുമ്പിൽ കൊണ്ട് വന്നത്. ഈ അദൃശ്യ മനുഷ്യന്റെ സഞ്ചാരത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഏഴു വർഷങ്ങളോളം സഞ്ചരിച്ചു തന്റെ വഴിയിൽ അഭിമുഖമായി വന്ന എല്ലാ ജോലിയും അവൻ ചെയ്തു. പല ഭാഷകളും അവൻ പഠിച്ചു. വിവിധ തരത്തിലുള്ള നിശ്ശബ്ദതകളെ അവൻ തിരിച്ചറിഞ്ഞു. അനേകം സമുദ്രങ്ങളിലൂടെ സഞ്ചരിച്ചു. അനേക നഗരങ്ങൾ സന്ദർശിച്ചു. 

എന്തുകൊണ്ടാണ് യാത്ര ചെയ്യുന്നതെന്നും ഏതാണ് ലക്ഷ്യമെന്ന് ചോദിച്ചിവരോടൊക്കെ അവൻ ഇപ്പോഴും രണ്ടുത്തരങ്ങൾ പറയുന്നു. അവയിൽ ഒരുത്തരം ചോദ്യ കർത്താവിന്റെ കാതുകൾക്ക് വേണ്ടി ഉള്ളതായിരുന്നു.രണ്ടാമത്തെ ഉത്തരം സ്വന്തം ഹൃദയത്തിനു വേണ്ടിയും. ആദ്യത്തെ ഉത്തരം ഇങ്ങനെ ആയിരുന്നു എന്ത്കൊണ്ടാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്കറിയില്ല എവിടേക്കാണ് പോകുന്നത് എന്നും എനിക്കറിയില്ല. രണ്ടാമത്തെ ഉത്തരം എന്ത് കൊണ്ടാണ് ഞാൻ അദൃശ്യനായിരിക്കുന്നത് എന്നറിയാനാണ് ഞാൻ യാത്ര ചെയ്യുന്നത്. ദ്ര്‌ശ്യതയുടെ രഹസ്യം കണ്ടെത്തുക എന്നതാണ് എന്റെ യാത്രാ കൗതുകം.

ഇതിനുള്ള ഉത്തരങ്ങൾ നോവലിന്റെ അവസാനത്തിൽ നമുക്ക് കണ്ടത്താൻ സാധിക്കുന്നുണ്ട് മനോഹരമായി തന്നെ ഉത്തരം നൽകിയിട്ടുണ്ട്. അതാണ് നോവലിന്റെ വിജയവും ആ ഉത്തരം കണ്ടത്താൻ വേണ്ടി ബെൻ ഓക്രി വരച്ചിട്ടത് ഒരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഊഹിക്കാൻ പോലും കഴിയാത്ത രൂപത്തിലാണ്. ഏഴു വർഷത്തെ യാത്രയ്ക്ക് ശേഷം കപ്പലിറങ്ങി അവൻ ചെന്ന് പെട്ടത് കറുപ്പും വെളുപ്പും കളങ്ങളുള്ള ഒരു നഗര ചത്വരത്തിലായിരുന്നു. ആ പട്ടണം ശൂന്യമായിരുന്നു എങ്കിലും അവിടെ തനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടന്ന് അവനു തോന്നി ഇടയ്ക്കിടെ വായുവിൽ ചില മർമ്മരങ്ങൾ കേൾക്കുന്നതായി അവൻ ഭാവന ചെയ്തു. 

മാന്ത്രികത നിറഞ്ഞ ആ പട്ടണത്തിലെ മധുരം കലർന്ന ചന്ദ്ര പ്രകാശത്തിനു കീഴിൽ കന്യകമാരുടെ സംഗീത സ്വരങ്ങൾ അവനെ വല്ലാതെ ആകർഷിച്ചു  തിരികെ വരാൻ ആഹ്വാനം ചെയ്തു കൊണ്ട് കപ്പലിന്റെ കാഹളം മുഴങ്ങി. പക്ഷെ ആ കാഹളം ശ്രവിക്കാൻ അവൻ കൂട്ടാക്കുന്നില്ല, ആ പട്ടണത്തിന്റെ മഹത്തായ കറുപ്പും വെളുപ്പും നിറഞ്ഞ ചത്വരത്തിൽ വീണുതിളങ്ങുന്ന ചന്ദ്രിക ദർശിച്ചപ്പോൾ അവന്റെ ഹൃദയത്തിൽ, തന്നെയുള്ള ബാക്കിയുള്ള ജീവിതം മുഴുവൻ പിന്തുടരുന്ന തരത്തിലുള്ള മനോഹരമായ ഒരു ഏകാന്തത അവനിൽ വന്നു നിറയുകയാണ്. തന്റെ ജീവിതത്തിലെ വിസ്മൃതിയിൽ ആണ്ടു പോയ നിമിഷങ്ങളിൽ നിന്ന് പുല്ലാംകുഴൽ ഉതിർക്കുന്ന മധുരോദാര ഗാനങ്ങൾ ശ്രവിച്ചപ്പോൾ അവൻ വിതുമ്പി കരയാൻ തുടങ്ങി. കരച്ചിൽ തുടരവേ അവനൊരു ശബ്ദം കേൾക്കുകയാണ്  നീ എന്ത് കൊണ്ടാണ് കരയുന്നത് ? ആരാണ് തന്നെ അഭിസംബോധന ചെയ്യുന്നത് എന്ന് തിരിച്ചറിയാതെ അവൻ ഞെട്ടുന്നു. ആ ചോദ്യത്തിന് അവൻ ഇങ്ങനെ ഉത്തരം പറഞ്ഞു 

"ഈ ദ്വീപിന്റെ മനോഹാരിതയുടെ രഹസ്യം എനിക്ക് മനസ്സിലാകുന്നില്ല അത് കൊണ്ടാണ് ഞാൻ കരയുന്നത്" അങ്ങനെയങ്കിൽ നീ ഇവിടെ തന്നെ എന്ത് കൊണ്ട് കൂടുന്നില്ല പക്ഷെ എനിക്ക് എങ്ങിനെ ഇവിടെ കഴിയാനാകും ഇവിടത്തെ താമസക്കാരെ എനിക്ക് കാണാൻ കഴിയുന്നില്ല ഞാൻ എവിടെയാണെന്ന് പോലും എനിക്കറിയില്ല. "നീ ദുഖിക്കേണ്ട ഇവിടത്തെ നിവാസികൾക്ക് നിന്നെയും കാണാൻ കഴിയുന്നില്ല. നീ എന്നെ സംബന്ധിച്ചടുത്തോളം ഒരു സ്വരം മാത്രമാണ് എന്നാൽ ആസ്വരത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.

നന്ദി പക്ഷെ എന്റെ കപ്പൽ എന്നെ തിരികെ വിളിക്കുന്നു. അവർ എത്ര പ്രാവശ്യം ഇവിടെ വന്നു പോകാറുണ്ടെന്നു എനിക്കറിയില്ല പോകാനായില്ലങ്കിൽ എനിക്ക് എന്റെ സമുദ്രങ്ങളെയും യാത്രകളെയും നഷ്ടമാകും. കടലുകൾ ഇപ്പോഴും അവിടെ തന്നെയുണ്ട് കപ്പലുകൾ അവയ്ക്ക് തോന്നുമ്പോൾ വരും യാത്രകൾ എക്കാലവും തുടരുക തന്നെ ചെയ്യും എന്നാൽ ഈ ദ്വീപ് ജീവിതത്തിൽ ഒരിക്കൽ മാത്രമേ കണ്ടു പിടിക്കപ്പെടുകയുള്ളു  അതും നിനക്ക് ഭാഗ്യം മുണ്ടങ്കിൽ മാത്രം. അപ്പോൾ ആ പ്രദേശത്തുള്ള ഒരു നീലപ്പള്ളിയുടെ ഗോപുരത്തിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദത്തിൽ ഒരു ഗാനം അവൻ കേൾക്കുന്നു. കാറ്റിലെ മര്മരങ്ങൾ പോലും നിശബ്ദമായി അദൃശ്യമായ എല്ലാ വസ്തുക്കളും  ആ സംഗീതത്തിനായി കാതോർത്ത് നിൽക്കുന്നതായി അവനു തോന്നി.

നനുത്ത ചന്ദ്രികയിലേക്ക് ആ സംഗീതം സ്വർണ്ണത്തിളക്കം കോരിയൊഴുക്കുകയായിരുന്നു. എമ്പാടും സന്തുഷ്ടി കലർന്ന നിശ്ശബ്ദത പൊന്തിപ്പടരവെ അവിടെത്തന്നെ താമസിക്കാൻ അവൻ തീരുമാനിച്ചു. തന്റെ വഴി കാട്ടിയായി വന്ന ശബ്ദം അപ്പോൾ നിശബ്ദമായിരുന്നു. മറ്റൊരു അരൂപിയുടെ സാന്നിധ്യം അവനു പ്രകടമാകുകയാണ്. അരൂപി അവനോടു പറഞ്ഞു

നീ എന്തൊക്കെ കാണുന്നുവോ അതെല്ലാം നിന്റെ സ്വകാര്യ സ്വത്തുക്കളും സ്വർഗവുമാണ് ഈ അതിശയകരമായ കാഴ്ചകൾ നിനക്ക് മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

 നീ എന്ത് കാണുന്നുവോ അത് തന്നെയാണ് നീ 
 അല്ലങ്കിൽ നീ അതായി പരിണമിക്കും 

മഹാന്മാരും മഹതികളുമായ പലരും നൂറ്റാണ്ടു ണ്ടു കളായി ഇവിടെ വരാറുണ്ട്. പക്ഷെ അവർക്കാർക്കും ഒറ്റക്കൊമ്പൻ കുതിരയെ കാണാൻ കഴിഞ്ഞിട്ടില്ല. നീ ഇപ്പോൾ വന്നിറങ്ങിയതേയുള്ളൂ എങ്കിലും നിനക്ക് അതിനെ കാണാൻ കഴിഞ്ഞു. ഇവിടത്തെ സഭ ഇതറിയുമ്പോൾ ഏറെ സന്തോഷിക്കും ഈ നിമിഷത്തെ മുൻകൂട്ടി പ്രവചിച്ച രാജകീയ ജ്യോത്സ്യന്മാർ ഇതറിയുമ്പോൾ ആനന്ദത്തിൽ ആറാടും, ഇതേ കുറിച്ച് അറിയാതെ ഏറെക്കാലമായി നിന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. വരാനിരിക്കുന്നതിനെ നിനക്കു അതി ജീവിക്കാൻ കഴിയുമെങ്കിൽ അദൃശ്യന്മാരുടെ ഒരു പുതിയ ചക്രത്തിനു സമാരംഭം കുറിക്കുന്നത് നീ ആയിരിക്കും എന്നതിന് സാധ്യതകൾ ഏറെയാണ്.

പിന്നീട് അത്ഭുതങ്ങളുടെ മാന്ത്രിക ചെപ്പ് തുറക്കുകയാണ്..

ഈ നോവലിൽ  ഒരു പാലത്തിനു  വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് നോവലിന്റെ പലയിടങ്ങളിലും ആകാംക്ഷ  നിറഞ്ഞ ഈ പാലത്തെ പ്രതിപാദിക്കുന്നുണ്ട്.  നോവലിന്റെ പ്രധാന ഭാഗമാണ് ഈ മാന്ത്രിക പാലം. പൂർണമായും ജലബാഷ്പത്തിനാലും മൂടൽ മഞ്ഞിനാലും സൃഷ്ടിക്കപ്പെട്ട മനോഹാരിത നിറഞ്ഞ ഒരു നിര്മിതിയാണ് ആ പാലം.  അവന്റെ വഴി കാട്ടിയോടു പാലത്തെ പറ്റി  അവൻ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
ഈ പാലത്തെ താങ്ങുന്നത് എന്താണ് ? 
ഈ പാലം കടക്കുന്നവൻ മാത്രം 

അതായത് ഞാനീ പാലം കിടക്കവേ അതിനെ തങ്ങുകയും അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ സഹായിക്കുകയും ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത് . അതെ, എന്നാൽ അവ രണ്ടും ഒരേ സമയം ചെയ്യാൻ എനിക്ക് എങ്ങിനെയാണ് കഴിയുക, പാലം കടക്കുകയാണെങ്കിൽ നീ അത് ചെയ്തേ പറ്റൂ. അല്ലാതെ മറ്റൊരു വൈഴിയില്ല. അപ്പോൾ ഞാനീ പാലം കടന്നെ മതിയാകൂ? അതെ നീ ഈ പാലം കടക്കുക തന്നെ വേണം.  അഥവാ കടന്നില്ലങ്കിലോ നീ ഒരിടത്തും എത്തില്ല ഒരിടത്തും എത്താത്തിനെക്കാൾ ഭീകരമായ അവസ്ഥയിലായിരിക്കും നീ അപ്പോൾ . നിനക്ക് ചുറ്റും എല്ലാം ക്രമേണ അപ്രത്യക്ഷ മാകും നീ ഒരു ശൂന്യസ്ഥലത്തായത് പോലെ നിനക്ക് തോന്നും ആ പാലം കടക്കാൻ വൈമുഖ്യം  പ്രകടിപ്പിക്കുന്നിടത്തോളം ശൂന്യത അവനു ചുറ്റും പുഷ്പിക്കാൻ തുടങ്ങി .

ഈ പാലമെന്താണെന്നും അത് എന്താണ് ഉദ്ദേശിക്കുന്നത് എന്നും നോവലിന്റെ അവസാനമെത്തുമ്പോൾ നമുക്ക് മനസ്സിലാകും. അവന്റെ സഞ്ചാരത്തിനിടയിൽ മറ്റൊരു സ്ഥലത്ത് എത്തുകയാണ്. ഇത് ഏത് തരത്തിലുള്ള ഇടമാണ് അവൻ വൈകാട്ടിയോടു ചോദിക്കുന്നു. വളരെ വിചിത്രമായ ചില സംഭാഷണങ്ങൾ നമുക്ക് ഇവിടെ വായിക്കാൻ പറ്റും. ഇവിടെ കാണുന്നതൊന്നും അതായി തന്നെ നില നിൽക്കുന്നില്ല. എന്തായി കാണപ്പെടുന്നുവോ  അവയെല്ലാം അതൊക്കെ തന്നെയാണ് വഴി കാട്ടി ഉത്തരം പറഞ്ഞു. ഞാൻ ഞാനായി  കാണപ്പെടുന്നില്ലങ്കിൽ പിന്നെ മറ്റെന്താണ് ? അത് പറയേണ്ടത് നീ തന്നെയാണ് എങ്കിൽ നീ എന്താണ് വഴി കാട്ടി ചോദിക്കുന്നു?
വിചിത്രമായ ഒരിടത്തു വന്നു പെട്ട് പോയ ഒരു സാധാരണ മനുഷ്യൻ. അരൂപിയുടെ തിരിച്ചുള്ള ചോദ്യം? സാധാരണമായ ഒരു സ്ഥലത്തു വന്നെത്തിയ ഒരു വിചിത്ര മനുഷ്യനായി കൂടെ നിനക്ക് ...

ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോകത്തെ നിർമ്മിച്ചെടുക്കുക എന്നത്. ആ ലോകത്തെ ജനങ്ങളെ കുറിച്ചും  അവിടത്തെ ജീവിത രീതിയെ കുറിച്ചും ക്രയവിക്രയങ്ങളെ കുറിച്ചും ആശയ വിനിമയത്തെ കുറിച്ചും ഭാവനയിലൂടെ രൂപപ്പെടുത്തുക എന്നത് നിസ്സാരമല്ല, ഒരു പുതിയ ജീവിത ക്രമവും ജീവിത രീതിയും ബെൻ ഓക്രി ഇവിടെ ആവിഷ്കരിക്കുന്നുണ്ട്. അവ നമുക്ക് വിവരിച്ചു തരുന്നത് ഇങ്ങനെയാണ്. അവൻ നീതി പീഠങ്ങളെയും സർവ ശാലകളും ഹോസ്പിറ്റലുകളും അവിടെ കണ്ടു. സർവ്വശാലകൾ എന്നത് സ്വയം പൂർണറാകാനും ജീവിതത്തിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടുന്നതിനും വേണ്ടിയുള്ള ഇടമായിരുന്നു. എല്ലാവരും എല്ലാവരെയും പഠിപ്പിച്ചു എല്ലാവരും അധ്യാപകനായിരുന്നു അതെ സമയം എല്ലാവരും വിദ്യാർത്ഥികളും. 

സർവ്വശാലകളും അക്കാദമികളും ഒരേ സമയത്ത് തന്നെ ആളുകൾ ധ്യാനിക്കാനായി ഒത്തു കൂടുന്ന ഇടങ്ങളായിരുന്നു. അവിടെ വെച്ച് അവർ നിശബ്ദതയിൽ നിന്ന് ജ്ഞാനത്തെ ആഗിരണം ചെയ്യുന്നു.  ഗവേഷണം എന്നത് നിരന്തരം നടക്കുന്ന പ്രക്രിയ ആയിരുന്നു. അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്നേഹമായിരുന്നു. ബാങ്കുകൾ എന്നത് ആളുകൾ ആരോഗ്യകരമായ ജീവിതത്തെ കുറിച്ചുള്ള ചിന്തകളും ധനത്തെ കുറിച്ചുള്ള ആലോചനകളും നന്മയെ കുറിച്ചുള്ള വിചാരങ്ങളും നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്‌യുന്ന ഇടങ്ങളായിരുന്നു. ആളുകൾ അസുഖം വരുമ്പോൾ പോകുന്നത് ബാങ്കുകളിലേക്കാണ് ആരോഗ്യമുള്ളഅപ്പോൾ പോകുന്നത് ആശുപത്രികളിലും  ആശുപത്രികൾ എന്നത് ചിരിക്കാനും കളിക്കാനും രസിക്കാനും ഉള്ള ഇടങ്ങളായിരുന്നു ആനന്ദത്തിന്റെ വസതികളായിരുന്നു. നർമ്മ എന്ന കലയിലെ വിഷാദൻമാരായിരുന്നു അവിടുത്തെ ഡോക്ടർമാരും നഴ്സ്മാറും കൂടാതെ ഒരു കലയിൽ അല്ലങ്കിൽ മറ്റൊന്നിൽ നൈപുണ്യം പുലർത്തുന്ന കലാകാരമാരും ആയിരിക്കണം അവർ. അവിടെ ആളുകൾ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പണം നൽകുന്നതിന് പകരം തങ്ങളുടെ പ്രതിഭകളാണ് വിനിമയം ചെയ്തിരുന്നത്.നല്ലൊരു ആശയം കൊടുത്താൽ വീട് വാങ്ങാൻ കഴിയുന്നു. വളരെ ബുദ്ധി പരമായ ഒരു ചിന്ത കൈമാറിയാൽ മേൽക്കൂരകൾ നവീകരിക്കാം, 

ലോകത്തെമ്പാടുമുള്ള അദൃശ്യ മനുഷ്യർ ആശ്ശ്യങ്ങൾ വിൽക്കാനും വാങ്ങാനും എത്തിയിരുന്ന  ചന്തയിൽ ഈ മനുഷ്യൻ എത്തുന്നുണ്ട്. ഇവിടെ വ്യാപാരം നടത്തിയിരുന്നത് തത്വ ചിന്തകൾ
പ്രചോദനങ്ങൾ ഉൾവിളികൾ ,പ്രവചനങ്ങൾ വൈരുധ്യങ്ങൾ, കടങ്കഥകൾ പ്രഹേളികകൾ ദർശനങ്ങൾ കിനാവുകൾ എന്നിവയായിരുന്നു. തത്വ ചിന്തകൾ സുവർണ ആഭരണങ്ങളും  വൈരുധ്യങ്ങൾ വെള്ളികളായിരുന്നു നേർമ ആയിരുന്നു അവരുടെ അളവ്കോൽ, പ്രചോദനങ്ങൾ സ്വര്ണ്ണവും പ്രവചങ്ങൾ ഭാഷയും ദർശനങ്ങൾ നാടകങ്ങളും കിനാവുകൾ അവരുടെ മാനക സൂചിയും ആയിരുന്നു. നമ്മുടെ സർഗാത്മകതയുടെ ഉദാത്തമായ ഉദാഹരണങ്ങൾ ശൂന്യ സ്ഥലങ്ങളിലും വായുവിലും സ്വപ്നങ്ങളിലും അദൃശ്യ വിധാനങ്ങളിലുമാണ്. അവിടെ നമുക്ക് നമ്മുടെ നഗരങ്ങളും കോട്ടകളും പുസ്തകങ്ങളും മഹത്തായ സംഗീതവും കലയും ശാസ്ത്രവും നമ്മുടെ യഥാർത്ഥ പ്രണയവും പൂർണമായ അതി ജീവനവുമൊക്കെ കുടി കൊള്ളുന്നു. നമ്മുടെ പാതകളും കണ്ടു പിടുത്തങ്ങളുമൊക്കെ ഇപ്പോഴും അതിന്റെ ശൈശവ അവസ്ഥയിലാണ് എല്ലാ ദിവസവും നാം ഉണരുന്നത് നമുക്ക് മുന്നിൽ തുറന്നു കിടക്കുന്ന അനന്ത സാധ്യതകൾക് നേരെയുള്ള വിനയത്തോടും ആനന്ദത്തോടുമാണ്.

നേരത്തെ പറഞ്ഞ പാലത്തിലൂടെ  സഞ്ചരിച്ചു അവിടെയുള്ള പണ്ഡിത സഭയുടെ എല്ലാ സംസാരങ്ങളും ശ്രവിച്ചു അവരെക്കാൾ ഉയരത്തിൽ എത്തിയ ഈ അദ്ര്ശ്യ മനുഷ്യനോട് അവസാനമായി  അരൂപികളും മാലാഖകളും ചില ചോദ്യങ്ങൾ  ചോദിക്കുന്നുണ്ട്. അദ്ര്യശ്യതയുടെ ഉദ്ദേശം എന്താണ്? അവൻ ഉത്തരം പറഞ്ഞു സംപൂർണത. മാലാഖമാരുടെ ചോദ്യം അദൃശ്യരുടെ  സ്വപ്നം എന്താണ്. നീതിയുടെയും സ്നേഹത്തിന്റെയും ആദ്യത്തെ പ്രപഞ്ച സംസ്കാരത്തെ സൃഷ്ടിക്കുന്നതിന് വേണ്ടി. ആ പാലത്തിന്റെ രഹസ്യം എന്താണ് ? സർഗാത്മകത, ആഭിജാത്യം. ആ നിമിഷത്തിൽ അവനെ പ്രകാശം വന്നു പൊതിയുന്നു. അവനിൽ അതീതങ്ങളുടെ ബുദ്ധി ശക്തി കോരിച്ചൊരിയപ്പെടുന്നു.  അരൂപികൾ തന്നെ പ്രകീർത്തിക്കുന്നത് അവനു കേൾക്കാൻ കഴിയുന്നു.

Tuesday, August 15, 2017

ആഴങ്ങളില്‍ തീര്‍ത്ത പാലം

സമകാലിന സാമൂഹിക പശ്ചാത്തലത്തില്‍ കലാസൃഷ്ടികളെ വിലയിരുത്തുമ്പോഴാണ് അതിന്റെ മൂല്യം കൂടുതല്‍ വ്യക്തമാവുക. സങ്കല്‍പ്പങ്ങള്‍ക്കും ഭാവനയ്ക്കും അപ്പുറം യാഥാര്‍ഥ്യങ്ങള്‍ നിരവധിയുണ്ടെന്ന് ചിലത് നമ്മോട് പറയാതെ പറയും. ഭാവനക്കുമപ്പുറം യാഥാര്‍ഥ്യങ്ങളെ അതേപടി രൂപപ്പെടുത്തുമ്പോള്‍ ആസ്വാദനം എന്ന ലക്ഷ്യം മറികടന്ന് ബോധനമെന്ന തലത്തിലേക്ക് എത്തുകയാണ് ആവിഷ്‌കാരങ്ങള്‍. ഇത്തരം ബോധനങ്ങളും ചിന്തയും പ്രേക്ഷക മനസ്സിലേക്ക് എത്തിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയുന്നിടത്താണ് വിജയങ്ങള്‍ സംഭവിക്കുന്നത്. അത്തരമൊരു വിജയമായിരുന്നു ബ്രിഡ്ജ് ഖത്തര്‍ നാഷണലല്‍ തിയേറ്ററിന്റെ സഹകരണത്തോടെ അവതരിപ്പിച്ച 'ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട്, ഐക്യദാര്‍ഢ്യത്തിന്റെ ആഘോഷം' ഇന്തോ- ഖത്തര്‍ ഫ്യൂഷന്‍ ഷോ.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിക്കും ഖത്തര്‍ ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ഓളം കലാകാരന്മാരാണ് വിവിധ ആവിഷ്‌ക്കാരങ്ങളുമായി വേദിയിലെത്തിയത്.  ക്ലോക്ക് നിര്‍മിച്ച കുട്ടിയുടെ കഥ ഭാവനയോ സങ്കല്പമോ ആയിരുന്നില്ല! അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ ആ കുട്ടിയുടെ ചിത്രം മിന്നിമറയുകയായിരുന്നു. ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ പ്രയാസം അനുഭവിച്ച ബാലന്‍ അഹമ്മദ് മുഹമ്മദിന്റെ ആത്മ സംഘര്‍ഷങ്ങളും തുടര്‍ന്ന് അവനെ ഖത്തര്‍ സ്വീകരിക്കുന്നതും ആവിഷ്‌കരിച്ച ക്ലോക്ക് ബോയ് മ്യൂസിക്കല്‍ ഡ്രാമ പ്രേക്ഷകരുടെ ഉള്ളുണര്‍ത്തി. സ്വന്തമായി ക്ലോക്ക് ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും കാണിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം, അത് ടീച്ചറില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്‌കൂളിലേക്ക് പോയ അവന് ലഭിച്ചത് വേദനിക്കുന്ന അനുഭവമായിരുന്നു. കുഞ്ഞുമനസ്സിന്റെ വേദനയും പിടയലും പ്രേക്ഷകരുടെ മുമ്പില്‍ മികവോടെ അവതരിപ്പിക്കാനായി. 

ഫലസ്തീനിയന്‍ കവി മഹമൂദ് ദര്‍വേശിന്റെ കവിതയുടെ രംഗാവിഷകാരം പ്രേക്ഷകരില്‍ നൊമ്പരമുണര്‍ത്തി. യുദ്ധക്കെടുതിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ഒരു ജനതയിലേക്ക് സഹായ ഹസ്തവുമായി എത്തുന്ന ഖത്തറിനെ വേദിയില്‍ ആവിഷക്കരിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. മനസ്സിനുള്ളില്‍ ഖത്തര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നേരില്‍ കാണുംപോലെ തോന്നി. കടല്‍ത്തരത്തണഞ്ഞ ആ പിഞ്ചു കുഞ്ഞ് ഓരോരുത്തരുടെയും മനസ്സില്‍ വീണ്ടും ജീവിക്കുകയായിരുന്നു. അഭയാര്‍ഥി ക്യാംപില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സ്ത്രീകളുടെയും മുന്നില്‍ സഹായഹസ്തവുമായി വരുന്ന ഖത്തറിനെ മനസ്സില്‍തട്ടി അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞു, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘവും വാരിപ്പുണര്‍ന്ന് ഉമ്മ നല്‍കുന്ന ചിത്രവും ഖത്തറിന്റെ സ്‌നേഹവും കാരുണ്യവും പ്രകടമാക്കുന്നതായിരുന്നു. 

ഇന്ത്യയുടെയും ഖത്തറിന്റെയും പരമ്പരാഗത നൃത്തച്ചുവടുകളും സമകാലിക നൃത്തം, അര്‍ഗ ഡാന്‍സ്, കഥകളി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, വടക്കേ ഇന്ത്യന്‍ നൃത്തം എന്നിവയും അരങ്ങേറി. അനശ്വര ഇന്ത്യന്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങളടങ്ങിയ ഹിന്ദി ഗാനങ്ങളും സൂഫി സംഗീതവും ഗസലും വേദിയിലെത്തി. 
കോല്‍ക്കളിയും നാടന്‍ പാട്ടും പഞ്ചാബി ഡാന്‍സും ഗാനങ്ങളും ഖത്തറിന്റെ നന്മയാര്‍ന്ന ചില നല്ല പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ചിത്രീകരണങ്ങളും ചേര്‍ത്ത് കൊളാഷ് രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ 'ഇന്തോ- ഖത്തര്‍ ഫ്യൂഷന്‍ ഷോ' എന്ന പേര് അന്വര്‍ഥമാവുകയായിരുന്നു.



Wednesday, July 26, 2017

സിക്രീത്തിലേക്ക് ഒരു യാത്ര


സിക്രീത്തിലേക്ക് ഒരു യാത്ര 
മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനംപിടിച്ച രാജ്യത്തെ  ചരിത്രഭൂമിയായി അറിയപ്പെടുന്ന സുബാറഫോർട്ടും അതിനോടൊപ്പം തന്നെ  ഖത്തറിലെ ദുഖാനിലെ സിക്രീതും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം.  ദോഹയിൽനിന്ന് ഏതാണ്ട് നൂറ്റി അഞ്ചു കിലോമീറ്റർ അകലെയാണ് സുബാറ ഫോർട്ട് സ്ഥിതിചെയ്യുന്നത്. മനസ്സിന് ഏറെ സന്തോഷവും ആനന്ദവും നല്കിയ  യായ്ത്രയായിരുന്നു  സുബാറ കോട്ടയും ദോഹയിലെ സിക്രീത്തു സന്ദർശനവും.  ഖത്തരിന്റെ ചരിത്ര പ്രധാനമായ സുബാറ ഫോർട്ട്‌  യുനസ്കോ ഈയിടെയായി അവരുടെ പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിയ സസ്ഥലമാണ്. ഞങ്ങൾ ഒഴിവു ദിവസമായ വെള്ളിയാഴ്ച  രാവിലെ ചരിത്രാന്വേഷണത്തിന്റെയും മാനസിക ഉല്ലാസത്തിനും വേണ്ടി  പുറപ്പട്ടതായിരുന്നു. സുബാറ ഫോർട്ട് സന്ദർശിച്ചു  ജുമുഅ പ്രാർത്ഥനയും  കഴിഞ്ഞു   ദുഖാനില്‍ എത്തുമ്പോൾ ഞങ്ങളെ വരവേല്‍ക്കാന്‍ യാത്രയുടെ ഗൈഡായിരുന്ന  സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും  ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ്  സിക്രീത്തിലേക്ക്  പുറപ്പെട്ടത്. കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ ഞങ്ങളെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. 

മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ  കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്രയെത്ര മനുഷ്യർ എത്ര പ്രവാചകന്‍മാര്‍, രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ആ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  
ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകർത്തുന്നത് കണ്ടു. 

നടന്നു  ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു. ചായ കൂടി കഴിഞ്ഞ ഞങ്ങൾ  കൂട്ടുകാർ സ്നേഹ  സൗഹൃദങ്ങൾ പങ്കു വെക്കുകയും  ചെറിയ  കായിക വിനോദ മത്സരങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനു ശേഷം  ഞങ്ങള്‍  കടല്‍ തീരത്തേക്ക്  പുറപ്പെട്ടു. തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്. ചിലർ  കടല്‍ വെള്ളത്തിലേക്ക് ഊളിയിട്ട് കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ആ യാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അന്നത്തെ അസ്തമയം. 

Monday, July 3, 2017

കലയുടെ ഘോഷയാത്ര


കലയുടെ ഘോഷയാത്ര 
കല ജീവിതത്തിന്റെ ഭാഗമാണ്,  മനുഷ്യ മനസ്സിന് കേവലം ആസ്വാദനാനുഭൂതി  നല്‍കുക മാത്രമല്ല കലയുടെ ധര്‍മം. അനീതികള്‍ കാണുന്പോൾ അതിനെതിരെ പോരാടാനുള്ള മികച്ച ആയുധം കൂടിയാണ് കല.  കല ജീവിതഗന്ധി ആയിരിക്കണം, ചുറ്റിലും കാണുന്ന സംഭവങ്ങൾ പ്രത്യേകിച്ച് മാറുന്ന വ്യവസ്ഥികളുടെ നന്മയും തിന്മയും തിരിച്ചറിയാനും നമ തിന്മകൾ വേർതിരിച്ചു സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനും കലാവിഷ്കാരങ്ങളിലൂടെ  കഴിയണം അപ്പോഴേ കലകൾക്കും കലാവിഷ്കാരങ്ങൾക്കും ജീവനുണ്ടാകുകയുള്ളൂ.

വർത്തമാനകാലത്തിന്റെ ജീർണതകൾ തുറന്നു കാട്ടാനും അതിനെതിരെ പോരാടാനും കല ഒരു മാധ്യമമായി മാറുകയായിരുന്നു ഇവിടെ.

സാംസ്‌കാരങ്ങളുടെ ഘോഷയാത്ര അരങ്ങേറിയത് ഖത്തര്‍ നാഷണല്‍ തിയേറ്ററിലായിരുന്നു. സാങ്കേതിക സൗകര്യങ്ങളുമുള്ള വേദി  കലാസ്വാദകരെ കൊണ്ട് നിറഞ്ഞു കവിയുകയായിരുന്നു. ജീവിതവും സമൂഹവും നിശ്ചലമായി നില്‍ക്കുന്നില്ല അത് തീര്‍ത്തും ചലനാത്മകമാണ്, വിശാല സമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക് കലയെ ചുരുക്കുക അസാധ്യമാണ് എന്ന് വിളിച്ചു പറയുകയായിരുന്നു ഈ പരിപാടി.  

വൺ വേൾഡ് വൺ ലൗവ് എന്ന യൂത്ത് ലൈവ് മുദ്രാവാക്യം സ്നേഹത്തിനും സൌഹാര്‍ദത്തിനും വേണ്ടിയുള്ള ആശയങ്ങളുടെ മഴവില്ലായിരുന്നു. നിലവിലെ സാഹചര്യങ്ങളോടുള്ള സമരവും ചുറ്റുമുള്ളവയിലേക്കുള്ള സമന്വയവും ആണ് സാമൂഹികപ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതും നനവുള്ളതാക്കുന്നതും. എതിര്‍ക്കേണ്ടവയോടുള്ള സമരവും അതിനായി യോജിപ്പുകളോടുള്ള സമന്വയവും ഒരുപോലെ പ്രധാനമാണ്. എല്ലാ വൈവിധ്യങ്ങളെയും ബഹുമാനിച്ചും നിലനിർത്തി കൊണ്ടും തന്നെ അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ നമുക്കൊരുമിച്ച് നിൽക്കാൻ കഴിയും എന്ന വലിയ സന്ദേശം ദോഹ -യൂത്ത് ലൈവിന് നൽകാൻ കഴിഞ്ഞു.

‘അഭിനയ സംസ്കൃതി’യുടെ കലാകാരന്മാര്‍ അരങ്ങിലെത്തിച്ച നിധിന്‍, ചനു എന്നിവര്‍ സംയുക്ത സംവിധാനം നിര്‍വ്വഹിച്ച ‘കനല്‍ചൂളകള്‍’ എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സങ്കടത്തിന്റെയും, നിരാശയുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയുമൊക്കെ കനലുകള്‍ തെളിയിച്ച് കാഴ്ചയുടെ കപടകതകളും കടന്ന് സത്യങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു. പുത്രവിയോഗത്തിന്റെ വേദനകള്‍ ഇന്നലെകളില്‍ തുടങ്ങി ഇന്നിലൂടെ നീറി നാളെയുടെ പ്രതിരോധങ്ങളുടെ ആവശ്യകതയുടെ ആഹ്വാനങ്ങളിലേക്ക് പാത്രസൃഷ്ടിയുടെ ഭദ്രതയിലൂടെ പ്രേക്ഷകരോട് സംവദിക്കാൻ  കനല്‍ ചൂളകളുടെ ശില്പികള്‍ക്ക് കഴിഞ്ഞു". നാടകാന്ത്യത്തിൽ  പ്രസക്തമായ ഒരു ചോദ്യം അവശേഷിപ്പിക്കുന്നുണ്ട്‌ സമൂഹത്തിലേക്കു വീണ്ടും വീണ്ടും തൊടുക്കപ്പെടുകയാണ് ആ ചോദ്യം ." നമ്മളാണ് ശരി, എന്നിട്ടും നമ്മളെന്തേ തോറ്റു പോകുന്നു?".

ഒരുമയയുര്‍ത്തുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയം മനസിലാക്കാനും വായിച്ചെടുക്കാനുള്ള ശേഷിയാര്‍ജിക്കുകയാണ് യൂത് ഫോറം ഇത്തരം ഒരു പരിപാടികൊണ്ടു ലക്ഷ്യമിടുന്നത് എന്ന് അവരുടെ സംഘാടനത്തിൽ നിന്നും മനസ്സിലാകുന്നു. മുതിർന്നവരും കുട്ടികളും പുരുഷനും സ്ത്രീയും മതരഹിതനും മതവിശ്വാസിയും വ്യത്യസ്ത രാഷ്ട്രീയ -സാംസ്കാരിക കാഴ്ചപ്പാടുകൾ ഉള്ളവരുമെല്ലാം ചേർന്ന് നടത്തിയ അസഹിഷ്ണുതക്കെതിരെയുള്ള കലയുടെ ആഘോഷമായിരുന്നു യൂത് ലൈവ്. 

വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അവകാശമാകുമ്പോൾ യോജിപ്പ് ഉത്തരവാദിത്വ മാണെന്നും അതിനാൽ പൊതു നന്മകളിൽ യോജിക്കാൻ കഴിയുന്നവരുടെ വേദിയൊരുക്കൽ ഒരു യുവജന പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്ന ബോധ്യത്തിൽ നിന്നാണ് സ്നേഹത്തിനും സൗഹാര്ദത്തിനും വേണ്ടി യൂത് ലൈവ് സംഘടിപ്പിച്ചതെന്ന യൂത് ഫോറം പ്രസിഡന്റ എസ എ ഫിറോസിന്റ് വാക്കുകൾ ശ്രദ്ധേയമായിരുന്നു. സിനിമ സംവിധായകൻ  മുഹ്‌സിൻ പരാരി   സോളിഡാരിറ്റി യൂത് മൂവേമെന്റ് പ്രസിഡണ്ട് ടി ശാക്കിർ തുടങ്ങിയവർ സദസ്സിനോട് സംവദിച്ചു. ഒരു മനുഷ്യന് അവന്റെ എല്ലാ വ്യത്യസ്‌തകളെയും മുന്നോട് വെക്കാൻ കഴിയുന്ന ഉപാധികളില്ലാത്ത സ്വാതന്ത്ര്യത്തെ കുറിച്ചാണ് നമുക്ക് സംസ്‌കാരിക്കേണ്ടതെന്നു മുഹ്‌സിൻ പറഞ്ഞു. 


ശിഹാബുദീന്‍ പൊയ്ത്തും കടവിന്റെ “മത ഭ്രാന്തന്‍ എന്ന കഥയെ ആസ്പതമാക്കി ‘സലാം കോട്ടക്കൽ സംവിധാനം ചെയ്ത്‌ "ദോഹ ഡ്രാമ ക്ലബ്ബ്’ അവതരിപ്പിച്ച നാടകം 'പേരിന്റെ പേരില്‍', കമല്‍ കുമാര്‍, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത “സ്നേഹ ജ്വാല”, ജമീല്‍ അഹമ്മദ് രചിച്ച്  ആർ എൻ റിയാസ് കുറ്റ്യാടി വേഷം പകര്‍ന്ന ഏകാങ്ക നടകം തീമണ്ണ്, ആനുകാലിക സംഭവ വികാസങ്ങളുടെ നേര്‍ സാക്ഷ്യമായ യൂത്ത്ഫോറം കലാവേദിയുടെ മൈമിങ്ങ്, തസ്നീം അസ്‌ഹര്‍ അണിയിയിച്ചൊരുക്കിയ അധിനിവേശത്തിന്റെ കെടുതികള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയ  റിഥം ഓഫ് ലൗ, തനത്’ കലാ വേദിയുടെ നാടന്‍ പാട്ട്, സ്മൃതി ഹരിദാസ് അവതരിപ്പിച്ച കഥാപ്രസംഗം, ആരതി പ്രജീത് അവതരിപ്പിച്ച മോണോആക്റ്റ്, മലര്വാടിയുടെ കുരുന്നുകള്‍ അവതരിപ്പിച്ച വണ്‍ വേള്‍ഡ് വണ്‍ ലൗ ഷോ, തീം സോങ്ങ്, പഞ്ചാബില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച ഫോക്ക് ഡാന്‍സ്, ഷഫീഖ് പരപ്പുമ്മല്‍ രചന നിർവഹിച്ച അമീന്‍ യാസര്‍ സംഗീതം നൽകിയ ഗാനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ വേദിയായി.

ജേണലിസം അദ്ധ്യാപകനും ഫ്രീലാന്‍സ് ഡിസൈനറുമായ പ്രഭുല്ലാസ്‌‌ സംവിധാനം ചെയ്ത് സിനിമാ താരം നിര്‍മ്മല്‍ പാലാഴി മുഖ്യവേഷം ചെയ്ത, അഖില കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാമതെത്തിയ ഹ്രസ്വ ചിത്രം ബുഹാരി സലൂണിന്റെ പ്രദർശനവും. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും ഇന്തോ-പാക്-നേപ്പാളി ഗസല്‍ ഗായകര്‍ അണി നിരന്ന ഗസല്‍ സന്ധ്യയും വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും കൂടുതൽ ആസ്വാദകരമാക്കി.

യൂത്ത് ഐക്കണ്‍ 
'യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 യുവ പ്രതിഭകള്‍ക്കുള്ള “യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.

ഏതൊരു സമൂഹത്തിന്റെയും നില നില്പിന്നും പുരോഗതിക്കും വ്യത്യസ്ത മത സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ആശയ സംവാദങ്ങളും ആവശ്യമാണ്‌. ഈയൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ ദോഹ മതാന്തര സംവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ: ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദോഹയിലെ ഇന്ത്യന്‍ സമൂഹം സാമൂഹിക സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരവും അഭിനന്ദനാര്‍ഹവുമാണ്‌. ഡി.ഐ.സി.ഐ.ഡി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ 'ഒരു ലോകം, ഒരു സ്നേഹം' എന്ന ശീര്‍ഷകത്തില്‍ യൂത്ത് ഫോറം കലാപരമായി ആവിഷ്കരിച്ച് ഇന്ത്യന്‍ പ്രവാസികളിലെക്ക് എത്തിച്ചത് അഭിനന്ദനാര്‍ഹമാണ്‌. സമൂഹിക സംസ്കരണത്തില്‍ യുവാക്കളുടെ പങ്ക് അനിഷേധ്യമാണ്‌. ഇത്തരം പരിപാടികള്‍ അതിന്‌ വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാദിര്‍  അബ്ദുല്‍ സലാം (അറബ് സംഗീതം), മനീഷ് സാരംഗി (നാടകം),  മുഹമ്മദ്‌  ശാക്കിര്‍ (ശാസ്ത്രം), ഫൈസല്‍ ഹുദവി (സാമൂഹിക പ്രവര്‍ത്തനം),  അബ്ദുല്‍ കരീം (കലിഗ്രഫി),  രജീഷ്   രവി (ആര്‍ട്ട് ), സാന്ദ്ര രാമചന്ദ്രന്‍ (ഡിബേറ്റ്), അബ്ബാസ്‌ ഒഎം (എഴുത്ത്), ശ്രീദേവി ജോയ് (പത്രപ്രവര്‍ത്തനം), ഷിയാസ് കൊട്ടാരം (കായിക സംഘാടനം, യുവ സംരഭകത്വം) തുടങ്ങിയവരാണ്‌ യൂത്ത് ഐക്കണ്‍ പുരസ്കാരത്തിനര്‍ഹരായത്. 26 ഫൈനലിസ്റ്റുകളില്‍ നിന്നാണ് പുരസ്കാര അര്‍ഹരെ കണ്ടെത്തിയത്.

ഫൈനലിസ്റ്റുകളായ റിയാസ് കരിയാട്, കൃഷ്ണനുണ്ണി, തന്‍സീം കുറ്റ്യാടി, സഫീര്‍ ചേന്ദമംഗല്ലൂര്‍, ഷിറാസ് സിത്താര, ഷിഹാര്‍ ഹംസ, ഷെജി വലിയകത്ത്, സീന ആനന്ദ്, ആര്‍. ജെ. സൂരജ്, നൌഫല്‍ കെ.വി, നൌഫല്‍ ഈസ, മുഹ്സിന്‍ തളിക്കുളം, ഇജാസ് മുഹമ്മദ്‌, ഹംദാന്‍ ഹംസ, അഷ്ടമിജിത്ത്, അക്ബര്‍ ചാവക്കാട് എന്നിവര്‍ക്കുള്ള പ്രശസ്തി പത്രവും പരിപാടിയില്‍ വിതരണം ചെയ്തു.

ചിത്ര പ്രദർശനം
യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ ദോഹയിലെ പ്രമുഘ ചിത്രകാരുടെ ചിത്ര പ്രദര്‍ശനം ശ്രദ്ദേയമായി. 'വണ്‍ വേള്‍ഡ്, വണ്‍ ലൗ' എന്ന യൂത്ത് ലൈവ് തീമില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാണ്‌ നടന്നത്. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടര്‍ ശ്രീ കുമാര്‍, നൌഫല്‍ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത് ഖാന്‍, സുധീരന്‍ പ്രയാര്‍, സാന്ദ്ര രാമചന്ദ്രന്‍, മഹേഷ്‌ കുമാര്‍, സഗീര്‍ പി.എം, സന്തോഷ്‌ കൃഷ്ണന്‍, ബൈജു, ഷാജി ചേലാട്, അര്‍ച്ചന ഭരദ്വാജ്, സവിത ജാക്കര്‍, സന്‍സിത രാമചന്ദ്രന്‍, സന അബുല്ലൈസ്, വാസു വാണിമേല്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും തത്സമയ പെയിന്റിങ്ങിനുമാണ്‌ യൂത്ത് ലൈവ് വേദിയായത്. അൽ ദഖീര യൂത്ത്‌ സെന്റർ അസിസ്റ്റന്റ്‌ ഡയറക്റ്റർ ഈസ അൽ മുഹന്നദി എക്സിബിഷനിലെ കൊച്ചു ചിത്രകാരി സൻസിത രാമചന്ദ്രനു സമ്മാനം നൽകി ആദരിച്ചു.

Related Posts Plugin for WordPress, Blogger...