Thursday, November 26, 2015

മുത്താമ്മ

ദോഹയിലെ കലാ സദസ്സുകളിൽ സാധാരണ കാഴ്ചകൾക്കും കാഴ്ച്ചപ്പാടുകൾക്കുമപ്പുറം ഫ്രന്റസ് കൾചറൾ സെന്റർ ഖത്തർ കേരളീയത്തിന്റെ സമാപന സമ്മേളന വേദിയിൽ  "മുത്താമ്മ" അവതരിപ്പിക്കപ്പെട്ടു. അപരിചതവും അനനുകരണനിയവുമായ സംവിധാന രീതി മറ്റു ദൃശ്യ വേദികളിൽ നിന്നും മുത്താമ്മയെ വ്യത്യസ്തമാക്കുന്നു. ആയിരങ്ങൾ പങ്കെടുത്ത സദസ്സിനു പകര്ന്നു നല്കിയത് കേവലം തമാശകളും നേരംപോക്കുക്കളും ആയിരുന്നില്ല. ശക്തമായ ചിന്തയും ഗതകാലത്തിന്റെ പച്ചപ്പണിഞ്ഞ കാഴ്ചകളും നവകാലത്തിന്റെ തീവ്രവേഗ ചിത്രങ്ങളും കോറിയിട്ട നവ്യാനുഭവമായിരുന്നു. സ്വതന്ത്രമായ മൂന്ന് കവിതകളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ മുത്താമ്മയെ കൂടുതല്‍ മനോഹരമാക്കി.

ചന്ദ്രമതി ആയൂരിന്റെ "മൃതസഞ് ജീവനി" എന്ന നോവലിന്റെ കഥാ തന്തുവില്‍ സമകാലത്തിന്റെ രൂക്ഷയാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിക്കുന്ന പ്രമേയ രീതിയാണ് മുത്താമ്മ എന്ന ദൃശ്യാവിഷ്‌കാരത്തിലൂടെ അനാവരണം ചെയ്യ്തത്. ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചതോടെ മനുഷ്യന്റ്  വേഗത വർദ്ധിച്ചു, സന്തോഷത്തിന്റയും   സമാധാനത്തിന്റ്രയും നാളുകള്‍ സുഖവേഗങ്ങളുടെ ആസുര താളങ്ങളിലേക്ക് മനുഷ്യനെ ക്രൂരമായി വലിച്ചെറിയുന്ന കാഴ്ച മുത്താമ്മ വേദിയില്‍ തുറന്നു കാട്ടുകയായിരുന്നു.

പണത്തിന്റെ അമിതാധിപത്യവും നന്മകളുടെ നരകനാശവും അനുവാചകന്റെ നെഞ്ചില്‍ കനല്‍ മഴയായി പെയ്തിറങ്ങി. കൃഷിയും ഭക്ഷണവും പണോപാധിയായി തരം താണ അന്തക വിത്തിന്റെ ആപത്തിലേക്ക് എത്തിയ ദുരന്തം മുത്താമ്മയിലൂടെ വിളിച്ചു പറയാൻ സംവിധായകന് സാധിച്ചു. ബയോവെപ്പണ്‍സും ജെനിറ്റക്കല്‍ എഞ്ചിനീയറിംഗും പുരോഗതിയുടെ പുതുവസന്തങ്ങളാണെന്ന് പ0ിപ്പിക്കുന്നവര്‍ മനുഷ്യനെ അവരുടെ മരുന്നു  കച്ചവടത്തിനുള്ള കമ്പോളവും ആധിപത്യത്തിനുള്ള ആയുധങ്ങളുമാക്കി മാറ്റിയ ക്രൂരത തിരിച്ചറിയാതെ പോകുന്നു.

ആണവായുധങ്ങളും രാസായുധങ്ങളും കൊല്ലാനും കൊല്ലിക്കാനും മത്സരിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയും മുത്താമ്മ തുറന്നു കാട്ടി. പ്രപഞ്ചത്തെ മുഴുവനും പലതവണ നശിപ്പിക്കാന്‍ പര്യാപ്തമായ രാസായുധങ്ങളും ആണവായുധങ്ങളും പേറുന്ന ഒരാകാശത്തിനു കീഴില്‍ മനുഷ്യ കുലം എങ്ങനെ ശാന്തമായി ഉറങ്ങും എന്ന ചോദ്യമാണ് മുമുത്താമ്മയിലൂടെ മുന്നോട്ടു വെച്ചത്. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം മുതല്‍ വര്‍ത്തമാന കാലത്തിന്റെ അവസാന നിമിഷങ്ങള്‍ വരെ സംവേദനം ചെയ്യുന്ന രീതിയാണ് ഈ രംഗാവിഷ്‌കാരം തുടർന്നത്.

കഥയുടെ തുടക്കം
കാറ്റിലും കോളിലും പെട്ട് തകര്‍ന്ന കപ്പലില്‍നിന്ന് രക്ഷപ്പെട്ട്  ഒരു അത്ഭുത ദ്വീപിൽ എത്തിപ്പെടുന്ന അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്  കഥ തുടങ്ങുന്നത്. നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത ജീവിത രീതിയാണ് ദ്വീപ്‌ വാസികളുടെത്,  തണുത്ത് വിറച്ചു  മുറിവേറ്റ  കാലുമായി വേദനയിൽ പുളയുന്ന അപ്പുവിന്റെ ചിന്തകളെ മുരളീ നാദം കടല്‍തീരത്തേയ്ക്ക് കൊണ്ട് വരുന്നു. കടൽക്കരയിൽ നിറയെ പക്ഷികൾ. "ഓടക്കുയൽ പക്ഷികൾ" പ്രകൃതി അതിനു വേണ്ടി താരാട്ട് പാടുന്നത്  പോലെ, നോക്കിയാൽ കാണാവുന്നത്രയും പക്ഷികൾ. പാട്ട് നിർത്തിയ ശേഷം  പക്ഷികൾ അവിടെ മുട്ടയിടുന്നു. മുട്ടയിട്ടു പക്ഷികൾ എല്ലാം ആകാശത്തേക്ക്‌ പറന്ന  പോകുന്നു. വളരെ മനോഹരമായി തന്നെ ഈ പക്ഷികളെ രംഗത്ത് കൊണ്ടുവരാൻ ചിത്രീകരണത്തിൽ  കഴിഞ്ഞിട്ടുണ്ട്. ക്ഷീണിതനായ അപ്പു ആ മുട്ട കഴിക്കുന്നു. അത് കഴിക്കുന്നതോടെ അപ്പുവിന്റെ ജീവിതം തന്നെ മാറുന്ന കഥ പ്രണവി എന്ന പെണ്‍ കുട്ടിയിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ്.

അവിടെ നിന്നും കഴിച്ച ഓടൽക്കുയൽ പക്ഷിയുടെ മുട്ടയും പഴവ്യും അപ്പുവിന്റെ  ശരീര ഘടനയെ തന്നെ മാറ്റുകയാണ്. ശരീരത്തിലുണ്ടായ മുറിവുകളും ചതവുകളും മാറുന്നു, ദ്വീപ്‌ വാസികൾ അവനെ സ്നേഹത്തോടെ പരിചരിക്കുന്നതും അവരുടെ മൂപനായ  മുത്താമ്മയുടെ  അടുത്ത്  കൊണ്ട് പോകുന്ന ദൃശ്യം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രൂപത്തിൽ ആയിരുന്നു. പ്രണവി എന്ന പെണ്‍കുട്ടി അപ്പുവിനെ ഇഷ്ടപ്പെടുന്നതും അപ്പുവിനോട് ദ്വീപിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതും മനോഹരമായി തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു.

ദ്വീപ് വാസികള്‍ അയാളെ താങ്ങി പ്രത്യേക ശബ്ദം ഉരുവിട്ട് കൊണ്ട്  മൂപ്പന്‍റെ അടുത്ത് എത്തിക്കുന്നു   മൂപ്പന്‍റെ സ്ഥാനപ്പേരാണ് 'മുത്താമ്മ ' . അവിടത്തെ ആചാര മര്യാദകള്‍, ജീവിത രീതികള്‍ എല്ലാം മുത്താമ്മയുടെ കൊച്ചു മകളായ പ്രണവി  അയാള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നു. അടുത്ത മുത്താമ്മയായി കടൽ കടന്നു ഒരാൾ വരുമെന്നും, അത് താങ്കൾ  ആയിരിക്കുമെന്നും മകള്‍ അയാളെ അറിയിക്കുന്നു. അതിന് എനിക്കൊന്നും അറിയില്ലല്ലോ " എന്ന അപ്പുവിന്റെ ചോദ്യത്തിന്  "എല്ലാം അച്ഛന്‍ പഠിപ്പിച്ച് തരും എന്ന മറുപടി പ്രണവി പറയുന്നു. 
ദ്വീപിലെ സർവജ്ഞാനിയായ  മുത്താമ്മയെ കുറിച്ചു പ്രണവി അപ്പുവിനോട് പറയുന്നതോടെ കഥ ഒരു പുതിയ ദിശയിലേക്ക്  നീങ്ങുകയാണ്, അപ്പുവിനു ആദ്ദ്യമാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല പ്രണവിയുടെ വാക്കുകൾ.  അപ്പുവിനെ അത്ഭുത പ്പെടുത്തിയത് അവരുടെ ആയുസിന്റെ കാര്യമാണ്, അഞ്ഞൂറും അറന്നൂറും  വർഷം ജീവിക്കുന്നവർ അവിടെ ഉണ്ടത്രേ അവരുടെ കാല ഗണന - മൈതാനത്ത് നിൽക്കുന്ന മരത്തിലെ പഴങ്ങൾ പൂർണമായും കൊഴിയുന്നതാണ് അവരുടെ ഒരു ദിവസം. സൂര്യന്റെ ഉദയവും അസ്തമയവും കാല ഗണനയ്ക്ക് എടുത്തിട്ടില്ല. അഞ്ഞൂറ് വയസ് ആയുര്‍ ദൈര്‍ഘ്യമുള്ള  അവര്‍ക്ക് രോഗങ്ങളില്ല. അവിടെ കലാപങ്ങളും കൊലപാതകങ്ങളും ഭീകര വാതവും ചതിയും വഞ്ചനയും ഒന്നുമില്ല. എല്ലാം എല്ലാവര്ക്കും അവകാശപ്പെട്ട നീതിയുടെ രാജ്യം,  രാജാവും ജനങ്ങളും ഒരു പോലെ പണിയെടുക്കുന്നു. ആത്മഹത്യ കേട്ടുകേള്‍വിപോലും അവിടെ ഇല്ല.

പ്രണവി പറഞ്ഞത് പോലെ മുത്താമ്മ അപ്പുവിനെ പഠിപ്പിക്കാൻ തുടങ്ങി.  പഠനം തുടങ്ങുന്നതിനു മുമ്പ് മുത്താമ്മ മൂന്ന് കാര്യങ്ങൾ അപ്പുവിൽ ഉറപ്പിച്ചു. അപ്പു അക്ഷരം പ്രതി അത് അനുസരിച്ചു, കഠിനമായ ബ്രഹ്മചാര്യം, അതി സൂക്ഷ്മമായ ഏകാഗ്രത, തീവ്രമായ വിശ്വാസം ഇതു മൂന്നുമുണ്ടങ്കിലെ സൂക്ഷ്മമായ പഠനങ്ങൾ സാധ്യമാകൂ എന്ന് മുത്താമ അപ്പുവിനെ ഓര്മിപ്പിക്കുന്നു, ബലമൊത്ത  ശരീരവും അതിനുതുല്ല്യമായ മനസ്സും ഉണ്ടങ്കിൽ മാത്രമേ വിദ്യകൾ പഠിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും കഴിയൂ.

 മനുഷ്യ ശരീരത്തിൽ മരണം നടക്കുന്നത് മുതൽ വൈദ്യ ശാസ്ത്രം ഇത് വരെ കണ്ടത്താത്ത  നിരവധി കാര്യങ്ങൾ അപ്പുവിനെ മുത്താമ പഠിപ്പിക്കുകയാണ്, ഒരു മുത്താമ്മയ്ക്ക് അവന്റെ നാട് എല്ലാ ദേശവും കൂടിയാണ്. വളരെ പ്രശസ്തരും നാടിനു വേണ്ടപ്പെട്ടവരുമായ ആളുകളെ നിലനിർത്താൻ വേണ്ടി നിനക്ക് ഈ വിദ്യ പ്രയോഗിക്കാം ഭീകരരെ ഒരു തരത്തിലും രക്ഷിക്കരുത്, അസത്യം പറയുന്നവരെയും ചൂഷകരെയും ശിക്ഷിക്കുക തന്നെ വേണം. പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി, ഭൂമിയില്‍ ജീവജാലങ്ങളുടെ ആവിര്‍ഭാവം. ജനസഞ്ചയങ്ങടെ ഇതംപര്യന്തമായ വ്യാപനം, അവരുടെ പടയോട്ടങ്ങള്‍, യുദ്ധങ്ങള്‍, വെട്ടിപ്പിടിത്തങ്ങള്‍, അണുവായുധങ്ങള്‍, അങ്ങനെ നാളിതുവരെയായുള്ള മനുഷ്യ സമൂഹത്തിന്‍റെ നാള്‍വഴികള്‍ വിവരിച്ചുകൊടുത്തു.  ഇതില്‍ നിന്ന് നന്മയിലേക്കുള്ള ഒരു നാളേക്ക് വേണ്ടിയാവണം നിന്‍റെ പ്രവര്‍ത്തനങ്ങള്‍.

ഇങ്ങനെ മുത്താമ അപ്പുവിനോട്  പറയുന്ന രൂപത്തിൽ ഏഴു സഹസ്രാബ്ദങ്ങളുടെ ചരിത്രവഴികള്‍ സമര്‍ത്ഥമായി നടന്നു തീര്‍ക്കുന്ന മുത്താമ അടയാളപ്പെടുത്തുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും അനിതര സാധാരണമാണെന്ന് കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെടുത്തുമാറ് മികച്ച രൂപത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു. ലോകമഹാ യുദ്ധങ്ങള്‍ക്കു മുമ്പു നടന്ന, മനുഷ്യന്റെ മറവിയില്‍ മരിച്ചുപോയ  പതിനൊന്നോളം വന്‍ കാലപങ്ങള്‍  പതിനൊന്നു നിമിഷങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുന്ന ആവിഷ്‌കാര രീതിയുമായി  മുത്താമ്മ മുന്നോട്ട് നീങ്ങിയപ്പോള്‍, ഹിരോഷിമയും നാഗസാക്കിയും ദോഹയിലെ സഹൃദയ മനുസുകളില്‍ വീണ്ടും കണ്ണീര്‍കടലാകുകയായിരുന്നു.

ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനും അധികാരത്തിനും അഹങ്കാരത്തിനും രക്ഷിക്കാന്‍ കഴിയാത്ത പതിനായിരങ്ങളുടെ ജീവത്യാഗം മനുഷ്യ മനസ്സാക്ഷിക്കു മുന്നില്‍ തീരാത്ത ചോദ്യത്തിന്റെ കാഴ്ചക്കനലുകളായി മാറി. മനുഷ്യകുലത്തിന്റെ ശാസ്ത്ര സാങ്കേതിക വളര്‍ച്ചാ പാരമ്പര്യം അവതരിപ്പിക്കപ്പെട്ട രീതിയും ശ്രദ്ധേയമായിരുന്നു, ആര്‍ക്കമിഡിസും, ഐസക് ന്യൂട്ടനും, ജെയ്ിംസ്‌വാട്ടും, ചാള്‍സ് ബാബേജും, തോമസ് ആല്‍വാ എഡിസണും, റൈറ്റ് സഹോദരന്‍മാരും, ഉള്‍പ്പെടെയുള്ള ശാസ്ത്ര പ്രതിഭകള്‍ ഓരോരുത്തരം വേദിയില്‍ നിനച്ചിരിക്കാതെ  വന്നത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.

സഹിച്ചും ക്ഷമിച്ചും കഴിയുന്ന പ്രകൃതി സ്വയം മറന്ന് പൊട്ടിത്തെറിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം മുത്താമ്മ ചൂണ്ടിക്കാണിച്ചു. ആഗോള താപനമെന്നും മഞ്ഞുരുകല്‍, സുനാമി എന്നിങ്ങനെ പലതരത്തില്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ആപത്തുകളുടെ ആഴങ്ങള്‍ സമകാലം തിരിച്ചറിഞ്ഞേമതിയാവൂ  എന്ന് ഓര്‍പ്പിച്ചു.

ക്രൂരൻമാരുടെ കൊടും ക്രൂരതകള്‍ക്കപ്പുറം നന്മമയുള്ള നല്ല മനുഷ്യരുടെ നിശ്ശബ്ദ നിസംഗതയെ ചോദ്യം ചെയ്തു കൊണ്ട്  മുത്താമ്മ തന്റെ  ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍  കാഴ്ചക്കാരുടെ മനസ്സില്‍ സര്‍ഗാത്മക പ്രതികരണത്തിന്റെ പുതു വെളിച്ചം പ്രസരിപ്പിക്കാന്‍ ഈ കലാസൃഷ്ടിക്കായി എന്ന് പറയാം.

എല്ലാം പറഞ്ഞതിന്  ശേഷം അപ്പുവിന്റെ  തലയിൽ ചുംബിച്ചു കൊണ്ട്  മുതാമ്മ പറഞ്ഞു, ഇത്രയധികം വിദ്യകൾ പറഞ്ഞുതന്ന എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയും എങ്ങനെയും നാട്ടില എത്തനമെന്നതാനു നിന്റെ മനസ്സ് ഞാൻ അത് തടയുന്നില്ല. അടുത്ത ഒരാൾ വരുന്നത് വരെ ഞാൻ ജീവിക്കണം. അതിനു എനിക്ക് കഴിയും. എന്നാലും ഈ രാസ പ്രയോഗങ്ങള ലോകം അറിയട്ടെ.  അസാമാന്യമായ ഊർജമാണ് നിന്റെ ശരീരത്തിൽ ഉള്ളത് ആ ഊർജം ഒരു കാരണവശാലും കുറയുകയില്ല. അതിനുള്ള ഔഷദം നീ സേവിച്ചു കഴിഞ്ഞു. വിരൾ കൊണ്ട് തൊട്ടാൽ മതി എന്തും കത്തി പോകും കത്തണം എന്ന് നീ മനസ്സില് പറയണം മനസ്സ് ഏകാഗ്രമാക്കണം അത്രയേ വേണ്ടു. ഇനി എല്ലാം നിനക്ക്  അനുഭവ വേദ്യമാകും. അപ്പു മുത്താമ്മയുടെ കാൽക്കൽ നമസ്കരിച്ചു.
എം ഇ എസ് ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം മേധാവി മൊയ്തീൻ മാഷ്‌ തിരക്കഥാ രചനയും ഗാന രചനയും സംവിധാനവും നിർവഹിച്ച മുത്താമ്മയിൽ സഹ പ്രവർത്തകനായ ഷമാൽ മാഷും പങ്കാളിയായിയായിരുന്നു.  കേന്ത്ര കഥാ പാത്രമായ മുത്താമ്മയെ അവതരിപ്പിച്ചത് മൊയ്തീൻ മാഷ്‌ തന്നെയാണ്, ദോഹയിലെ കഴിവുറ്റ സംഗീത സംവിടായകാനും ഗായകനുമായ പി ജെ ബില്ബിയാണ് ശബ്ദ ലേഖനവും  സംഗീതസംവിധാനവും    നിർവഹിച്ചിരിക്കുന്നത്, ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് ഷമീൽ എ ജെ യും, കലാ സംവിധാനം മുത്ത്‌ ഐ സി ആര്സിയും നിര്വഹിച്ചു അനസ് ഏടവണ്ണ, ശബീബ്, നസീഹ മജീദ്‌, സൈഫു നിസാ  എന്നിവർ കോര്ടിനടോര്സ് ആയി പ്രവർത്തിച്ച മുത്താമ്മ എല്ലാവർക്കും പുതിയ ഒരു അനുഭവമായി മാറുകയായിരുന്നു. മികച്ച സാങ്കേതിക സംവിധാനങ്ങളോടെ ഡിജിറ്റല്‍ രംഗപടമൊരുക്കി സംവിധാനിച്ച മുത്താമയിൽ 450 ഓളം കലാകാരന്‍മാരാണ് അണി നിരന്നത്   ദോഹയിലെ പ്രഗത്ഭരായ കലാകാരന്‍മാരോടൊപ്പം വിവിധ ്‌സകൂളുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളും  മുത്താമയുടെ ഭാഗമാകുകയായിരുന്നു.

Wednesday, September 30, 2015

എന്റെ നാദാപുരം - 2

എന്റെ നാദാപുരം
ഉണ്ണിയാര്‍ച്ചയുടെ ചരിത്രമുറങ്ങുന്ന നാട്, കുറ്റിപ്പുറം കോവിലകം ഉള്‍പ്പെട്ടിരുന്ന പ്രദേശം, വടക്കന്‍ പാട്ടിന്റെ വീര ഗാഥകള്‍ കേട്ട് പുളകമണിഞ്ഞ മണ്ണ്, അങ്കത്തട്ടുകളുടെ പടകാളി മുറ്റം, കടത്തനാടന്‍ കളരി ചൂരക്കുടി കളരി എന്നിവ കൊണ്ട് പേരുകേട്ട നാട്. പ്രസിദ്ധമായ നാദാപുരം പള്ളി സ്ഥിതിചെയ്യുന്ന നാദാപുരം ഒരു കാലത്ത് ഇസ്‌ലാംമത പഠന രംഗത്ത് രണ്ടാം പൊന്നാനി എന്നായിരുന്നു അറിയപ്പെട്ടത്.

പാറയില്‍ ശിവക്ഷേത്രം, വിഷ്ണുമംഗലം ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ഹിന്ദു ആരാധനാലയങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം. ഇങ്ങനെ നിരവധി ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന, സാംസ്‌കാരിക പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നാടാണ് നാദാപുരം.

സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും ഉണര്‍ത്തി വലിയ മനുഷ്യര്‍ കടന്നു പോയ പ്രദേശം. സംസ്‌കാരം ജ്വലിച്ചു നിന്ന മനുഷ്യരാശിക്ക് ഒരുപാട് വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത മണ്ണാണ് നാദാപുരത്തിന്റേത്. മരങ്ങളും ചെടികളും നിറഞ്ഞ പ്രകൃതി മനോഹരമായ പ്രദേശം. നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും നദിയുടെ ഒഴുക്കും വയലേലകളും മരങ്ങളും മനസ്സിന് കുളിരേകിയിരുന്നു. 

ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ ആ നാടിനെ സ്വപ്‌നം കാണുമ്പോള്‍ മനസ്സില്‍ നാടിനെ ഓര്‍ത്തുള്ള ആകുലതകളാണ്.
ഇന്ന് അവിടെ നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും ഇല്ല. എല്ലാം ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു. വറ്റിപ്പോകുന്ന നദികയോടൊപ്പം സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നുപോയ വഴികളില്‍ ദുഷ്ടരൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു. മനുഷ്യരുടെ ചോര കുടിക്കാന്‍ ദാഹാര്‍ത്തരായ പിശാചുക്കള്‍ അലഞ്ഞു നടക്കുന്നു. ഈ ദുഷ്ട രൂപങ്ങള്‍ മനസ്സിനെ വല്ലാതെ ഭീതിപ്പെടുത്തുന്നു.

സ്വസ്ഥമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനവും സന്തോഷവും നഷ്ടപ്പെട്ട പഴയ നാളുകള്‍ ഒരിക്കലും ആവര്‍ത്തിക്കരുത് എന്ന പ്രാര്‍ഥനയും നാടിന്റെ മൂല്യങ്ങളും സമാധാനാന്തരീക്ഷവും തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ള വലിയൊരു വിഭാഗം ജനങ്ങളാണ് നാദാപുരത്തുള്ളത്. വളരെ കുറഞ്ഞ, വിരലിലെണ്ണാകുന്ന പേര് മാത്രമേ അവിടെ പ്രശ്‌നമുണ്ടാക്കുന്നുള്ളൂ.
 
ഇവര്‍ മാനവികതയുടെ ശത്രുക്കളാണ്. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവര്‍ ഒരിക്കലും സംരക്ഷിക്കപ്പെട്ടു കൂടാ. അവര്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. അതുകൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും നാം ഒത്തൊരുമിച്ചു പോരാടണം.

പ്രവാസികളായ ഞങ്ങളുടെ ആശങ്ക വളരെ വലുതാണ്. പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നത് പാവങ്ങളായ ഇവിടെയുള്ള പ്രവാസികള്‍ കൂടിയാണ്. ജീവിത കാലം മുഴുവന്‍ ആധ്വാനിച്ചത് നിമിഷം നേരം കൊണ്ട് ചെറിയ ഒരു കലാപം കൊണ്ട് നഷ്ടമാകുക എന്നത് ഒരിക്കലും താങ്ങാന്‍ കഴിയുകയില്ല. ഉറ്റവരേയും ബന്ധുക്കളെയും ഓര്‍ത്ത് അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ആധിയാണ് മനസ്സില്‍.

ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങളും നിസ്സഹായതയും നേരിട്ടനുഭവിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും കഠിനാധ്വാനം ചെയ്യുന്നവരാണ് പലരും. ഓരോ തുള്ളി വിയര്‍പ്പ് ഒഴുക്കുമ്പോഴും സ്വന്തം നാടിന്റെ വികസനമാണ് അവര്‍ സ്വപ്‌നം കാണുന്നത്. സ്വന്തം നാടിനോടുള്ള സ്‌നേഹമാണ്, സമാധാനമാണ് ആഗ്രഹിക്കുന്നത്.

ഡബിള്‍ ഡക്കറില്‍ കിടക്കുന്ന ബഷീറും ജോസഫും രാഘവനും ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കുന്നു, ദുഃഖങ്ങള്‍ ഒന്നിച്ചു പങ്കുവെക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ അതിവിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍. വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുകയാണ് ഇവിടെ. ഭാഷയേയും സംസ്‌കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് തിരിച്ചരിഞ്ഞവരാണ് പ്രവാസികള്‍. വിശപ്പിന്റെ വിളിയാണല്ലോ ഞങ്ങളെ പ്രവാസിയാക്കി മാറ്റിയത്.

ഇവിടെ ഓണവും പെരുന്നാളും വിഷുവും കൃസ്മസ്സും ഒന്നിച്ചു ചേര്‍ന്നാണ് ആഘോഷിക്കുന്നത്. സൗഹൃദം കാത്തുസൂക്ഷിക്കുന്ന നോമ്പ് തുറയും ക്രിസ്മസ്, ഓണ ആഘോഷ പരിപാടികളും ഇവിടേെത്തത് പോലെ നാട്ടിലും ഉണ്ടാകാന്‍ ആഗ്രഹിച്ചു പോകുന്നു.

നിഷ്പക്ഷമായി ചിന്തിക്കുന്നവരില്‍ നിന്നും അവിടെയുള്ള സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരില്‍ നിന്നും മനസ്സിലാകാന്‍ കഴിഞ്ഞതും അവിടെ നടക്കുന്ന പ്രശ്‌നങ്ങളെ അവര്‍ വിലയിരുത്തിയത് ഏതാണ്ട് ഒരേ രൂപത്തിലാണ്. നാട്ടിലെ ക്രിമിനലുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

'അക്രമകാരികള്‍ നാടിന്റെ ജീവന്‍ കൈയിലെടുക്കുമ്പോള്‍ അവരെ തടയാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്നിടത്തോളം കാലം നാദാപുരത്തെയും പരിസര പ്രദേശങ്ങളിലെയും പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ്. അപക്വത മാത്രം കൈമുതലായുള്ള ഈ കുട്ടിക്രിമിനലുകളെ എല്ലാകാലത്തും സംരക്ഷിക്കുന്നത് ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വമാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. പൊലിസിന്റെ ഭാഗത്ത് നിന്നും കര്‍ശന നിലപാടും ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മതിയായ ശിക്ഷ നല്‍കുകയും ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയുമാണ് പ്രശ്‌നങ്ങളുടെ പ്രധാന പരിഹാരം.'

സാധാരണക്കാരാണ് പലപ്പോഴും ഇവയുടെയൊക്കെ ഇരകള്‍. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജീവിതങ്ങള്‍ താറുമാറാകുന്നു. അന്നന്നേക്കു ആഹാരം കണ്ടത്താന്‍ ജോലി ചെയ്തു ജീവിക്കുന്നവര്‍ ആഴ്ചകളോളം ജോലി ഇല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്നു. അങ്ങനെ പട്ടിണി കിടക്കുന്നവരെ പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും അറിയുന്നില്ല എന്നതാണ് സത്യം.

എന്നുമുതലാണ് അവിടെ ഓലയാള്‍ നമ്മ്‌ളെയാള്‍ പ്രയോഗം വന്നത്. അത് മാറേണ്ടിയിരിക്കുന്നു. ഒരു പ്രശ്‌നം ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഓലയാള്‍ക്കോ നമ്മളയാള്‍ക്കോ എന്ന് ചോദിക്കുന്ന അവസ്ഥ മാറിയേ തീരൂ. പി കെ പാറക്കടവിന്റെ 'ഓലെയാള്‍ നമ്മളയാള്‍' എന്ന് സൂചിപ്പിച്ചു കരളലയിപ്പിക്കുന്ന നാദാപുരം എന്ന കഥയില്‍ ഇങ്ങനെ ഒരു ഭാഗമുണ്ട് . ഏതു കുറ്റവാളിയുടെയും ഒരു നിമിഷമെങ്കിലും കണ്ണുതുറപ്പിക്കുന്ന ശക്തമായ ചിന്ത

'അമ്മ പൊന്നുമോനെ പുതപ്പിനിടയില്‍ നിന്നും പതുക്കെ തട്ടിയുണര്‍ത്തി, മോന്‍ പതുക്കെയെഴുന്നെറ്റ് ജാലകപ്പാളി തുറന്നു.
കരിഞ്ഞ മനുഷ്യ മാംസത്തിന്റെ മണം. മോന്‍ ചോദിച്ചു:
'ആരാളീ. ഓലോ ഞമ്മളോ (ആരാണ് അവരോ നമ്മളോ?)
അമ്മ അടുക്കളയിലേക്ക് നടന്നു; രണ്ടു ഗ്ലാസ് കണ്ണീരുമായി തിരിച്ചു വന്നു.
ഒരു ഗ്ലാസ് മോന് കൊടുത്തു. അമ്മയും മോനും ഓരോ ഗ്ലാസ് കണ്ണീര് കുടിച്ചു കൊണ്ടിരിക്കെ ഇടി വെട്ടുന്ന പോലെ ശബ്ദവും മിന്നല്‍ വെളിച്ചവും. അമ്മ ചോദിച്ചു: ആരാളീ, ഓലോ ഞമ്മളോ'.

നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം: വളരെ ചെറിയ ഒരു കുട്ടി അറുപത് വയസ്സുള്ള കണ്ണേട്ടനു നേരെ കണ്ണന്‍ എന്ന് പേര് വിളിക്കുന്നു കേട്ടപ്പോള്‍ പ്രയാസം തോന്നി. എല്ലാവരും ആദരിക്കുന്ന ഒരു മുസ്‌ലിം പണ്ഡിതനെ അമുസ്‌ലിം സുഹൃത്ത് നിന്ദിക്കുന്ന രൂപത്തില്‍ പേര് വിളിക്കുന്നു. പരസ്പരം ബഹുമാനം നഷ്ടപ്പെടുന്നു. ഈ പ്രവാസ ലോകത്ത് കുട്ടികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നു രാമനെ വിളിക്കുന്നത് രാമനിക്കാ എന്നോ രാമേട്ടാ എന്നോ ആണ്. ഓരോരുത്തരും പരസ്പരം റെസ്‌പെക്ട് ചെയ്തു കൊണ്ട് ഏട്ടനെനും ഇക്കയെന്നും ആണ് മുതിര്‍ന്നവരെ വിളിക്കുന്നത്. 

നാട്ടില്‍ മുമ്പ് ഉണ്ടായിരുന്ന പരസ്പര ബഹുമാനം എപ്പോഴാണ് നമുക്ക് നഷ്ടമായത്, എപ്പോഴാണ് ഒലെയാള്‍ നമ്മളെയാള്‍ എന്ന ഒരു വേര്‍തിരിവ് ഉണ്ടായത്. അത് മാറി നമ്മള്‍ ഒന്ന് എന്ന ഒരൊറ്റ ചിന്തയിലേക്ക് എത്താന്‍ നമുക്ക് കഴിയണം.

വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും രാഷ്ട്രീയവത്കരിക്കുന്ന കാഴ്ച വേദനാജനകമാണ്. എല്ലാ മത വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഒന്നിച്ചു ചേര്‍ന്നുകൊണ്ട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകളും വായനശാലകളും കാലാ- സാംസ്‌കാരിക പരിപാടികളും കൂടുതലായി നടത്തേണ്ടിയിരിക്കുന്നു. 

ഇന്ന് സ്കൂൾ  ബസുകളിലും കളി സ്ഥലങ്ങളിലും എതങ്കിലും  ഒരു സമുദായത്തിൽ പെട്ടവർ മാത്രമായി ഒതുങ്ങിയിരിക്കുന്നു. മുമ്പ് ചെറുപ്പത്തിൽ പഠിക്കുന്ന കാലത്ത് ഒരേ ബെഞ്ചിൽ മുഹമ്മദും ശശിയും ദിനേശനും ഉണ്ടായിരുന്നു.  കളിക്കലങ്ങളിലും ക്ലബുകളിലും സാംസ്കാരിക കേന്ത്രങ്ങളിലും  എതങ്കിലും ഒരു വിഭാഗം ആളുകളിൽ പരിമിതിപെടുന്ന കാഴ്ച കൂടി കൂടി വരികയാണ് . സഹായ ക്കുറി നടത്താനും കല്യാണത്തിന് പന്തലുകൾ ഇടാനും ദിനേശനും ബഷീറും ഉണ്ടായിരുന്ന  ഒരു  മെയ്യിയായി  പരസ്പരം സ്നേഹം പങ്കു വെച്ച കാലം. ആ കാലം ഇനിയും നമ്മളിൽ തിരിച്ചു വരണം  അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നാദാപുരം ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ചെയ്യാൻ കഴിയട്ടെ ....

Monday, September 28, 2015

ഹൃദയ ദിന ചിന്തകൾ...

ദുഖത്തിന്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുയിരുന്നത്, ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട് നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്. യുദ്ധത്തിന്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്റെ മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്. അത് കൊണ്ടായിരിക്കാം മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി തുടിക്കുകയായിരുന്നു. 

തന്റെ ചിന്തയെ തന്നെ മാറ്റി മറിച്ച ആത്മ മിത്രമായ ഫെഡെറിക്കോ ഗാര്‍ഷ്യ ലോർക്കയുടെ വിയോഗവും സ്പൈനിലെ ആഭ്യന്തര യുദ്ധവും ആയിരക്കണക്കിന് അഭയാർഥികൾ അവിടെ നരക യാതനകൾ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് മാനവികതയുടെ വിശ്വമഹാകവിയായ നെരൂദ കണ്ടപ്പോൾ, നെരൂദ എഴുത്തിന്റെ ശൈലി തന്നെ മാറ്റുകയും ലോക ക്രമത്തെ തന്നെ മാറ്റാൻ പ്രേരിപ്പിക്കുന്ന ഇന്നും വായിക്കപ്പെടുന്ന മുനകൂര്‍ത്ത ഭാഷ കൊണ്ട് സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും കീഴടക്കുവാൻ കെൽപ്പുള്ള ശക്തമായ കവിതകൾ ആവിഷ്കരിക്കുകയായിരുന്നു. ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി ശബ്ദിക്കുകയായിരുന്നു. അഭയാര്‍ത്ഥികളെ പഴയ ഒരു കപ്പലില്‍ ചിലിയിലേക്ക് രക്ഷപ്പെടുത്തിയ നെരൂദ പറഞ്ഞത് ഞാന്‍ ജീവിതത്തില്‍ നിര്‍വഹിച്ച ഏറ്റവും മഹത്വപൂര്‍ണ്ണമായ കര്‍മ്മം എന്നായിരുന്നു.

നെരൂദ എഴുതി
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം.

നിര്‍ഭയത്വവും വിശപ്പടക്കാൻ ഭക്ഷണം കിട്ടുക എന്നതും വലിയ കാര്യമാണ്. ഇത് രണ്ടും കിട്ടാതെ രാജ്യങ്ങളുടെ മതിൽകെട്ടിനപ്പുറം അഭയാര്‍ഥികളായി കഴിയുന്ന ആയിരങ്ങളെ ദിനേന ഇന്ന് ചാനലുകളിൽ നാം കണ്ടു കൊണ്ടിരിക്കുന്നു. വാർത്തകൾ പത്രങ്ങളിലൂടെ വായിച്ചു കൊണ്ടിരിക്കുന്നു. അഭയാർഥികളുടെ വഞ്ചികളിൽ നിന്നും ഒഴികിപ്പോകുന്ന അനേകായിരം കുട്ടികൾ.... ലോകത്തിന്റെ കണ്ണ് തുറപ്പിക്കും വിധം കടല്പരപ്പിൽ കമഴ്ന്നുരങ്ങിയ ഐലൻ കുർദി, വെടിയുണ്ടയുടെ ചീറ്റലുകളിൽ പൊട്ടിത്തെറിക്കുന്ന തലച്ചോറുകൾ.... ഒഴുകിഒലിക്കുന്ന രക്തപ്പുഴകൾ... ഇതൊക്കെ കാണുമ്പോൾ ഒരു കവിക്ക് ഒരു എഴുത്ത്കാരന് എങ്ങനെ പേന അടച്ചു വെക്കാൻ കഴിയും. പേനയെ ആയുധമാക്കി നന്മയുടെ വിപ്ലവത്തിന് സമൂഹത്തിനു കരുത്തു നല്കാനും പ്രതിരോധത്തിന്റെ ആത്മീയ കവചം തീർക്കാനും ഓരോ എഴുത്തുകാർക്കും കഴിയണം. 

ഇന്ന് ശാസ്ത്രം ഏറെ പുരോഗോമിച്ചു എന്ന് നാം പറയുമ്പോഴും അഭിമാനിക്കുമ്പോഴും മാനവികതയുടെ വിഷയത്തിൽ ഏറെ പിറകിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാനവികതയ്ക്ക് വേണ്ടി പോരാടാൻ നമുക്ക് സാധിക്കുന്നില്ല. മനുഷ്യന് മോചനം ലഭിക്കാത്ത കണ്ണീർകയങ്ങൾ ബാക്കിയാകുന്ന ഈ ആസുര കാലത്തെ നന്മയുടെ മാനവികതയുടെ വസന്തം വിരിയിക്കുന്ന കാലമാക്കി മാറ്റാൻ, ഇന്ന് കാണുന്ന ക്രൂരതകൾക്ക് പ്രതിരോധം തീർക്കാൻ സാധിക്കുന്ന ശക്തമായ രചനകൾ വരേണ്ടിയിരിക്കുന്നു. പീഡിതർക്ക് വേണ്ടി തുടിക്കുന്ന ഹ്രദയവുമായി ലോകത്തെ മാറ്റി മറിക്കാൻ കെൽപ്പുള്ള എഴുത്തുകൾ വരട്ടെ ...

നെരൂദയുടെ വാക്കുകൾ ആവർത്തിക്കേണ്ടി വരുന്നു
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം.

പ്രവാചകൻ മുഹമ്മദ്‌ നബി (സ) പറയുകയുണ്ടായി "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി അത് ഹൃദയമാണ്, ഈ ലോക ഹൃദയ ദിനത്തിൽ ഹ്രദയ ശുദ്ധി വരുത്താൻ നമുക്കേവർക്കും കഴിയട്ടെ

Saturday, August 15, 2015

വെള്ളരിപ്രാവുകളെ തേടി

വെള്ളരിപ്രാവുകളെ തേടി ഞാനലയുകയാണ്‌
കണ്ണുകളടച്ചു കിടന്ന രാത്രികള്‍ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു
ഭൂമിയില്‍ നിന്നും മറഞ്ഞ നക്ഷത്രങ്ങള്‍ ചിരിക്കുന്നു
അവര്‍ക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ കഴിയാതെ
കാതുകള്‍ അടഞ്ഞു കിടക്കുന്നു

ഇരുട്ട്‌ നിറഞ്ഞ നിശബ്ദതയുടെ രാത്രികള്‍
ഹൃദയം ഭ്രാന്തന്‍ പക്ഷിയെ പോലെ വട്ട മിട്ടു പറക്കുന്നു
ശരീരങ്ങളെ കൊത്തിവലിക്കുന്ന കഴുകന്മാര്‍
ചുറ്റും പറന്നു കൊണ്ടിരിക്കുന്നു

അനാഥയായി കിടക്കുന്ന പെണ്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍
ആകാശത്തിനു ചുവട്ടില്‍ അവരുടെ നോട്ടം മിന്നല്‍ പിണരുകളാകുന്നു
കോപം ഇടിമുഴക്കമായി കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു
ശബ്ദം ഹൃദയത്തെ ഭേദിച്ചു കൊണ്ടേ ഇരിക്കുന്നു

അവരുടെ കണ്ണുകളില്‍ നിന്നും ജ്വലിക്കുന്ന തീജ്വാല
ഇരുട്ടിനെ കീറി മുറിക്കുന്നു
വെളുത്ത തീജ്വാലക്ക്‌ പിറകില്‍ നിന്നും
ആഹ്‌, ഒന്നും പറയാന്‍ കഴിയുന്നില്ല

ഞാന്‍ സര്‍വത്തില്‍ നിന്നും അകന്നിരിക്കുകയാണ്‌
വെള്ളരിപ്രാവുകളെ തേടി ഞാന്‍ അലയുകയാണ്‌
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ തേടി
ബാഷ്‌പകണങ്ങള്‍ നിറഞ്ഞ രണ്ടു കണ്ണുകളോടൊപ്പം

Thursday, July 30, 2015

നോക്കുന്ന കണ്ണുകള്‍

രാവിലെ
അവര്‍ അവളെ കാണുമ്പോള്‍
കയ്യില്‍ ഒരുപാത്രമുണ്ടായിരുന്നു
പിച്ച പ്പാത്രം എന്ന് പരിഹസിച്ചു വിളിക്കുമ്പോള്‍
അവള്‍ക്കത് സ്വര്‍ണപ്പാത്രമായിരുന്നു
ഗേറ്റില്‍ എത്തുമ്പോഴേക്കും പാറാവുകാരന്‍
അവളെ ആട്ടിയോടിച്ചു
ഇവറ്റകളെ ശ്രദ്ധിക്കണം
കിട്ടുന്നതെന്തും എടുത്തു പോകും

ഉച്ചയ്ക്ക്
അവര്‍ അവളെ കാണുമ്പോള്‍
കടലിന്റെ അഗാധതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു
കടലിന്റെ ഇരമ്പലിനെക്കാള്‍ ശക്തമായിരുന്നു
അവളുടെ ഹൃദയമിടിപ്പ്
മുഖം കറുത്ത് കരിവാളിച്ചിരുന്നു
വയര്‍ ഒട്ടിയിരുന്നു
വാരിയെല്ലുകള്‍ എണ്ണിയെടുക്കാമായിരുന്നു
ദിവസങ്ങളായി രുചി അറിഞ്ഞിട്ട്

വൈകുന്നേരം
അവര്‍ അവളെ കാണുമ്പോള്‍
മലര്‍ക്കെ തുറന്ന കയ്യുമായി
തെറിച്ചുവീണ സ്വര്‍ണപ്പാത്രത്തിനടുത്ത്
തല പൊട്ടിയൊലിച്ച രക്തവുമായി
തറയില്‍ കിടക്കുകയായിരുന്നു.

ഇങ്ങനെയുണ്ട് കുറെ എണ്ണം
ജീവിതം വെറുതെ വലിച്ചെറിയാനായിട്ട്
അവര്‍ ആക്ഷേപിച്ചു കൊണ്ട്
തിരിഞ്ഞു നടന്നു.




Sunday, July 26, 2015

ഗ്രീൻ സിഗ്നൽ -4


 ഭാഗം നാല്

ആദം ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കാൻ ശ്രമിക്കുന്നു, ആദമിന്റെ  ഹൃദയം മിടിപ്പ് കൂടാൻ തുടങ്ങി. ആദം തളരുന്നു. ലൈലയും പിന്നാലെ വരുന്നു തളര്ന്നു വീഴുന്ന  ആദമിനെ ലൈല  താങ്ങിപ്പിടിച്ചു മരത്തിനു ചുവട്ടിൽ  ഇരുത്തുന്നു.

ഖൈസ് : ലൈലയോട് നേരിയ ശബ്ദത്തിൽ പറയുന്നു നിന്നെ തനിച്ചാക്കി ഞാൻ പോകുകയാണ് പ്രിയേ, ഞാൻ പോയാൽ  നീ ഒരിക്കലും തനിച്ചാവില്ല  എന്ന് എന്റെ മനസ്സ് പറയുന്നു. നിന്നെ സംരക്ഷിക്കാൻ ആരെങ്കിലും ഇവിടെ വരും. നമ്മൾ ഒരു പാട് പ്രാർഥിച്ചതല്ലേ ദൈവം കൈ വിടില്ല.

ഇന്നലെ നമ്മൾ ഒരു ശബ്ദം കേട്ടില്ലേ, ഒരു പക്ഷെ അത് ഏതോ പേടകം വന്നു വീണതായിരിക്കും. നിനക്ക് കൂട്ടിനായി അതിൽ ആരെങ്കിലും ഉണ്ടാകും. ഇത് പറഞ്ഞു തീരുമ്പോഴേക്കും ആദമിന്റെ ശ്വാസം പതുക്കെ നിലക്കാൻ തുടങ്ങുന്നു. ആദം ലൈലയുടെ  മടിയിൽ കിടന്നു മരിക്കുന്നു. ഖൈസിന്റെ ശരീരത്തിനടുത്ത് വിങ്ങി പ്പൊട്ടിക്കൊണ്ട് ലൈല ഇരിക്കുന്നു. ഖൈസ്  എന്നെ തനിച്ചാക്കി നീ പോയല്ലോ, ഖൈസ് അവൾ വിങ്ങി വിങ്ങിക്കരയുന്നു

മൂന്നു പേര് ലൈലയുടെ മുമ്പിലേക്ക് നടന്നു വരുന്നു രണ്ടു യുവാക്കളും ഒരു യുവതിയും ഖൈസിന്റെ ശരീരതിനടുത്ത്  കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന ലൈലയെ കാണുന്നു
സ്ത്രീ : ലൈലയെ തട്ടി വിളിക്കുന്നു
ലൈല : ആശ്ചര്യത്തോടെ  അവരെ തന്നെ നോക്കുന്നു
ഖൈസിനെ നോക്കി അവൾ പറയുന്നു, കണ്ണ് തുറക്കൂ ഖൈസ് ,
ലൈല മൂന്നുപേരോടായി പറയുന്നു : എന്നെ തനിച്ചാക്കി എന്റെ ഖൈസ് പോയി
ലൈല ആ സ്ത്രീയെ കെട്ടി പിടിച്ചു കരയുന്നു.
മറ്റു രണ്ടു പേരും : ഖൈസിനെ എടുത്ത് മറവു ചെയ്യാൻ പോകുന്നു (ശേഷ ക്രിയകൾ നടത്തുന്നു)
മൂന്നു പേരും ലൈലലയേയും കൂട്ടി പേടകത്തിഅനടുത്തേക്ക്  നടക്കുന്നു
മൂന്ന് പേരും പേടകത്തിനടുത്തെത്തുന്നു,  പെട്ടെന്ന് ലൈലയുടെ ബോധം നഷ്ടമാകുന്നു
ലൈലയെ അവർ പേടകകതിനടുത്കിടത്തുന്നു. കുറച്ചു  കഴിയുമ്പോൾ ലൈലയ്ക്ക് ബോധം തെളിയുന്നു,
അവൾ ഉറക്കെ വിളിക്കുന്നു: ഖൈസ് എന്റെ ഖൈസ് നീ എവിടെയാണ എന്റെ ഖൈസ്
പേടകത്തിൽ നിന്നിറങ്ങിയ സ്ത്രീ ലൈലയെ  ആശ്വസിപ്പിക്കുന്നു.

ലൈല കരഞ്ഞു കൊണ്ട് ആ സ്ത്രീയുടെ കൈ പിടിച്ചു പറയുന്നു.  വരൂ എന്നോടൊപ്പം വരൂ,  അവർ എഴുതിവെച്ച കല്ലിനടുതെയ്ക്ക് അവരെ മൂന്നു പേരെയും  ലൈല കൊണ്ട് പോകുന്നു. എന്റെ ഖൈസിന്റെ ചരിത്രം നിങ്ങൾ വായിക്കൂ. മൂന്നു പേരും ആ കല്ലിൽ കൊത്തി വെച്ചത് വായിക്കുന്നു. പെട്ടെന്ന് ലൈല വീണ്ടും കുഴഞ്ഞു വീഴുന്നു   യുവതി അവരെ പരിചരിക്കുന്നു.

നാട്ടിൽ ടി വിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു. ചൊവ്വ  ഗ്രഹത്തെ ലക്ഷ്യം വെച്ചു നീങ്ങിയ പേടകം ഏതോ അജ്ഞാത ദ്വീപിൽ പതിച്ചതായി സന്ദേശം ലഭിച്ചിരിക്കുന്നു. രണ്ടു യുവാക്കളും ഒരു യുവതിയും ചേർന്ന ശാസ്ത്ര സംഘമായിരുന്നു പേടകത്തിൽ ഉണ്ടായിരുന്നത്. പത്തു വർഷം മുമ്പ് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന്  യാത്ര ചെയ്ത മൂന്നു പേരെ കുറിച്ചു ഇത് വരെ ഒരു വിവരം ലഭിച്ചിട്ടില്ല, യന്ത്രത്തകരാർ മൂലം  പേടകം പസഫിക്  സമുദ്രതിനടുത്തുള്ള ഒരു ദ്വീപിലുണ്ടാന്നാണ് സൂചനകൾ ലഭിക്കുന്നത്, "ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ്"  എന്ന പേടകം ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു പുറപ്പെട്ടത്. പേടകതിനുള്ളിലെ സിഗ്നലുകൾ കണ്ട്രോൾ റൂമുവായി പ്രവർത്തിക്കുന്നത് കൊണ്ട് അവരുമായി ആശയ വിനിമയങ്ങൾ നടത്താൻ കഴിയുന്നുണ്ടാന്നാണ് പുതിയ വിവരം. മൂന്നു പേരും സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുന്നു. അവർ വീണു കിടക്കുന്ന ദ്വീപിന്റ്റ് ചിത്രവും മാപും പരിശോധിച്ച് വരികയാണ്, ആ ദ്വീപിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്, ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ് ശാസ്ത്ര പ്രവർത്തകർ.  ദ്വീപിനെ ലക്ഷ്യമാക്കി രണ്ടു ദിവസത്തിനകം പുറപ്പെടുമെന്നും ഒരാഴ്ചക്കുള്ളിൽ അവിടെ എത്താനാകുമെന്നും അവർ അറിയിക്കുന്നു.

ദ്വീപിനു മുകളിൽ  നാല്  ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നു. മൂന്നു പേർക്കും വയർലെസ്സ്  സന്ദേശം കൊടുക്കുന്നു. ഹലോ ഞങ്ങൾക്ക്  നിങ്ങളുടെ പേടകം പതിച്ച സ്ഥലത്തേയ്ക്ക് അരമണിക്കൂരിനുള്ളിൽ എത്താൻ കഴിയും. ഇത് പസഫിക് സമുദ്രത്തിന്റെ ഉൾഭാഗത്തുള്ള ഒരു ദ്വീപാണ്. കടൽതീരത്തേയ്ക്ക് പോകുന്നത് ശ്രദ്ധിക്കുക. പേടകതിനടുത്ത് തന്നെ താമസിക്കുക. രക്ഷാ പ്രവർത്തകർ അവരോടു വിളിച്ചു പറയുന്നു. യുവതി അവർക്ക് മറുപടി കൊടുക്കുന്നു ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്‌ ഞങ്ങൾ പേടകത്തിനു അടുത്തു തന്നെയുണ്ട് .

ആദമിന്റെ എഴുത്ത് മൂന്നു പേരും വായിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത് അവരെ വല്ലാതെ ദുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. മൂന്നു പേരിൽ നീളം കുറഞ്ഞ യുവാവ്   പൊട്ടിക്കരയുന്നു. മൂന്ന് പേരുടെയും കണ്ണുകളിൽ കണ്ണ് നീർ നിറയുന്നു.

അവരെ രക്ഷിക്കാനെത്തിയ നാല് ഹെലികൊപ്റ്റെറുകൾ പേടകതിനടുത്തു ഇറങ്ങുന്നു. അവർ ആദം കൊത്തി വെച്ച കല്ലും ലൈലയെയും കൂട്ടി ഹെലികോപ്റെരിൽ കയറുന്നു, കൂടെയുണ്ടായിരുന്ന നസീഫ് ഹെലികോപ്റ്റരിൽ  കയറാൻ മടിക്കുന്നു.  ഹെലികോപ്റ്ററിൽ കയറാതെ തന്റെ പിതാവിന്റെ ഖബറിന് അടുത്തേക്ക്  ഓടുന്നു. അവിടെ ഇരുന്നു പൊട്ടിക്കയുന്നു, എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നു. നാല് പേരും ഹെലികോപ്റ്ററിൽ കയറി.  ഹെലികോപ്റ്റർ മുകളിലേക്ക് പറന്നുയരുന്നു.

ഹെലികൊപ്റ്റെരിനുള്ളിൽ ലൈല : നിങ്ങൾക്ക് ആദമിനെ അറിയുമോ? ആദമിന്റെ മക്കളെയും ഭാര്യയേയും അറിയുമോ? ലൈലയോടു  നസീഫിനെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീ പറയുന്നു " നിങ്ങളുടെ ആദമിന്റെ മകനാണ് ഈ ഇരിക്കുന്നത്, ലൈലയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല  സന്തോഷത്താൽ അവരുടെ കണ്ണ് നിറയുന്നു.
യുവതി: പത്തു  വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് ഈ പാറക്കല്ലിൽ കൊത്തിവെച്ചിരിക്കുന്നത്. ഒപ്പം അവർ കണ്ടത്തിയ പുതിയ അറിവുകളും. ഈ അറിവുകൾ  ശാസ്ത്ര ലോകം പഠന വിഷയമാക്കും".

അവർ നാട്ടിൽ എത്തുന്നു. അവരെ സ്വീകരിക്കാനായി വലിയ ജനക്കൂട്ടം കാത്തു നിൽക്കുന്നു. ലൈല ആദമിന്റെ വീടിലേക്ക്‌ പോകുന്നു. ആദമിന്റെ വീടും പ്രായമായ ഭാര്യയേയും കാണുന്നു. അവർ സന്തോഷത്തോടെ ലൈലയെ വരവേൽക്കുന്നു.  ലൈല അമ്പരന്നു നിൽക്കുന്നു,  ഇതുവരെ കാന്നാത്ത ഒരു പാട് കാഴ്ചകൾ നാട്ടിൽ ലൈല കാണുന്നു.

ടിവിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു (നസീഫിന്റെ ഭാര്യ അസ്മ ചാനൽ ഓണ്‍ ചെയ്യുന്നു) ചനാലിലെ വാർത്ത. ഇങ്ങനെ വായിക്കുന്നു. പുതിയ വിവരങ്ങളുമായി യുവ ശാസ്ത്രഞ്ജർ  തിരിച്ചെത്തിയിരിക്കുന്നു. പത്തു  വർഷം മുമ്പ് കാണാതായ പേടകത്തെ പറ്റിയും അതിൽ മുമ്പ് സഞ്ചരിച്ചിരുന്ന  തോമസിനെയും ശേകരിനെയും ആദമിനെയും പറ്റിയുള്ള പുതിയ അറിവുകൾ അവർ കണ്ടത്തിയിരിക്കുന്നു.

ആദമിന്റെ  ജീവിതത്തെ പറ്റിയും ശാസ്ത്ര ലോകം ഇന്നേവരെ കണ്ടത്താത്ത പുതിയ സിഗ്നലുകളെ പറ്റിയും രേഖപ്പെടുത്തിയ അപൂർവ ശില  അവർ കണ്ടെത്തിയിരിക്കുന്നു. ആദം ഒരു പാട് കാലം ജീവിച്ചിരുന്നതായും കൂട്ടിനു ലൈല എന്ന സ്ത്രീയുമുണ്ടായിരുന്നു എന്ന കൗതുകരമായ വാർത്തയും ലൈലയെ അവർ നമ്മുടെ നാട്ടിൽ എത്തിച്ചതായും റിപ്പോർട്ടുകൾ ചെയ്യുന്നു. അവരെ കാണാൻ ആയിരക്കണക്കിന് സന്ദർഷകരാനു എത്തിക്കൊണ്ടിരിക്കുന്നത്. സിഗ്നലുകളെ പറ്റിയും നമ്മിൽ നിന്നും അകന്നു കഴിയുന്ന ഗോത്ര സമൂഹത്തെ പറ്റിയും കൂടുതൽ പഠിക്കാൻ ഗവണ്‍മെന്റ് പ്രതിജ്ഞബന്ധ മാണെന്നും അതികൃതർ അറിയിച്ചതായും വാർത്തകളിലൂടെ പറയുന്നു. പത്തു  വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് അവർ കണ്ടത്തിയ ശിലകളിൽ  കൊത്തി വെച്ചിരിക്കുന്നത് ....ഒപ്പം അവർ കണ്ടത്തിയ കുറെ പുതിയ അറിവുകളും. ഈ അറിവുകൾ പഠന വിഷയമാക്കുമെന്ന് ശാസ്ത്ര ലോകം അറിയിക്കുന്നു.
ആദമിന്റെ ആദ്യ ഭാര്യയുടെ മടിയിൽ കിടന്നു സന്തോഷത്തോടെ ലൈല മരിക്കുന്നു

ഗ്രീൻ സിഗ്നൽ -3


 ഭാഗം മൂന്നു

നീണ്ട  മുടി യുള്ള ശരീരം മുഴുവൻ തുകൽ വസ്ത്രം ധരിച്ച ഉയരമുള്ള മൂന്നു പേര് . അവർ അവരെ പിന്തുടരുന്നു തെളിഞ്ഞ ആകാശം, ഒഴുകുന്ന അരുവി നിറയെ മരങ്ങൾ പച്ച പരവതാനിപോലുള്ള പുല്തകിടുകൾ സുന്ദരമായ പൂന്തോട്ടം.
ആദമും നീലിമയും മുഖത്തോടു മുഖം നോക്കി ഒഴുകുന്ന ശുദ്ധമായ അരുവിയുടെ അടുത്ത്  മരച്ചുവട്ടിൽ നില്ക്കുന്നത് മൂന്നു പേരും കാണുന്നു.
മൂന്നുപേരും ഉച്ചത്തിൽ : ആക്രോശിച്ചു ആദമിനെ പിടി കൂടുന്നു.

യുവതി : ഉച്ചത്തിൽ  "ലേക്ക് ടക്ക്  ലേക്ക് ടക്ക്" (അവനെ ഒന്നും ചെയ്യരുതേ അവനെ ഒന്നും ചെയ്യരുതേ) എന്ന് ഉച്ചത്തിൽ വിളിച്ചു കരയുന്നു. മൂന്നു പേരും ചേർന്ന് ആദമിന്റെ കൈകാലുകൾ ബന്ധിക്കുന്നു. ആദമിനെ വഹിച്ചു  കൂടാരത്തിൽ  മൂപന്റെ അടുത്തു എത്തിക്കുന്നു.
ആദമും യുവാക്കളും കൂടാരത്തിൽ, കൂടാരത്തിന്റെ ഓരോ ഭാഗത്തും പല രൂപത്തിലുള്ള ആയുധങ്ങളും അലങ്കാര വസ്തുക്കളും വെച്ചിരിക്കുന്നു.  മൂപൻ ദേഷ്യത്തോടെ ആദമിനെ നോക്കുന്നു.
ആദം:  എന്നെ ഒന്ന് ചെയ്യരുതേ ഉച്ചത്തിൽ നിലവിളിക്കുന്നു. പരസ്പരം സംസാരിക്കാൻ അറിയാതെ കുറച്ചു നേരം നിശബ്ദരായി ആദമും നീലിമയും  മുഖത്തോടു മുഖം നോക്കി നിൽക്കുന്നു.

മൂപൻ : "ലോക ടിക്ക് ലോക ടിക്ക്"  എന്ന്  ഉച്ചത്തിൽ  വിളിച്ചു പറയുന്നു .
ഉടനെരണ്ടു തടിമാടന്മാർ ആദമിന്റെ കഴുത്തുപിടിച്ചു തറയിലേക്കു കിടത്തുന്നു. ആദമിനെ വധിക്കാനുള്ള  ആജ്ഞയായിരുന്നു മൂപൻ പുറപ്പെടുവിച്ചത്.

നീലിമ : നില വിളിച്ചു കൊണ്ട്  "ഡോക് ഡോക് ഡോക് " എന്ന്  ഉച്ചത്തിൽ വിളിച്ചു പറയുന്നു
അതവൾ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. (അവരുടെ കൂട്ടത്തിൽ നിന്നും ഒരു യുവതി അങ്ങിനെ വിളിച്ചു പറഞ്ഞാൽ പിന്നെ അവരുമായി  ഒന്നിച്ചു ജീവിക്കണമെന്നും അവരുടെ  കൂട്ടത്തിൽ കഴിയാൻ ചുരുങ്ങിയത് നൂറു രാവും നൂറു പകലും കഴിയണമെന്നും അവരുടെ നിയമമാണ്.)

മൂപൻ : തടിച്ച മനുഷ്യരോട്  "നയാ സെ നയാ സെ നയാസേ"  (അവരുടെ സ്ഥാനത്തു തന്നെ ഇരിക്കാൻ പറയുന്നു) . മൂന്നു പേരും അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു

മൂപൻ : "ലാകെ സാ ലാകെ സ സയിടീ" (കർമങ്ങൾ ചെയൂ)
മൂന്നു യുവതികൾ : നീലിമയെ   വട്ടത്തിൽ ഇരുത്തുന്നു
ഒരു യുവാവ് : ആദമിന്റെ കൈ പിടിച്ചു കൊണ്ട് ചില വചനങ്ങൾ  മന്ത്രിക്കുന്നു. ഇതൊരു വിവാഹകർമമാനെന്നു  മനസ്സിലാക്കി  സന്തോഷത്തോടെ  ആദം കൈ വിരളിലെ  മോതിരം തൊടുന്നു. ഈ മോതിരം മഹറായി നൽകി ഞാൻ സ്വീകരിച്ചു എന്ന് പതുക്കെ പറയുന്നു. നീലിമ  മൂപന്റെ കാൽ തൊട്ട് വന്ദിക്കുന്നു.

"കുറെ ഹി ലാസ് ഹി ലാസ് ലോ ലാസ്" ഇങ്ങനെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വലിയൊരു കെട്ടു ഭാണ്ഡവും ചുമന്നു ആദമിന്റെ എർമാടതിലേക്ക്  നീലിമയെ അവർ കൊണ്ട് പോകുന്നു. നീലിമയെ  എർമാടത്തിൽ ഇരുത്തി അവർ തിരിച്ചു പോകുന്നു. യുവതി അവരോടു ഉറക്കെ: "സലാമതെ സലമതെ"

കൂടുകാരികളും സലമതെ സലമതെ എന്ന് തിരിച്ചു പറയുന്നു. തിരിച്ചു വരുമ്പോൾ ഒരു ചെറിയ കുട്ടി "സടെ സാ മാളൂ ജഹ ക്ബലെ" എന്ന് കരഞ്ഞു കൊണ്ടു പറയുന്നു (ഇനി ആന്റിക്ക് ഞങ്ങളോടൊപ്പം താമസിക്കാൻ   നൂറു പകലും നൂറു രാത്രിയും കഴിയണമല്ലോ) അത് കേട്ടപ്പോൾ കൂട്ടത്തിലുള്ള എല്ലാവരും ഒരു നിമിഷം പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി. ദുഃഖം അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്നും വേഗത്തിൽ കൂടാരത്തിലേക്ക് നടക്കുന്നു.

സൂര്യൻ കടലിലേക്ക്‌ താഴുന്നു. രണ്ടു പേരും അസ്തമയ സൂര്യനെ എർമാടത്തിൽ നിന്നും നോക്കി കാണുന്നു ഇരുട്ടാകുന്നു. നീലിമ കെട്ടു  ഭാണ്ഡം അഴിച്ചു അതിൽ നിന്നും ഒരു വിളക്കെടുത്ത് രണ്ടു പ്രത്യേക ആകൃതിയിലുള്ള കല്ലുകൾ ഉരച്ചു കത്തിച്ചു വെക്കുന്നു. കുറച്ചു നേരം കൈകൾ മേല്പോട്ടുയർത്തി പ്രാര്തിക്കുന്നു. ആദം ആശ്ചര്യത്തോടെ  അവളെ തന്നെ നോക്കി നില്ക്കുന്നു. 

നേരം വെളുക്കുന്നു രണ്ടു പേരും രാവിലെ  എഴുന്നേലക്കുന്നു. രണ്ടു കയ്യും ഉയർത്തി ആകാശത്ത നോക്കി അവൾ പ്രാർഥിക്കുന്നു.

ആദം: നോക്കി നിൽക്കുന്നു. ആദമും പ്രഭാത പ്രാർത്ഥന നിർവഹിക്കുന്നു . ആദം അൽപനേരം ഖുറാൻ വായിക്കുന്നു. പ്രാർത്ഥന കഴിഞ്ഞ ഉടനെ രണ്ടു പേരും മുഖത്തോടെ മുഖം നോക്കി ഇരിക്കുന്നു. ആദം തന്റെ കയ്യിലുള്ള ഒരു മോതിരം ഊരി അവളുടെ വിരലിൽ അണിയിക്കുന്നു.

ആദമും നീലിമയും  പഴം പറിക്കാൻ പോകുന്നു. തോട്ടത്തിലൂടെ നടക്കുന്നു. കുറച്ചു നടന്നതിനു ശേഷം എർമാടതിലേക്ക് മടങ്ങുന്നു.

അവരോടു കൂടെ വന്ന എല്ലാവരും ഭാണ്ഡങ്ങളും പേറി കപ്പലിലേക്ക്  പോകുന്നത്  കാണുന്നു.  രണ്ടു പേരും എർമാടത്തിൽ നിന്നിറങ്ങി കപ്പലിനടുത്തെയ്ക്ക് ഓടുന്നു. മൂപനും മറ്റെല്ലാവരും കപ്പലിനടുത്തു എത്തിയിരിക്കുന്നു. എല്ലാവരും  കപ്പലിൽ കയറി. 

ചെറിയ കുട്ടി നീലിമയുടെ കൈ പിടിച്ചു കൊണ്ട് പറയുന്നു "കയെ ഭാരോ കയെ സ്കാം ബീവികോ കയ്ബാ സ" ദൈവം തുണക്കുകയാണങ്കിൽ നമുക്ക് എന്നങ്കിലും വീണ്ടും കണ്ടുമുട്ടാം, അല്ലങ്കിൽ സ്വപ്നത്തിലൂടെ നമുക്ക് പരസ്പരം കാണാം.

അവർ യാത്രയാകുമ്പോൾ നൂറു രാവും പകലും കഴിഞ്ഞിരുന്നില്ല. അവൾ അവരെ കരഞ്ഞു കൊണ്ട് യാത്രഅയക്കുന്നു. കപ്പൽ നോക്കത്താ ദൂരത്ത് മറയുന്നു. കരഞ്ഞു കണ്ട് കുറെ നേരം ദൂരെ ദൃഷ്ടികൾ ചലിപ്പിച്ചു അവിടെ ഇരിക്കുന്നു.

രണ്ടു പേരും എർമാടതിലേക്ക് തന്നെ മടങ്ങുന്നു ആദം  അവളെ സംസാരിക്കാൻ പഠിപ്പിക്കുന്നു. ആദ്യം ശരീരവയവങ്ങളെ കാണിച്ചു പേര് പറഞ്ഞു പഠിപ്പിക്കുന്നു
ആദം : കാലു ചൂണ്ടി കാൽ
യുവതി : കാലോ
ആദം : കൈ ചൂണ്ടി  കൈ
യുവതി : കായ
ആദം : മൂക്ക് തൊട്ട്  മൂക്ക്
യുവതി : മോക്ക്
യുവതി : ആദമിന്റെ മൂക്ക് തൊട്ട് പറയുന്നു
മൊക്ക

മനോഹരമായ പൂന്തൊട്ടങ്ങലിലൂടെ  നടക്കുന്നു, പൂക്കൾ  പറിച്ചു ഓടുന്നു. അവർ സന്തോഷത്തോടെ ജീവിതം കഴിച്ചു കൂട്ടുന്നു. കാട്ടിനുള്ളിൽ പോയി വ്യത്യസ്ത പഴങ്ങൾ ഒന്നിച്ചു പറിച്ചു തിന്നുന്നു.

ചിരിച്ചു കൊണ്ട് എന്റെ പേര്  നീലിമ എന്ന് പറഞ്ഞു  കടലിനു അഭിമുഖമായി അവൾ ഓടുന്നു.  (അവൾ മലയാളം ശരിക്കും പഠിച്ചു കഴിഞ്ഞിരുന്നു)  പാശ്ചാലത്തിൽ  ഒരു ഗാനം.

ആദം ഒരു പാട്ട് പാടുന്നു
അനന്തമാം ഈ സാഗര മദ്ധ്യേ
ആകാശ നീലിമ കുട നിവർത്തി
ഗൃതുഭേദ ചക്രമറിയാതെ
അനശ്വര പ്രേമ ലഹരിയിൽ
ഈ മാൻ പേടകൾ
ആനന്ദ നൃത്തമാടിടുന്നു

രണ്ടു പേരും ആ ദ്വീപിലെ തോട്ടത്തിലെ വലിയ മരത്തിനു ചുവട്ടിൽ ഇരിക്കുന്നു. അവരുടെ ആചാരങ്ങളും മൂപനെ കണ്ടപ്പോൾ അവൾ സംസാരിച്ചത് എന്തായിരുന്നു എന്നും കൂട്ടുകാരിയുടെ ഇടയിൽ സംസാരിച്ചതും അവൾ ആദമിനോട് പറയുന്നു. 

ആദം അവളോട്‌  ദൈവത്തെ പറ്റിയും മതത്തെ പറ്റിയും മതാചാരങ്ങളെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. ഈ ലോകം വെറുതെ ഉണ്ടായതല്ല, ലോകത്തെ  സൃഷ്ടിച്ച ഒരു ദൈവമുണ്ട്, ആ ദൈവത്തോട് നാം പ്രാർഥിക്കണം ഈ ദൈവമാണ് നമ്മെ സൃഷ്ടിച്ചത്. ദൈവത്തിനു നന്ദി കാണിക്കാൻ വേണ്ടിയാണ് നാം ആരാധനകൾ ചെയ്യുന്നത്. പ്രാർഥനാ കാര്യങ്ങളും ദൈവീക വചനങ്ങളും  പറഞ്ഞു കൊടുക്കുന്നു. നീലിമ എല്ലാം ശ്രദ്ധാ പൂര്വം കേൾക്കുന്നു.

ഉച്ച സമയം
ആദം അരുവിയിലേക്ക് നടക്കുന്നു അംഗ ശുദ്ധി വരുത്തി പ്രാർഥിക്കുന്നു. നീലിമയും പ്രാർഥനയിൽ ചേരുന്നു.  നീലിമ: ഈ ദൈവത്തെ പറ്റിയും മതാ ചാരങ്ങളെ പറ്റിയും നേരത്തെ അറിഞ്ഞിരുന്നങ്കിൽ എന്റെ കൂട്ടുകാർകെല്ലാം ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു. അവർകിത് ഒരു പാട് ഇഷ്ടമാകുമായിരുന്നു. ഇനിയും എന്നങ്കിലും അവർ ഇവിടെ വരും അന്ന് എല്ലാം ഞാൻ അവരോടു പറയും.

രണ്ടു പേരും അരുവിയുടെ അടുത്ത് അരുവിയിൽ കാൽ നീട്ടി ഇരിക്കുന്നു, കാലിനു മുകളിലൂടെ വെള്ളം ഒഴുകി പോകുന്നു. നീലിമ അന്ന് നിങ്ങളുടെ കൈ പിടിച്ചത് എന്റെ സഹോദരൻ ആയിരുന്നു. എന്നെ ഒരു പാട് ഇഷ്ടപ്പെടുന്ന എന്റെ ഏക സഹോദരൻ.
ആദം : എന്തായിരുന്നു നീലിമയുടെ സഹോദരൻ ആ സമയത്ത് പറഞ്ഞു കൊണ്ടിരുന്നത് . എന്റെ പെങ്ങളെ നിങ്ങൾക്ക് ഇണയാക്കി തരുന്നു. കണ്ണ് നനച്ചു കൊണ്ട് നീലിമ

നിറഞ്ഞ സന്തോഷത്തോടെ ആദം: ഇനി മുതൽ നിന്നെ ഞാൻ ലൈല എന്നാണു വിളിക്കുക. നീ എനിക്ക് ലൈലയും നിനക്ക് ഞാൻ ഖൈസുമാണ് .
നീലിമ : ലൈല എന്ന് വിളിക്കുന്നത് എന്തിനാണ്, നിങ്ങളെ ഖൈസ് എന്ന് വിളിക്കാൻ പറഞ്ഞത് എന്ത് കൊണ്ടാണ്.
ആദം : ഖൈസ്ന്റെയും ലൈലയുടെതും അനശ്വര പ്രണയമായിരുന്നു
നീലിമ : എങ്കിൽ നമുക്കും ലൈലയും ഖൈസ്മാകാം
ആദം :  ഉച്ചത്തിൽ അവളെ വിളിക്കുന്നു, ലൈലാ
നീലിമ : ഉച്ചത്തിൽ  ഖൈസ് എന്ന് വിളിച്ചു കൊണ്ട് ഓടുന്നു.

അവർ ഓടുന്നതിനടയിൽ  ഒരു പൂച്ച  അവരുടെ മുമ്പിലൂടെ ഓടുന്നു. പൂച്ചയെ  കണ്ട  ലൈല   ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി,  
ഖൈസ് : എന്തിനാണ് കരയുന്നത് ?
ഖൈസ്  : നീ എന്തിനാണ് പൂച്ചയെ കണ്ടപ്പോൾ നില വിളിച്ചത്  ?
ലൈല : ഞങ്ങളുടെ ആ ചാരത്തിൽ ഇഷ്ടപ്പെട്ടവരുടെ കൂടെ സംസാരിക്കുന്നതിനിടയിൽ പൂച്ച കുറി യത്തിൽ ഓടിയാൽ  പത്തു  രാവും പത്തു  പകലും  സ്നേഹിക്കുന്ന  പുരുഷനിൽ നിന്നും മാറി നിൽക്കനമെന്നാനു നിയമം. അത് പാലിച്ചില്ലങ്കിൽ  നമ്മിൽ നിന്നൊരാൾ പിരിയുമ്പോൾ  മറ്റെയാൾ ആരും കൂട്ടിനില്ലാതെ  ഒറ്റയ്ക്ക്  കഷ്ടപ്പെട്ട് മരിക്കും. ഞാൻ ആദ്യം മരിക്കുകയാനനങ്കിൽ നിങ്ങൾ കഷ്ടപ്പെടാൻ പാടില്ല.

ആദം: നമുക്ക് മാറി നിൽക്കാം പത്തു  രാവും പത്തു  പകലുമല്ലെ. നമുക്ക് മാറി താമസിക്കാം അവിടെയുള്ള മറ്റൊരു  മരത്തിനു മുകളിൽ ചെറിയ എർമാടം  ഉണ്ടാക്കുന്നു. ആദം അവളെ  എർമാടതിൽ തനിച്ചു താമസിപ്പിക്കുന്നു  ലൈല ഒറ്റയ്ക്ക് ആ എർമാടത്തിൽ കിടക്കുന്നു.

ആദം ഒറ്റയ്ക്ക് പഴയ എർമാടത്തിൽ ഇരിക്കുന്നു. പതുക്കെ  പറയുന്നു പത്തു പകലും പത്തു രാത്രിയും ലൈലയെ  കാണാതെ സംസാരിക്കാതെ എങ്ങിനെ കഴിയും ആദം അസ്വസ്ഥനാകുന്നു. അവളുടെ ഓരോ വിശ്വാസം മനസ്സിൽ  പിറുപിറുക്കുന്നു, അല്ലേലും ഈ ദ്വീപിൽ  ഒരാൾ മരിക്കുംപോഴേക്കും മറ്റയാളെ സഹായിക്കാൻ ആളുകൾ ക്യു നില്കുകയല്ലേ, ഓരോ ഓരോ വിശ്വാസങ്ങൾ.

ആദം തോമസിനെയും ശേഖരിനെയും ഒർക്കുന്നു.  അവർ എഴുതിയ പാരക്കല്ലും. പേടകവും നേരത്തെ സിഗ്നലിനെ കുറിച്ച എഴുതിയ പാറക്കരികിൽ ആദം നടക്കുന്നു. അവരുടെ കുഴി മാടത്തിൻ അരികിൽ  പോയി അവർക്കു വേണ്ടി പ്രാർഥിക്കുന്നു. ആദം നേരത്തെ കോഡുകൾ എഴുതി വെച്ച പാറക്കല്ലിനടുതെക്ക് നടക്കുന്നു.

നേരത്തെ എഴുതി വെച്ച പാറക്കല്ലിനു ചുവട്ടിൽ തോമസിന്റെ മരണത്തെ പറ്റിയും ആ കപ്പലുകൾ വന്നതും യുവതിയെ കണ്ടതും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും അവരുടെ രസകരമായ ഭാഷയെ കുറിച്ചും  എഴുതുന്നു. ഓരോ ദിവസവും ഓരോ സംഭവങ്ങളും എഴുതുന്നു. പത്ത്  ദിവസം കഴിഞ്ഞത് ആദം അറിയുന്നില്ല. അത് എഴുതി തീരുമ്പോഴേക്കും പത്തു രാവും പത്തു രാത്രിയും കഴിയുന്നു. പത്തു രാവും പത്തു   പകലും കഴിഞ്ഞ ദിവസം  തന്റെ അരികിൽ വരാത്ത ആദമിനെ  തേടി ലൈല നടക്കുന്നു. 
ലൈല  ഉച്ചത്തിൽ വിളിച്ചു ഖയിസ് ഖയിസ് അവർ ആ തോട്ടം മുഴുവൻ ചുറ്റുന്നു. അവസാനം പാറക്കഷണങ്ങളിൽ കൊത്തി വരയ്ക്കുന്ന ആദമിനെ അവൾ കാണുന്നു.
അവൾ തട്ടി വിളിക്കുന്നു (അപ്പോഴാണ്‌ ആദം  പത്തു രാവും പത്തു   പകലും കഴിഞ്ഞ വിവരം അറിയുന്നത്.) ആദം : പത്തു  രാവും പത്തു പകലും കഴിഞ്ഞോ ?
ലൈല  : അതെ
ലൈല എന്താണ് ഈ കല്ലിൽ നിങ്ങൾ ചെയ്യുന്നത് .
നേരത്തെ തോമസും ശേഖരും കൂടെതാമസിച്ച ഫ്ലാഷ് ബാക്ക്
(ആദമിനെ പറ്റികൂടുതൽ അറിയാൻ അവൾ പേടകത്തിൽ എത്തുന്നതിനു മുമ്പുള്ള കാര്യങ്ങൾ ലൈല ചോദിക്കുന്നു)

ലൈല : ഖൈസ്, നിങ്ങളുടെ നാട് ഇത് പോലെ തന്നെയാണോ എനിക്ക് കാണാൻ കൊതിയാകുന്നു.
ഖൈസ് തന്റെ വീട്ടിനെ പറ്റി പറയുന്നു 
രണ്ടു നിലയുള്ള ഒരു നാടിൻ പുറത്തെ  വീട്
നൂറ : മകനെ വിളിക്കുന്നു റാഷിദ് എഴുന്നെല്ക്കൂ റാഷിദ്
മകൻ : എഴുന്നേൽക്കുന്നു ബത്ത്രൂമിലേക്ക് പോകുന്നു
നൂറ: അടുക്കളയിൽ ജോലി ചെയ്യുന്നു
മേശപ്പുറത്തു ഭക്ഷണം കൊണ്ട് വെക്കുന്നു
മകൻ : സ്കൂൾ യൂണി ഫൊം ദരിച്ച് ഭക്ഷണം കഴിക്കുന്നു
നൂറ : ഭക്ഷണം പൊതിഞ്ഞു ബാഗിൽ വെച്ചു കൊടുക്കുന്നു
കുട്ടി : സ്കൂൾ ബാഗുമായി പുറത്തു പോകുന്നു നൂരയോടു ബായി പറയുന്നു

നൂറ : ബെഡ് റൂമിൽ പോകുന്നു കട്ടിലിലിൽ കിടക്കുന്ന ഭര്ത്താവ് ആദമിനെ വിളിക്കുന്നു
ഇക്ക  സമയം  ഒരു പാടായി എഴുന്നെല്കൂ, ഇന്ന് ഓഫീസിൽ പോകുന്നില്ലേ
ആദം : ഉറക്കിൽ നിന്നും എഴുന്നേലക്കുന്നു ചുമരിലെ ക്ലോക്കിലേക്ക് നോക്കുന്നു
നൂറ : അടുക്കളയിൽ പോയി ഒരു കാപ്പ്  ചായ ആദമിന് കൊടുക്കുന്നു
ആദം : ഒരു പാട് ലയ്റ്റ് ആയല്ലോ , ബാത്രൂമിലേക്ക് ഓടുന്നു
ആദം : ബാത്ത് റൂമിലേക്ക്‌ പോകുന്നു ഡ്രസ്സ്‌ മാറ്റി  വരുന്നു
നൂറ : ബ്രയിക്   ഫാസ്റ്റ് : മേശമേൽ വെക്കുന്നു
ആദം : ബ്രയിക് ഫാസ്റ്റ് കഴിക്കുന്നു

മേശമേൽ വെച്ചിരിക്കുന്ന ടെലഫോണ്‍ റിംഗ് ചെയ്യുന്നു. നൂറ ഫോണ്‍ എടുക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ്  റ്റെക്നൊലൊജി - സർവകലാ ശാലയിൽ പഠിക്കുന്ന മകനായിരുന്നു
മകൻ നസീഫിന്റെ ശബ്ദം  
നൂറ : നിനക്ക് സുഖം തന്നെ അല്ലെ
നസീഫ് അതെ ഉമ്മാ ഞാൻ വെറുതെ വിളിച്ചതാണ്, എനിക്ക് സ്കോളർ ഷിപ്പ് കിട്ടി അമേരിക്കയിലെ സ്പാസ് റ്റെക്നൊലൊജി യിൽ പഠിക്കാനുള്ള സ്കൊലര്ഷിപ്പ് ലഭിച്ചിരിക്കുന്നു. നൂറയുടെ മുഖത്ത് നിറഞ്ഞ സന്തോഷം, 
നൂറ : ഞാൻ ഫോണ്‍ ഉപ്പയ്ക്ക് കൊടുക്കാം
ഫോണ്‍ ആദമിന് കൊടുക്കുന്നു.  ആദമിന്റെ മുഖത്ത് സന്തോഷം
നസീഫ് ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞു വന്നു വിളിക്കാം നന്നായി പഠിക്കൂ.
ഫോണ്‍ താഴെ വെക്കുന്നു. ആദം : ഓഫീസിലേക്ക് പോകുന്നു
നൂറ അടുക്കളയിൽ പാത്രങ്ങളും വീടിന്റെ പരിസരവും  വൃത്തിയാക്കുന്നു

ഉച്ച സമയം
മകൻ സ്കൂളിൽ നിന്നും വരുന്നു   നൂറ : മകന് ഭക്ഷണം കൊടുക്കുന്നു.

രാത്രി
വീട്ടിനുള്ളിൽ
മകൻ : പുസ്തകം വായിക്കുന്നു. നൂറ മകനെ പഠിക്കാൻ സഹായിക്കുന്നു മകനെ ഉറക്കുന്നു
നൂറ വാതിൽക്കൽ ഇരിക്കുന്നു  ടി വി കാണുന്നു. ഇടയ്ക്ക്  ക്ലോകിൽ സമയം നോക്കുന്നു രാത്രി പന്ത്രണ്ടു മണി. സോഫയിൽ ഒരു നിമിഷം മഴങ്ങിപോകുന്നു
ആദം : കോളിഗ് ബെൽ അടിക്കുന്നു
നൂറ ഞെട്ടി ഉണരുന്നു : വാതിൽ തുറക്കുന്നു
നൂറ പരിഭവത്തോടെ ചോദിക്കുന്നു കുറെ നേരമായോ ബെല്ലടിക്കുന്നു
ആദം : ഇല്ല
ആദം : നേരെ ബെഡ് റൂമില പോകുന്നു ഡ്രസ്സ്‌ മാറുന്നു
തീൻ മേശയിൽ ഇരുന്നു രണ്ടു പേരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു

വീണ്ടും ദ്വീപിലേക്ക്
എർമാടം
ആദം കരഞ്ഞു കൊണ്ട്  : ഇതായിരുന്നു ലൈല എന്റെ കുടുംബം
ലൈല : മകനെയും ഭാര്യയെഉം ഒരു പ്രാവശ്യമെങ്കിലും എനിക്ക്  കാണാൻ  കഴിയുമോ ഖൈസ്
ഒരു ദിവസം അവിടെ എത്താൻ എനിക്ക് കഴിയുമോ ഖൈസ് ?
ഖൈസ് : എങ്ങിനെ കാണാൻ  കഴിയും ലൈല
ഇവിടെ വന്നിട്ട് പത്തു വർഷം കഴിഞ്ഞു. മകനെ ഞാൻ അമേരിക്കയിൽ സ്പസ് റെക്നോലോജിസർവ ശാലയിലേക്ക് പറഞ്ഞയചിരുന്നു. അവന്റെ റിസർച്ചും പഠനവും എന്തായി? ഒരു വിവരവും ഇല്ല. ഒരു കാര്യം എനിക്കറിയാം അവനും എന്നെ പോലെ ഒരു ദിവസം ഇത്തരം ഒരു യാത്രയ്ക്ക് ഒരുങ്ങും തീർച്ച.


പാശ്ചാലത്തിൽ ഉയരുന്ന സംഗീതം
നാടിനെ കുറിച്ചു ഒർമപ്പെടുത്തുന്ന ഒരു പാട്ട്  ആദം പാടുന്നു
ഒരുനാടൻ കഥയുടെ ശീലുകൾ പറയുന്ന മലയാള
നാട്ടിലാണ് എന്റെ ഗ്രാമം
അവിടെ തളിരിടും പൂവിടും ഓർമകളാണ്
എന്റെ സ്വപ്നം
ഓർമ്മകൾ മാത്രമാണ് എന്റെ സ്വപ്നം

രണ്ടു പേരും മരത്തിനു ചുവട്ടിൽ ഇരിക്കുന്നു 
ഖൈസ് : എനിക്ക് തീരെ സുഖമില്ല ലൈല അടുത്തു തന്നെ പിരിയേണ്ടി വരുമെന്ന് തോന്നുന്നു
ലൈല : ഇല്ല അങ്ങിനെയൊന്നും സംഭവിക്കില്ല നമ്മൾ ഇനിയും കുറെ കാലം ജീവിക്കും
തമാശയായി ആദം പറഞ്ഞു :  ഞാൻ മരിച്ചാലും നീ ഒറ്റയ്കാവില്ലല്ലോ അന്ന് പൂച്ച മുറിച്ചു കടന്നപ്പോൾ നമ്മൾ പത്തു രാവും പത്തു പകലും  വിട്ടു നിന്നതല്ലേ,
ലൈല :  ചിരിച്ചു കൊണ്ട് തമാശയാക്കേണ്ട
രണ്ടു പേരും പരസപരം സ്നേഹത്തോടെ ചിരിക്കുന്നു.

അവർ രണ്ടു പേരും ആ മരത്തിനു ചുവട്ടിൽ നിന്നും എർമാടതിലേക്ക് തന്നെ നടക്കുന്നു. നല്ല ഇരുട്ടുള്ള രാത്രി. നേരം വെളുക്കാറായാപ്പോൾ ആദം ഒരു വലിയ ശബ്ദം കേൾക്കുന്നു. ആ ശബ്ദം കേട്ട് ആദം ഞെട്ടി ഉണരുന്നു. എർമാടത്തിൽ നിന്നും പതുക്കെ ഇറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കുന്നു.

ഒരു  പേടകം അവിടെ പതിക്കുന്നു, ആ പേടകത്തിന്‌ മുകളിൽ ഫൊർ നോട്ട് ഫൊർ നോട്ട്  എയിറ്റ്   എന്നെഴുതിയിരിക്കുന്നു. ഈ പേടകം വീണ ശബ്ദമാണ് ആദം കേട്ടത്.

പേടകത്തിൽ മൂന്നു പേരുണ്ട്, ഒരു പെണ്ണും രണ്ടു ആണും. പരിക്കുകൾ ഒന്നുമില്ലാതെ മൂന്നു പേരും ആ ദ്വീപിൽ ഇറങ്ങുന്നു, മൂന്നു പേരും നാട്ടിലെ കണ്ട്രോൾ റൂമുമായി ബന്ധപ്പെടുന്നു. അവർ കണ്ട്രോൾ റൂമിൽ വിളിച്ചറിയിക്കുന്നു ഞങ്ങൾ സുരക്ഷിതരാണ്‌.


 
 തുടരും
നാലാം ഭാഗം വായിക്കാൻ 

ഗ്രീൻ സിഗ്നൽ -2

രണ്ടാം ഭാഗം 

തോമസ്‌ : നമ്മൾ കണ്ട കാഴ്ചകളും  അനുഭവങ്ങളും നമുക്ക്  ലഭിച്ച സിഗ്നൽ കോഡുകളും ഇവിടെ എഴുതി വെക്കാം, എന്നങ്കിലും മനുഷ്യർ ഇവിടെ എത്താതിരിക്കില്ല,  ഒരു പേടകമോ നൗകയോ  ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം. 

ഈ കോഡുകളിലൂടെയും സിഗ്നലുകളിലൂടെയും ഒരു പാട് പുതിയ അറിവുകൾ കണ്ടത്താൻ അവർക്ക് സാധിച്ചെന്നു വരും. അതായിരിക്കും നമുക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആദം: അതെ തോമസ്‌ ഞാനും അത് ചിന്തിക്കുകയായിരുന്നു. അവർ രണ്ടു പേരും തോട്ടത്തിലൂടെ നടക്കുന്നു. എഴുതാൻ പറ്റുന്ന പരന്ന കല്ലുകൾ തിരയുന്നു.

കല്ല്‌ കണ്ടെത്തുന്നു. അവർക്ക് ലഭിച്ച അജ്ഞാത  കോഡുകളെ പറ്റിയും ചിത്രങ്ങളെ പറ്റിയും കണ്ട കാഴ്ചകളും ശേകരിന്റെ മരണത്തെ പറ്റിയും അതിൽ എഴുതി വെക്കുന്നു. 

സൂര്യൻ കടലിലേക്ക് താഴുന്നു. രാത്രി രണ്ടു പേരും എർമാടത്തിൽ കിടക്കുന്നു നല്ല ഇരുട്ട്,  ശക്തമായ ഇടിയോടും മിന്നലോടുകൂടെയുള്ള മഴ വര്ഷിക്കുന്നു, ആ ശക്തമായ മിന്നലിൽ തോമസ്‌ മരണപ്പെടുന്നു. 

സൂര്യൻ ഉദിച്ചുയരുന്നു, മരത്തിനു താഴെ നിറയെ വെള്ളം, തോമസിനെ ആദം വിളിക്കുന്നു ആദം: തോമസ്‌, എഴുന്നെൽക്കൂ തോമസ്‌. തോമസിന് ഒരനക്കവുമില്ല, ഇടി മിന്നലേറ്റ് തോമസ്‌ മരിച്ചതായി ആദം മനസ്സിലാക്കുന്നു. തോമസിന്റെ നെഞ്ചിൽ തലചേർത്തു പിടിച്ചു  ആദം കരയുന്നു. ശേകരിനെ മറവു ചെയ്ത സ്ഥലത്തേയ്ക്ക് തന്നെ തോമസിനെയും വഹിച്ചു ആദം പോകുന്നു, ശേഷക്രിയ നടത്തുന്നു.

ആദം നേരെ പേടകതിനുള്ളിലേക്ക്  നടക്കുന്നു സ്വിച്ച് ഓണ്‍ ചെയ്യുന്നു, ഒന്നും വർക്കാകുന്നില്ല. മിന്നലിൽ തോമസിന്റെ ജീവിതം നഷ്ടമായത് പോലെ അല്പമെങ്കിലും നാടുമായി ബന്ധപ്പെടാം എന്ന പ്രതീക്ഷയുണ്ടായിരുന്ന ഇലക്ട്രിക്‌ ഉപകരണങ്ങൾ മുഴുവൻ നശിച്ചു പോകുന്നു.  സ്ക്രീൻ മുഴുവൻ കത്തി ക്കരിഞ്ഞിരിക്കുന്നു. 

ആദം കടൽ തീരത്തിരിക്കുന്നു. (കടലിനെ നോക്കി കൈകള മേൽപ്പോട്ട്ഉയർത്തി പ്രാർഥിക്കുന്നു, ഏകാന്തതയുടെ രാവുകളും പകലുകളും കടന്നു പോകുന്നു.)

കുറെ നേരം കടൽ തീരത്ത് ഇരീക്കുന്നു. ദൂരെ നിന്നും എന്തോ നീങ്ങി വരുന്ന  മങ്ങിയ കാഴ്ച കാണുന്നു. (ദൂരെ നിന്നും തീരത്തേയ്ക്ക് ഒരു രൂപം അടുത്തു വരുന്നു) ആദം എർമാടത്തിലേക്ക് ഓടി പോകുന്നു. എർമാടത്തിൽ കയറി ദൂരെ കടലിലേക്ക്‌  തന്നെ നോക്കി. ഒരു ചെറു കപ്പൽ  തീരത്തേയ്ക്ക്  അടുത്തു വരുന്നു. ആദമിന്റെ മുഖത്ത് മുഴുവൻ ആകാംക്ഷ. 

നിറയെ കൊത്തു പണികളിൽ തീർത്ത ഒരു അമ്പലം പോലെയുള്ള, മരങ്ങൾ കൊണ്ട് നിർമിച്ച വ്യത്യസ്ത രൂപങ്ങൾ വരച്ചുകൊത്തു പണി ചെയ്ത ത്രികോണാക്രുത്യിലുള്ള ഒരു കപ്പൽ തീരത്തേയ്ക്ക് അണയുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മറച്ച കുറെ മനുഷ്യർ അതിൽ നിന്നും ഇറങ്ങുന്നു. കുറെ കെട്ടുഭാണ്ഡങ്ങൾ അതിൽ നിന്നും ഇറക്കി വെക്കുന്നു. ശരീരം മുഴുവൻ തുകല്കൊണ്ട്  മറച്ച  ഇരുപതു പുരുഷന്മാരും പന്ത്രണ്ടു  സ്ത്രീകളും മൂന്നു കുട്ടികളും   ആദം താമസിക്കുന്ന മരത്തിനു എതിർ ഭാഗത്തേയ്ക്ക് നടന്നു നീങ്ങുന്നു. ആണുങ്ങൾ ഒരു പാടുയരവും തടിയും ഉള്ളവർ, അത്രയൊന്നും ഉയരമില്ലാത സ്ത്രീകൾ.  അവർ കുറച്ചു ദൂരത്തേക്കു നടക്കുന്നു, ആദം അവരെയും  നോക്കി മരത്തിൽ തന്നെ ഇരിക്കുന്നു.

അവരുടെ കൂട്ടത്തിൽ  പ്രത്യേക വേഷംധരിച്ച ഒരാൾ തുകലുകൾ ചേർത്തുണ്ടാക്കിയ ഒരു തൊപ്പി  തലയിൽ വെച്ചിരിക്കുന്നു.  അദ്ദേഹം ഒരു മരക്കഷണം കൊണ്ട് നിലത്ത് വരഞ്ഞതിനു ശേഷം ഉച്ചത്തിൽ കൂടെയുള്ളവരോട്   പറയുന്നു  "ടിക്ക് ടിക്ക് ടിക്ക്"   അത് കേട്ട ഉടനെ എല്ലാവരും ചേർന്ന്  മനോഹരമായ ഒരു കൂടാരം അവിടെ  നിർമ്മിക്കുന്നു, കാണാൻ നല്ല അഴകുള്ള കൂടാരം,  പ്രത്യേക ഇലകളും  കയറുകളും ഉപയോഗിച്ചാണ് കൂടാരം നിര്മ്മിക്കുന്നത്. വ്യത്യസ്ത കളറുകളുള്ള തുകലുകളും ഇലകളും, മനോഹാരിത വർദ്ധിപ്പിക്കാൻ മൃഗങ്ങളുടെ കൊമ്പുകളും പല്ലുകളും അലങ്കാരമായി ചേർത്തു വെക്കുന്നു.

ആദം തോട്ടത്തിൽ നിന്നും  പഴം പറിക്കുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മൂടിയ സുന്ദരികളായ അഞ്ചു  സ്ത്രീകൾ ആദമിന്റെ മുമ്പിൽ വരുന്നു. അഞ്ചു പേരും വ്യത്യസ്ത കളറുകളുള്ളതുകൽ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, ചുവപ്പ്, മഞ്ഞ , പച്ച , നീല, കറുപ്പ്, അവരുടെ മുഖം മാത്രമേ കാണുന്നുള്ളൂ. കൂട്ടത്തിൽ ഒരു പെണ്ണ്    അവളുടെ തലയിൽ കിരീടം ചൂടിയിരിക്കുന്നു. ആദമിനെ  കണ്ട യുവതികൾ  ഒരു നിമിഷം അമ്പരന്നു നിൽക്കുന്നു. അവരുടെതായ ഭാഷയിൽ കൂടെയിരുന്നവരോട്  "ഹോക് ലോക ഹോക് ലോക ഹോക് ലോക"  എന്ന് ആവര്ത്തിച്ചു പറയുന്നു. ഇത് കേട്ടപ്പോൾ ആദം അവരിൽ നിന്നും മറ്റൊരു ഭാഗത്തേയ്ക്ക് ഓടി പോകുന്നു.

യുവതികൾ തിരിച്ചു അവരുടെ തമ്പിലേക്ക് നടക്കുന്നു അവരുടെ കൈകളിൽ ഓലകൊണ്ട് മെടഞ്ഞ കൊട്ടയുണ്ട്‌, കോട്ടയിൽ നിറയെ പഴങ്ങളും. അവരുടെതായ ഭാഷയിൽ അവർ സംസാരിക്കുന്നു. (നാസേ നകോ നകോ നാസി) ഒരു തരം പ്രത്യേക ശബ്ദമാണ് പുറത്തു വരുന്നത്. കറുപ് തുകൽ ധരിച്ച കുറിയ യുവതി : "നായ്‌ നയെ സഹ ബാടൂ" (ആദമിനെ കണ്ട കാര്യം  നമ്മുടെ മൂപനെ അറിയിക്കണം). ഇത് തന്നെ മറ്റു മൂന്നു പേരും പറയുന്നു. കിരീടം തലയിൽ വെച്ച നീല കളറുള്ള യുവതി : നോ ന്നോ നായ ബാടൂ (ആദമിനെ കണ്ട കാര്യം  മൂപനോട് പറയരുത്) മൂപനെ ഇപ്പോൾ  അറിയിക്കരുത് എന്ന് പറയുന്നു.

കൂടാരം
കൂടാരത്തിൽ നിറയെ ചില ചെടികൾ കുറെ തുകൽ വസ്ത്രങ്ങൾ, മൂപനും കുറച്ചു പേർക്കും ഇരിക്കാനുള്ള വലിയ ഇരിപ്പിടം, മൂപനും മറ്റു മൂന്നു പേരും കൂടെ മരത്തടി കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ ചക്രം കറക്കുന്നു. യുവതികൾ  കൂടാരത്തിലേക്ക്  കയറി വരുന്നു. അവർ പറിച്ച പഴവർഗങ്ങൾ മൂപന്റെ മുമ്പിൽ വെച്ചു, നേരെ കൂടാരതിനുള്ളിലേക്ക് പോകുന്നു. തമ്പിനുള്ളിൽ  മൂപനും മറ്റുള്ളവരും  ചേർന്ന് പ്രത്യേക തരംശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പ്രാര്ഥനാ മന്ത്രങ്ങൾ ഉരുവിടുന്ന ശബ്ദം.

ആദം തോട്ടത്തിലൂടെ നടക്കുന്നു പഴം പറിക്കുന്നു. അഞ്ചു യുവതികളും ആദമിന്റെ അരികിലൂടെ നടന്നു നീങ്ങുന്നു. ആദമിനെ അവർ കണ്ടു മുട്ടുന്നു. എല്ലാ ദിവസവും അവർ വരുന്ന വഴിയിൽ ആദം അവരെ കാത്തിരിക്കുന്നു. തലയിൽ കിരീടം വെച്ച യുവതി  അനുരാഗത്തോടെ ആദമിന്റെ മുഖത്തു തന്നെ നോക്കി  നില്കുന്നു. മറ്റു നാല് യുവതികൾ  പഴം പറിക്കുന്നു. പഴം പറിച്ചു കഴിഞ്ഞ യുവതികൾ "സയ്യിടീ സയ്യിടീ" ഉറക്കെ വിളിക്കുന്നു ആദമിൽ ലയിച്ച യുവതി പെട്ടെന്ന് ഞെട്ടുന്നു, അവരുടെ കൂടെ ആദമിനെ നോക്കി ചിരിച്ചു കൊണ്ട് കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങുന്നു, ഇടയ്ക്ക് ആദമിനെ തിരിഞ്ഞു നോക്കുന്നു.

കൂടാരത്തിന് മുമ്പിൽ മൂപനും രണ്ടു യുവാക്കളും ഇരിക്കുന്നു. യുവതികൾ കൂടാരത്തിനുള്ളിലേക്ക് പോകുന്നു. എല്ലാവരും പഴ വർഗങ്ങൾ ഭക്ഷിക്കുന്നതിനിടയിൽ കുറിയ യുവതി മൂപന്റെ അടുത്ത് പോകുന്നു ആദമിനെ  കാണുന്ന കാര്യം മൂപനെ രഹസ്യമായി അറിയിക്കുന്നു.
കുറിയ യുവതി: "നയ്സ് സ ബാലാ ബാടൂ" (ഞങ്ങൾ പഴം പറിക്കുന്നതിനിടയിൽ ഒരാളെ കാണാറുണ്ട്‌  നമ്മുടെ നീലിമ യ്ക്ക് അവരോടു സ്നേഹമാണ്) 
മൂപൻ : "സഹ ലോക സഹേ"  (ഞാൻ അറിഞ്ഞ കാര്യം അവളെ അറിയിക്കരുത്) 
കുറിയ യുവതി : അവിടെ നിന്നും തിരിച്ചു വരുന്നു
കൂടാരത്തിന്റെ മുൻവശത്തു കൂടെ അഞ്ചു യുവതികൾ (നേരത്തെ ധരിച്ച അതെ വസ്ത്രം തന്നെ)
ചെറിയ ഓലകൊണ്ട് മടഞ്ഞ കൊട്ടയുമായി പഴം പറിക്കാൻ ഇറങ്ങുന്നു അവർ ഇറങ്ങിയ ഉടൻ
(കൂടാരത്തിൽ മൂപനും മല്ലന്മാരായ നാല് പേരും ഇരിക്കുന്നു)

ഉയരമുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന മൂപൻ. 
മൂപൻ ഉച്ചത്തിൽ : "നകെ നകെ നകെ"
ഉടനെ മല്ലന്മാരായ മൂന്നു യുവാക്കൾ മൂപന്റെ മുമ്പിൽ വരുന്നു.
മൂന്നു പേരും : "സ്തുതിയ സ്തുതിയ സ്തുതിയ" എന്ന് ഉറക്കെ പറയുന്നു. 
മൂപൻ : ഉച്ചത്തിൽ "ബീവീകോ സലമതെ ബാടൂ" (യുവതികളെ പിന്തുടരാനും ആദമിനെ പിടിച്ചു കൊണ്ടുവരാനും ആജ്ഞാപിക്കുന്നു)
മൂന്നു പേരും : കൂടാരത്തിൽ നിന്നും ഇറങ്ങുന്നു.

ഗ്രീൻ സിഗ്നൽ -1

നേരം വെളുത്തു തുടങ്ങി ചെറിയ ചെറിയ കുറെ വീടുകളുള്ള കോളനി. വീടുകൾക്കിടയിലൂടെയുള്ള ചെറിയ റോഡിലൂടെ പത്തു വയസ്സുള്ള ഒരു ബാലൻ (മണി ക്കുട്ടൻ)  സൈകിളിൽ പത്രക്കെട്ടുമായി വരുന്നു  പത്രക്കടലാസുകൾ  വീടിന്റെ ഗൈറ്റിനു മുമ്പിൽ  വലിച്ചെറിഞ്ഞു ബെല്ലടിച്ചു കൊണ്ട്  അടുത്ത സ്ഥലം ലക്ഷ്യമാക്കി  നീങ്ങുന്നു.

ഗ്രഹനാഥൻ  റാഫി ആ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു.  ഭാര്യ വാതിൽക്കൽ ഇരിക്കുന്ന ഭർത്താവ് റാഫിക്ക്  ഒരുകപ്പു  ചായയുമായി വരുന്നു.  റാഫി ചായയുമായി ഗേറ്റ്നടുത്ത് നടന്നു പത്രമെടുത്ത് വീണ്ടും കസേരയിൽവന്നിരീക്കുന്നു. പത്രത്തിലെ  തലവാചകങ്ങൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു. പത്തു വയസ്സുള്ള മകൾ അസ്മ  ടി വി ഓണ്‍ ചെയ്യ്തു, പത്രക്കടലാസിലെ പ്രധാന വാർത്ത തന്നെയാണ്   ടി വി വാർത്താവതാരികയും വായിക്കുന്നത് .

«ചൊവ്വ ഗ്രഹം ലക്ഷ്യമാക്കി  പുറപ്പെട്ട ഇന്ത്യുടെ ത്രീ നോട്ട്  ത്രീ നോട്ട്  സെവൻ  ലക്ഷ്യ സ്ഥാനത്തെത്താതെ വിക്ഷേപണ ദൌത്യം പരാചയപ്പെട്ടു. പേടകത്തിലുണ്ടായിരുന്ന മൂന്നു പേരെ കുറിച്ചു ഒരു വിവരവുമില്ല, പേടകം സുരക്ഷിതമായി എവിടെയോ പതിച്ചതായി മാത്രം വിവരങ്ങൾ ലഭിച്ചതായി വിക്ഷേപണ ഡയറക്ടർ അരവിന്ദാക്ഷ ഷെട്ടി അറിയിച്ചു.   സിഗ്നൽ തകരാറായത് കൊണ്ട് അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല. ഇന്നലെ വൈകുന്നേരം  രണ്ടു മണിക്കായിരുന്നു ചൊവ്വയിലേക് ശാസ്ത്രജ്ഞരായ തോമസിനെയും ശേഖരിനെയും ആദമിനെയും വഹിച്ച   പേടകം പുറപ്പെട്ടത്, മൂന്നു പേരുടെയും ഒരു വിവരവും  ഇത് വരെ ലഭ്യമായിട്ടില്ല, സാങ്കേതിക തകരാർ മൂലമാണ് സിഗ്നൽ നഷ്ടപ്പെട്ടത്.  ഷെട്ടി അറിയിച്ചു.

നിറയെ കാടുകളും അരുവികളും പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങളും  ചെടികളും  നിറഞ്ഞ മനുഷ്യവാസമില്ലാത്ത മനോഹരമായ ദ്വീപ്‌,  യാത്രക്കിടയിൽ പേടകം അവിടെ പതിക്കുന്നു. അതിലുണ്ടായിരുന്ന മൂന്നു യുവാക്കളും  പരിക്കുകൾ ഒന്നുമില്ലാതെ പേടകത്തിൽ നിന്നും രക്ഷപ്പെടുന്നു.  ആ ദ്വീപിൽ ഇറങ്ങുന്നു. മൂന്നു പേരും അവർ എത്തിപ്പെട്ട സ്ഥലം ആകാംക്ഷയോടെ വീക്ഷിക്കുന്നു. പേടകത്തിനുള്ളിൽ ഘടിപ്പിച്ച  എലെക്ട്രോണിക്  ഉപകരണങ്ങൾ ഓണ്‍ ചെയ്യുന്നു. പേടകത്തിന്നുള്ളിൽ നിറയെ  ഇലക്ട്രോണിക് സ്ക്രീനുകളാണ്. വലിയ സ്ക്രീനുള്ള എലെക്ട്രിക്ക് ഡിവൈസുകൾ. നാടുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്, നാട്ടിലെ കണ്ട്രോൾ റൂമിലേക്കുള്ള സിഗ്നൽ അവർക്ക് ലഭിക്കുന്നില്ല. സിഗ്നൽ ലഭിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു

തോമസ്‌ : ആദം ഇതാ നോക്കൂ നമുക്ക് സിഗ്നൽ ലഭിക്കുന്നുണ്ട്
ആദം : അതെ  പക്ഷെ കണ്ട്രോൾ റൂമുമായി കണക്ട് ആകുന്നില്ല
ശേഖർ : അതെ ആദം, നമ്മൾ എന്ത് ചെയ്യും ?
തോമസ്‌ : എങ്ങിനെയങ്കിലും നമ്മൾ സുരക്ഷിതമായി ഇവിടെ താമസിക്കുന്ന കാര്യം കണ്ട്രോൾ റൂമിൽ അറിയിക്കണം.  

ആദം : വല്ലാതെ വിശപ്പും ദാഹവും
തോമസ്‌ : നമുക്കീ സ്ഥലമൊന്നു ചുറ്റി ക്കറങ്ങി വരാം

മൂന്നു പേരും ആ ദ്വീപിലൂടെ നടക്കുന്നു. നിറയെ  പഴ വർഗങ്ങൾ നിറഞ്ഞ മരങ്ങൾ,   ചെറിയ ചെറിയ ശുദ്ധ ജലം ഒഴുകുന്ന അരുവികൾ. അരുവിയിലെ വെള്ളംകുടിച്ചു പഴ വർഗങ്ങൾ ഭക്ഷിച്ചു. മൂന്നു പേരും അരുവിയിൽ മുങ്ങി ക്കുളിക്കുന്നു. കുളി കഴിഞ്ഞു മൂന്നു പേരും അരുവിയുടെ അടുത്ത് ഇരിക്കുന്നു ശേഖർ : നമ്മൾ എവിടെ താമസിക്കും
തോമസ്‌ : സുരക്ഷിതമായ ഒരു സ്ഥലം നമുക്ക് കണ്ടുപിടിക്കാം
ആദം : ഞാൻ ഒരു കാര്യം പറയട്ടെ
തോമസ്‌ : പറയൂ
ആദം : അതാ ആ മരം നോക്കൂ
അരുവിയുടെ അടുത്തായി ഒരു പാട് വള്ളികളുള്ള വലിയൊരു പടവൃക്ഷം
തോമസ്‌ : അതെ കാണുന്നുണ്ട്
ആദം : നമുക്കിതിൻമെൽ  ഒരു എർമാടം ഉണ്ടാക്കിയാലോ  ഈ വള്ളികൾതൂങ്ങിക്കിടക്കുന്നത് കൊണ്ട്  മുകളിൽ കയറാൻ എളുപ്പമാണ്
തോമസ്‌ : നല്ല ഐഡിയ 
മൂന്നു പേരും ചേർന്ന് ആ മരത്തിനു  മുകളിൽ  മനോഹരമായ എർമാടം ഉണ്ടാക്കി
അവർ മൂന്നു പേരും എർമാടത്തിൽ വിശ്രമിക്കുന്നു
കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം
മൂന്നു പേരും വീണ്ടും പേടകത്തിനുള്ളിലേക്ക് നടക്കുന്നു
മൂന്നു പേരും അവരുടെ എലെക്ട്രോനിക്  ഉപകരണങ്ങൾ ഓണ്‍ ചെയ്ത് പ്രവര്തിപ്പിക്കുന്നു.  സ്ക്രീനിൽ അവർക്ക് ചില വരകൾ കാണാൻ  കഴിയുന്നു.  ചില വ്യത്യസ്ത കാഴ്ചകൾ.  അവരുടെ കമ്പ്യൂട്ടർ അജ്ഞാതമായ ഏതോ ചില സിഗ്നലുകലിലേക്ക് കണക്റ്റ് ആകുന്നു.

ശേഖർ : നമുക്ക് സിഗ്നലുകൾ ലഭിക്കുന്നു.
തോമസ്‌ : അതെ സിഗ്നലുകൾ ലഭിക്കുന്നുണ്ട്
ആദം : കണ്ട്രോൾ റൂമുമായി വരുന്ന സിഗ്നൽ അല്ലല്ലോ ഇത് ?
തോമസ്‌ : ശരിയാണ് ഇത് നമ്മുടെ കണ്ട്രോൾ റൂമിൽ നിന്നുള്ളതല്ല.
സ്ക്രീനിലൂടെ അജ്ഞാതമായ ചില സന്ദേശങ്ങൾ അവര്ക്ക് കിട്ടാൻ തുടങ്ങി. ചെറിയ ചെറിയ ലൈനുകളും വൃത്താകൃതിയിലുള്ള വ്യത്യസ്ത കളറുകളുള്ള രൂപങ്ങൾ, അവരുടെ സ്ക്രീനിലൂടെ തെളിയുന്നു. മൂന്നു പേരും  ഈ കാഴ്ച   കൌതുകത്തോടെ നോക്കുന്നു.
തോമസ്‌  : ഇന്നലെ നമ്മൾ കണ്ടതിലും വ്യത്യസ്തമാണല്ലോ ഈ സിഗ്നൽ
ആദം : അതെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു
സ്ക്രീനിൽ വരുന്ന രൂപങ്ങൾ മാറി വരുന്നു, വ്യത്യസ്ത ശൈപിലുള്ള രൂപങ്ങൾ ഒപ്പം കുറെ ലൈനുകളും. ഓരോ ദിവസവും മാറി വരുന്ന ലൈനുകൾ അവർ ശ്രദ്ധിക്ക്ന്നു
തോമസ്‌ : ഇത് ഭൂമിയിൽ നിന്നുള്ള സിഗ്നൽ അല്ല ഉറപ്പാണ്
ശേഖർ : അതെ ഇത് ഏതോ ഗ്രഹത്തിൽ നിന്നും വരുന്ന സിഗ്നൽ ആവാൻ സാദ്യതയുണ്ട്
തോമസ്‌ : അതെ ശേഖർ പറഞ്ഞത് പോലെ ഈ സിഗ്നലുകൾ ഭൂമിയിൽ നിന്നുള്ളതല്ല ഏതോ അന്യ ഗ്രഹത്തിൽ നിന്നുള്ളതാവാം.
ആദം : നമുക്ക് ഈ സന്ദേശങ്ങളുടെ കോഡുകൾ സേവ് ചെയ്യാം, സേവ് ചെയ്തു കോഡുകൾ നമുക്ക് തിരിച്ചയക്കാൻ ശ്രമിക്കാം. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സിഗ്നലുകൾ സേവ് ചെയ്തു, അതെ രൂപത്തിലുള്ള കോഡുകൾ ചേർത്തു അവർ മെസ്സജുകൾ വരുന്ന സിഗ്നലുകളിലേക്ക് തിരിച്ചയക്കുന്നു.
തോമസ്‌ : ആ കോഡുകൾ തിരിച്ചു പോയിട്ടുണ്ട്,
തോമസ്‌ : നമുക്ക് നാടുമായി ബന്ധപ്പെടാൻ എന്താണ് മാർഗം
ആദം : നമുക്ക് കാത്തിരിക്കാം സിഗ്നൽ ലഭിക്കാതിരിക്കില്ല
ശേഖർ : ഇപ്പോൾ ചിത്രങ്ങൾ ആകെ മാറിയിരിക്കുന്നു
തോമസ്‌ : ഇത് നോക്കൂ ഏതോ അജ്ഞാത ജീവികളെ പോലെയുള്ള ചിത്രങ്ങൾ
കോഡുകൾ സേവ്  ചെയ്തു അയച്ചതിന് ശേഷമുള്ള ചിത്രങ്ങൾ നേരത്തെ കണ്ടിരുന്ന   വരകൾക്ക്  പകരം ചില ചിത്രങ്ങൾ കൂടി  വരാൻ തുടങ്ങി. ചിറകു വിടർത്തി പറക്കുന്ന കുതിരകളെ പോലെ കുറെ രൂപങ്ങൾ. എല്ലാം ഇരുട്ടിൽ പ്രകാശിക്കുന്ന രൂപങ്ങൾ. എവിടെയോ ജീവിക്കുന്ന ജീവികളാണോ എന്നവർ സംശയിച്ചു. മനുഷ്യരെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ജീവികളാണ് ഇതെന്ന് അവർ അനുമാനിച്ചു. ഇതിനെ  പറ്റി പഠിക്കാൻ നമുക്കെങ്ങിനെ കഴിയും, ഈ ചിത്രങ്ങൾ എങ്ങിനെ നാട്ടിലേക്ക് നമുക്ക് അയക്കാൻ കഴിയും.
ശേഖർ : ഇത് അന്യ ഗ്രഹ ജീവികളാണ് എന്ന് തോന്നുന്നു
ആദം : അതെ പക്ഷെ നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല ഇതിനെ പറ്റി കൂടുതലായി പഠിക്കാൻ
നമുക്കിവിടെനിന്ന് കഴിയില്ലല്ലോ
ആദം : നമുക്ക് ലഭിക്കുന്ന സന്ദേശം എങ്ങിനെയെങ്കിലും നാട്ടിൽ എത്തിക്കണം.

സമയം വൈകുന്നേരം സൂര്യൻ കടലിലേക്ക്‌  താഴുന്നു, മൂന്നു പേരും എർമാടതിലേക്ക്പോകുന്നു  
ശേഖർ : എന്റെ ശരീരം വല്ലാതെ വേദനിക്കുന്നു  എന്തോ ശ്വാസം കിട്ടാത്തത് പോലെ ശേഖർ ആകെ അസ്വസ്ഥനാകുന്നു
തോമസ്‌ : ശേഖർ, നേരം വെളുക്കട്ടെ നമുക്ക് വേദനയ്ക്ക് വല്ല പരിഹാരവും കാണാം
ആദം : നമ്മൾ എത്ര നാൾ ഇവിടെ ഇങ്ങനെ കഴിയും
മൂന്നു പേരും എർമാടത്തിൽ ഉറങ്ങുന്നു.

സൂര്യൻ ഉദിച്ചു പൊങ്ങുന്നു
തോമസും ആദമും ഉറക്കുമുണരുന്നു
തോമസ്‌ : ശേഖരിനെ വിളിക്കുന്നു ശേഖർ , ശേഖർ എഴുന്നെല്ക്കൂ ശേഖർ
ആദം : ശേഖരിനു നല്ല പനിയുണ്ട്, തോമസ്‌ ശേഖരിന്റെ ശരീരം ചുട്ടു പൊള്ളുന്നു
ശേഖരിനെ എർ മാടത്തിൽ കിടത്തി ആദമും തോമസും പഴങ്ങൾ പറിക്കാനും വെള്ളമെടുക്കാനും കാട്ടിലേക്ക് നടക്കുന്നു, പഴ വർഗങ്ങൾ പറിക്കുന്നു.
വെള്ളവും പഴവർഗങ്ങലുമായി  ആദമും തോമസും എർമാടത്തിലെക്ക് പ്രവേശിക്കുന്നു.
തോമസ്‌ : ശേഖർ, ശേഖർ എഴുന്നെൽക്കൂ, ശേഖരിനെ അവർ തട്ടി വിളിക്കുന്നു. ശേഖരിനു ഒരനക്കവുമില്ല ആദം ശേഖറിന്റെ മൂക്കിനടുത്തു കൈ വെക്കുന്നു.
ആദം : കരഞ്ഞു കൊണ്ട്, ശേഖർ നമ്മെ വിട്ടു പോയി തോമസ്
(കയ്യിലുണ്ടായിരുന്ന വെള്ളവും പഴങ്ങളും താഴെ വീണു മറിയുന്നു).
ആദമും തോമസും ശേഖരിന്റെ ശേഷക്രിയകല്ക്കായി ശേഖരിന്റെ ശരീരം എര്മാദത്തിനു താഴെ  കൊണ്ട് വരുന്നു. കണ്ണീരോടെ ശേഖരിനെ കുറച്ചു അകലയായി ഒരു മരത്തിനു താഴെഉള്ള ഒരു കുഴിയിൽ അടക്കം ചെയ്യുന്നു.

രണ്ടു പേരും ദുഖത്തോടെ എർമാടത്തിൽ ഇരിക്കുന്നു. 
തോമസ്‌ :  "ആദം ശേഖർ നമ്മെ വിട്ടു  പിരിഞ്ഞു, ഇനി എത്രകാലം നമുക്ക്  ഇവിടെ ജീവിക്കാൻ കഴിയും? നാട്ടിലേക്ക്  തിരിച്ചു പോകാൻ കഴിയുമെന്നു ഇനി ഒരു പ്രതീക്ഷയും എനിക്കില്ല. നമുക്ക് ഒരു കാര്യം ചെയ്യാം.
തുടരും

രണ്ടാം ഭാഗം വായിക്കാൻ 

Wednesday, July 15, 2015

വീട് നിർമാണത്തിലെ ആർഭാടം

ഇന്ന് ഐഹിക ഭ്രമം മനുഷ്യനെ വല്ലാതെ  ഗ്രസിച്ചു കൊണ്ടിരിക്കുന്നു, മോഹങ്ങൾ മനസ്സിൽ നിറച്ചു ഭൌതിക സുഖങ്ങൾ വാരിക്കൂട്ടാൻ ഓടിക്കൊണ്ടിരി ക്കുന്നതിനിടയിൽ അസ്ഥിത്വവം മറന്നു പോകുന്നു മിതത്വം നഷ്ടപ്പെടുന്നു. ആർഭാടങ്ങൾ വർദ്ധിക്കുന്നു. വീട് നിർമാണത്തിലും ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതിലും  വാഹനമുപയോഗത്തിലും ആർഭാടം വല്ലാതെ കൂടുന്നു. ജീവിത സമ്പാദ്യ മത്രയും വീടിനായി മാറ്റി  വീടെന്നത് ആഡംബരത്തിന്റെയും പ്രൌഡിയുടെയും അടയാളമാക്കി മാറ്റുകയാണ്. ആഡംബര സൗദങ്ങൽ ഉണ്ടാക്കാനുള്ള മത്സരങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറു ഭാഗത്ത് തുറന്ന സ്ഥലങ്ങളിലും തെരുവിലും ബസ്റ്റാണ്ടിലും റെയിൽവെ സ്ടാഷനിലും കടൽ തീരങ്ങളിലും പുഴക്കരികിലും  നിരവധി ഭവനരഹിതരായ പാവങ്ങൾ കഴിയുന്നുന്നുണ്ടന്ന കാര്യം അറിയാതെയോ അറിഞ്ഞോ  മറന്നു പോകുന്നുണ്ട്.   

കൂട്ട് കുടുംബങ്ങളിൽ നിന്നും മാറി താമസിക്കൽ അനിവാര്യമായിട്ടും ഒന്ന് മാറാൻ കഴിയാതെ വീര്പ്പു മുട്ടുന്ന പാവങ്ങളുടെ വിങ്ങലും, ചേരികളിലും മലയോരങ്ങളിലും  ജനിച്ചു മരിക്കുന്ന പട്ടിണി പാവങ്ങളായ  കുഞ്ഞുങ്ങളുടെ  തേങ്ങലും  കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാതെ കണ്ണ് നീർപൊഴിക്കുന്ന അമ്മമ്മാരുടെ കരച്ചിലും, വീടും നാടുമില്ലാതെ  കടലിനുള്ളിൽ കപ്പലിൽ വിശപ്പിന്റെ കാഠിന്യത്താൽ പരസ്പരം കടിച്ചു കീറി മരിക്കേണ്ടി വന്ന മനുഷ്യരുടെ നിലവിളിയും അട്ടഹാസവും കാതിൽ അലയടിക്കുമ്പോഴും ഈ ആഡംബര ചിന്തകൾ കൂടുന്നെയുള്ളൂ  ഒട്ടും  കുറയുന്നില്ല.

വീട് നിർമാണത്തിലെ ദൂർത്ത്
ഇപ്രാവശ്യം അവധിക്കു നാട്ടിൽ പോയപ്പോൾ നാട്ടിലെ വീട് നിർമാണത്തിലെ ആഡംബരങ്ങളെ കുറിച്ചു കൂട്ടുകാരനായ എഞ്ചിനീയറോഡ്‌  അല്പം നേരം സംസാരിക്കാൻ കഴിഞ്ഞു, അവന്റെ മേൽനോട്ടത്തിൽ  നിര്മ്മിച്ച കുറച്ചു വീടുകൾ കാണാനിടയായി. കൂടുതലും കൊട്ടാര സമാനമായ വീടുകൾ. അതിക വീടും പ്രവാസികളുടെതാണ്  അവൻ നല്കിയ  ചില വിവരങ്ങൾ  വിചിത്രവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

"നമ്മുടെ  നാടുകാർക്ക് വേണ്ടി മാത്രം വീടുകൾ മോഡി കൂട്ടാനുള്ള പ്രാദേശിക പേരിൽ അറിയപ്പെടുന്ന പ്രത്യേക ആഡംബര  മറ്റീരിയലുകൽ വിപണിയിൽ ഇറങ്ങുന്നു,  അത് എത്ര വില കൊടുത്തും വാങ്ങാൻ സന്നദ്ധരാകന്ന വീട്ടുടമകൾ.  പ്രാദേശികാഭിരുചിയെ തികച്ചും ചൂഷണം ചെയ്യാൻ കഴിയുന്ന വിപണന തന്ത്രം.  കേട്ടപ്പോൾ അത്ഭുതവും  ആശ്ചര്യവും  തോന്നി.

പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന കുറെ വലിയ വീടുകൾ കൂട്ടുകാരൻ എനിക്ക് കാണിച്ചു തന്നു. വ്യക്തമായ സാമ്പത്തിക പ്ലാനിങ്ങും ആസൂസ്ത്രണവുമില്ലാതെ  ലോണ്‍ എടുത്തും ആഭരണങ്ങങ്ങൾ വിറ്റും  ശമ്പളത്തില്‍ മിച്ചം പിടിച്ചും സ്വരൂക്കൂട്ടിയ പൈസകൊണ്ടാണ് പലരും പൊങ്ങച്ചത്തിന് വേണ്ടി  വലിയ വീടുണ്ടാക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ  കിട്ടാവുന്നതിലുമതികം കടംവാങ്ങി വീട് പണി തുടങ്ങിയ  പലരുടെയും വിജാരിക്കാതെയുള്ള  ജോലി നഷ്ടവും കച്ചവട നഷ്ടവും  വീട് പണി പാതിവഴിയിൽ നിർത്തി വെക്കേണ്ടി വന്ന കാഴ്ചകൾ.

നിശ്ചയിച്ച പ്ലാനില്‍ നിന്നും  നിര്‍മാണ സമയത്ത് മാറ്റം വരുത്തിയത കൊണ്ട് വിചാരിച്ചതിലും ചിലവ് വർദ്ധിക്കുകയും അത്  താങ്ങാനാവാതെ  പണി നിർത്തേണ്ടി വന്ന വീടുകൾ. അവരിൽ പലരും ഇത്രയും വലിയ വീട് എടുക്കേണ്ടായിരുന്നു എന്ന് പരിതപിക്കുന്നതായി കൂട്ടുകാരൻ പറയുന്നു. ഇങ്ങനെ പരിതപിക്കുന്നവരിൽ   കൂടുതൽപേരും  പ്രവാസികളാണ്. ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ വീട്ടുടമ  ഇവിടം വിട്ടു പോകേണ്ടി വന്ന പണി മുഴുവൻ കഴിഞ്ഞ  വീടും അക്കൂട്ടത്തിൽ സുഹൃത്ത് കാണിച്ചു തന്നു.
ഈ കാഴ്ചകൾ  പൂന്താനത്തിന്റെ വരികൾ ഓർമ്മിപ്പിക്കുന്നതായിരുന്നു 

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍

ശാശ്വതമായി ഇവിടെ ജീവിക്കുമെന്നു തോന്നിപ്പിക്കും വിധമാണ് നാട്ടിലെ ഉൾപ്രദേശങ്ങളിൽ പോലും ആയുഷ്‌കാല സമ്പാദ്യ മത്രയും ചിലവഴിച്ചുകൊണ്ട് കൊട്ടാര സമാനമായ കോണ്ക്രീറ്റ് സൌദങ്ങൾ  നിർമിക്കുചിരിക്കിന്നത്. മൂന്നു കഷ്‌ണം തുണിയുമായി യാത്ര ചെയ്യേണ്ടവർ  ആർക്ക് വേണ്ടിയാണ്  ഈമണി മാളികകൾ  നിർമിക്കുന്നത്‌. 

"ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും"

എത്ര കണ്ട്‌ പണമോ, സ്വത്തോ സമ്പാദിച്ചാലും മരിക്കുമ്പോൾ  ഇവിടെ നിന്നും സംഭാദിച്ച സത്കർമങ്ങൾ അല്ലാതെ മറ്റൊന്നും കൊണ്ടു പോകാൻ കഴിയില്ലെന്ന പരമാർത്ഥം അറിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ഇത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. 

കൊട്ടാരസമാനമായ വീടുകൾ നിർമ്മിക്കുന്നതിനു പകരം ജീവിക്കാനാവശ്യമായ ചെറിയ വീട് നിർമിച്ച് മാതൃക കാട്ടി, മരിക്കുമ്പോൾ കൊണ്ട് പോകാൻ കഴിയുന്ന വലിയ സംഭാദ്യമാണിതന്നു മനസ്സിലാക്കി  തലചായ്ക്കാൻ  ഇടമില്ലാതെ  കഷ്ടപ്പെടുന്ന പാവങ്ങൾക്ക് ചെറിയൊരു വീട് നിർമിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു.

ഭാവിയിൽ ഒരു പ്രയോചനവും നല്കാത്ത  കോണ്ക്രീറ്റ് കൊട്ടാരങ്ങൾ  നാടുകളിൽ നിറയുന്നത് കാണുമ്പോൾ  സി എച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകളാണ് ഓർമ വരുന്നത്. സി എച് ജീവിപ്പിചിരിപ്പുണ്ടായിരുന്നങ്കിൽ "വീടുകൾ ചെറുതാക്കി ആവശ്യത്തിനു മാത്രം പണിതിരുന്നങ്കിൽ അനേകം ഭവന രഹിതർക്ക്  നിങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കാമായിരുന്നു" എന്ന് പറഞ്ഞേനെ.

ഒരിക്കൽ  സി എച്  തന്റെ ലേഖനത്തിൽ എഴുതി   "ബന്ദർ പോലെയുള്ള പുരപണിയുന്ന പിരാന്തു നമുക്കിനിയും മാറിയിട്ടില്ല. കേരളത്തിലാകെയുള്ള മുസ്ലിം സ്ത്രീകളുടെ ആകെ ആഭരണങ്ങൾ ഒരിടത്ത് കൂട്ടാൻ കഴിയുമെങ്കിൽ നമ്മുടെ സമുദായം പത്ത് കൊല്ലം മുന്നിലെത്തുമായിരുന്നു" സ്ത്രീകളുടെ ആഭരണ ഭ്രമം ഇന്നും  കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം.

സാമൂഹിക പ്രശ്നങ്ങൾ
പ്രവാചകന്റെ അനുയായികളാണ് ഈ ആഡംബരത്തിൽ  ഏറെ മുന്നിൽ എന്നതാണ് ഏറെ കൗതുകകരം. സി എച്ചിന്റെ ഭാഷയിൽ "ഈ പിരാന്തു"  തുടരുമ്പോൾ  സാമ്പത്തിക അസമത്വവും അസന്തുലിതാവസ്ഥയും ഏറെ  സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. എന്റെ നാടായ നാദാപുരം പോലുള്ള പ്രദേശങ്ങളിൽ ഇത് പ്രകടമാണ് .

നാം മാതൃകയാക്കേണ്ടത്
പ്രവാചകൻ കിടന്നുറങ്ങിയത് വലിയ മണി മാളികയിലോ പട്ടുമെത്തയിലോ ആയിരുന്നില്ല ഈന്തപ്പനയോലകൾ കൊണ്ട് മെടഞ്ഞ  പായയിലായിരുന്നു.  ഒരിക്കൽ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ പ്രവാചകന്റെ പുറത്ത് നിറയെ ഈന്തപ്പനയോലയുടെ പാടുകള്‍ കണ്ടപ്പോൾ പ്രവാചകരേ ഞാന്‍ താങ്കള്‍ക്ക്  ഈന്തപ്പനയോലകൾക്ക് പകരം  ഒരു മെത്ത കൊണ്ടുവന്ന് തരട്ടേ എന്ന്   ഇബ്‌നുമസ്ഊദ്  ചോദിച്ചപ്പോൾ  പ്രവാചകന്‍ മറുപടിയായി പറഞ്ഞത്.  വേണ്ട ഇബ്‌നു മസ്ഊദ്, അല്‍പനേരം മരത്തണലില്‍ വിശ്രമിച്ച് ഇവിടം വിട്ടുപോവുന്ന വഴിയാത്രികന്റേതുപോലെയാണ് ഈ ലോക  ജീവിതമെന്നിരിക്കെ എനിക്ക് എന്തിനാണവയൊക്കെ എന്നായിരുന്നു എത്ര ലളിതമായിരുന്നു പ്രവാചകന്റെ ജീവിതം.

" നീ ഈ ലോകത്ത് ഒരു വഴിയാത്രക്കാരനെ പോലെയോ അപരിചിതനെ പോലെയോ കഴിയുക".  മനുഷ്യനും ഈ ലോകവും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രവാചകൻ പറഞ്ഞ  വചനമാണിത് . ഇവിടെ വെച്ചു ചെയ്യുന്ന സത്കര്മങ്ങളുടെ ഫലമാനുസരിച്ചിരിക്കും  നമ്മുടെ മരണാനന്തര വിജയം. അഞ്ചു  കാര്യങ്ങള്‍ക്ക് മുമ്പ്  അഞ്ചു കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുതാൻ പ്രവാചകൻ  പഠിപ്പിക്കുന്നു. "വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ,  രോഗത്തിന് മുമ്പ് ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ, തിരക്കിനു മുമ്പ് ഒഴിവു സമയത്തെ, മരണത്തിനു മുമ്പ് ജീവിതത്തെ".

ഭരണാധികാരിയുടെ കൂര
ഇസ്ലാമിക ഭാരനാതികാരിയായിരുന്ന രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമർബിന് അബ്ദുൽ അസീസിന്റെ ജീവിതം  നാം  മാത്രുകയാക്കെണ്ടതുണ്ട് . അദ്ദേഹം അതികാരവും പതവിയും കൈ വന്നതിനു ശേഷം തനിക്കുണ്ടായിരുന്ന വലിയ വീടും വാഹനവും വിറ്റു പണം പൊതു ഫണ്ടിലേക്ക് നീക്കുകയായിരുന്നു  ഒരു കൊച്ചു കുടിലിൽ ഒരു പായയിൽ കിടന്നായിരുന്നു ജനങ്ങളെ അഭിമുഖീകരിച്ചത് .

പ്രജകൾക്കു ക്ഷേമം കൈ വരുത്തുകയും രാജ്യത്തെ മനോഹാരമായ നന്മയുടെ ആരാമമായി മാറ്റുകയും ചെയ്ത ഉമറിന്റെ ഓരോ ജീവിത കഥകളും ചരിത്ര താളുകളിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു. അത്രയും ഹ്രദയ സ്പരഷമായിരുന്നു അദ്ദേഹത്തിൻറെ വ്യക്തി ജീവിതം. ചരിത്രകാരന്മാരല്ലാം അദ്ദേഹത്തിന്റെ മഹത്വം വാഴ്ത്തി എഴുതിക്കൊണ്ടിരിക്കുന്നു.

തന്റെ ഭാര്യക്ക് പിതാവില്‍നിന്നും ലഭിച്ച മുഴുവന്‍ ആഭരണങ്ങളും ബൈതുല്‍ മാലിലേക്ക് കൊടുത്താലെ എന്റെ കൂടെ ജീവിക്കാന്‍ നിനക്ക് അനുവാദമുള്ളു എന്ന് തന്റെ ഭാര്യയോടു ഉമർ ബിന് അബ്ദുൽ അസീസ്‌  പറയുകയുണ്ടായി.  പത്നി ഫാത്തിമ എല്ലാ ആഭരണങ്ങളും ബൈത്തുൽ മാലിൽ ഏല്പിച്ചു ഇതിന്റെ ഇരട്ടി എനിക്കുണ്ടായാലും എനിക്ക് അങ്ങ് മതി എന്ന് പറഞ്ഞു ഉമരിനോടൊപ്പം ജീവിക്കുകയായിരുന്നു. 

ഉമർ ബിന് അബ്ദുൽ അസീസ്‌ തന്റെ പ്രസംഗത്തിൽ ഒരിക്കൽ പറഞ്ഞു "ഓരോ ദിവസവും ഓരോ സഞ്ചാരിയെ നിങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത സ്ഥലത്തേക്ക് യാത്ര അയക്കുന്നു, ഭൂമിയിലെ ഒരു കുഴിയിൽ  നിങ്ങൾ അവനെ തള്ളിയിടുന്നു. അവിടെ നിന്ന് ഒരിക്കലും എഴുന്നേല്ക്കാൻ അവനു കഴിയുന്നില്ല അവിടെ തലയിണയോ കിടക്കാൻ മെത്തയോ ഇല്ല. എല്ലാവരെയും വിട്ടു പിരിഞ്ഞ അവൻ അവിടെ കിടന്നു വിചാരണ നേരിടുന്നു.  തന്റെ കര്മങ്ങളുടെ ബന്ധത്തിലാണ് അവൻ. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു സന്തോഷത്തോടെ ഇവിടെ താമസിക്കുന്ന ഏതൊരുത്തനും ഇവിടെ നിന്നും യാത്രയാകും അത് കൊണ്ട് ഈ ദുന്യാവിൽ നിന്നുള്ള യാത്ര സുഗമമാക്കുക. ഈ ദുന്യാവ്‌ വിഷമമുണ്ടാക്കുന്ന അതെ അളവിൽ സന്തോഷം നല്കുന്നില്ല. അല്പം സന്തോഷവും കൂടുതൽ ദുഖവുമാണ് നല്കുന്നത്.
റഹീം കുട്ടിയാടി ഒരു സംഭാഷണഗാനത്തിൽ  ഉമറിന്റെ ലളിത ജീവിതം മനോഹരമായി ചിത്രീകരിക്കുന്നുണ്ട് . കേരളത്തിലെ നിരവധി പേരുടെ കാതിൽ ആ വരികൾ ഇന്നുമുണ്ടാകും.

"ഒരു കിഴവി അവരുടെ വീട് പുനർനിർമ്മാണം ചെയ്യാനായി
ഒരു ദിവസം ഉമറിൻ വീട്ടില് വന്നവർ ചൊല്ലുകയായ്‌
ഒരു  കാര്യം ചൊല്ലൂ പെണ്ണെ ഉമർഖലീഫ താമസവിടെ ?
ഇത് കേട്ട് പുഞ്ചിരിയോടെ ഫാത്തിമ ചൊല്ലി നിങ്ങളിരിക്കൂ
ഇത് തന്നെ അവരുടെ വീട് കാര്യം ചൊല്ലിടുവീൻ
ഈ കൂൂര  ഉമർ ഖലിഫ തങ്ങളുടെതോ സുബ്ഹാനല്ലഹ്
ഇത് പോലെ വേറൊരു കുടിലിന്നാട്ടിൽ ഇല്ലല്ലഹ് "

ആഡംബരത്തിന്റെ അന്ത്യം
വലിയ കൊട്ടാരങ്ങളും തോട്ടങ്ങളും വിവിധ അനുഗ്രഹങ്ങളും അതികാരങ്ങളും ഉണ്ടായിരുന്ന രാജാക്കന്മാരും പ്രഭുക്കന്മാരും ഇവിടെ  കഴിഞ്ഞു പോയിട്ടുണ്ട് . അക്രമിയായ അഹങ്കാരിയായ എന്നും ഇവിടെ നിലനിലക്കുമെന്നു ആഗ്രഹിച്ച ഫറോവ മുങ്ങി മരിച്ചു എല്ലാം നഷ്ടപ്പെട്ട   ചരിത്രം ഖുറാൻ  വിവരിക്കുന്നുണ്ട്  "എത്രയെത്ര അരുവികളും ആരാമങ്ങളും മണിമേടകളുമാണ് അവര്‍ ഉപേക്ഷിച്ചുപോയത്! അവരാസ്വദിച്ചുപോന്ന എന്തെല്ലാം ജീവിതൈശ്വര്യങ്ങള്‍! ഒക്കെയും അവര്‍ പിറകില്‍ ഉപേക്ഷിച്ചുപോയി. ഇതത്രെ അവര്‍ക്കുണ്ടായ പര്യവസാനം. അവരുടെ വിഭവ സമൃദ്ധിക്ക് നാം മറ്റൊരു ജനത്തെ അവകാശികളാക്കി.  ആകാശമോ ഭൂമിയോ അവര്‍ക്കുവേണ്ടി കരഞ്ഞില്ല.  അവര്‍ക്ക് അല്‍പവും അവസരം ലഭിച്ചതുമില്ല (44:25-29)

രക്ഷ ലഭിക്കാൻ
പുണ്യ മാസമായ റമദാനിലൂടെയാണ്  വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്, ഭക്തിയുടെ ഈ ദിനരാത്രങ്ങളെ  പരമാവധി ധന്യമാക്കുന്നതോടൊപ്പം ആത്മവിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും നമുക്ക് സാധിക്കണം    ആഡംബരങ്ങളും ദൂര്‍ത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങളെയും അഗതികളെയും  സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും നമുക്ക് കഴിയട്ടെ.

അഗതികള്‍ക്ക് അന്നം നല്കാനും അതിനു  പ്രേരിപ്പിക്കുന്നതിന്റെയും  ദുര്‍ബലരോട് കാരുണ്യത്തോടെ വര്‍ത്തിക്കേണ്ടതിന്റെയും  പ്രാധാന്യത്തെ  ഊന്നിക്കൊണ്ട് ഖുറാൻ പറയുന്ന ഈ വചനം ഏതൊരു  വിശ്വാസിയുടെയും ഉള്ളം തുറപ്പിക്കുന്നതാണ്.  "എന്നാല്‍ കര്‍മപുസ്തകം ഇടതുകരത്തില്‍ ലഭിക്കുന്നവനോ  അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടാതിരുന്നെങ്കില്‍!  എന്റെ കണക്കെന്തെന്നറിയാതിരുന്നെങ്കില്‍! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍!! എന്റെ സമ്പത്ത് ഇന്ന് എനിക്കൊരു പ്രയോജനവും ചെയ്തില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള്‍ കല്‍പനയുണ്ടാകും നിങ്ങള്‍ അവനെ പിടിച്ച്  ചങ്ങലയിടുവിന്‍. എന്നിട്ട് നരകത്തിലേക്കെറിയുവിന്‍. അനന്തരം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കുവിന്‍. അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുതാപമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളില്‍നിന്നുള്ള ദുഷ്ടുകളല്ലാതെ അവന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭുജിക്കുകയുള്ളൂ.(69:25-37)

ഇമാം ശാഫി തന്റെ ഒരു ചെറു കവിതയിലൂടെ വലിയൊരു ചിന്ത നമ്മോടു പങ്കു വെക്കുന്നുണ്ട്.  നീ ഐഹിക പ്രമത്തതയിൽ അകലം പ്രാപിക്കുക, കാരണം രാത്രി മറഞ്ഞാൽ അടുത്ത പുലരി ജീവിക്കുമെന്ന് ഒരു ഉറപ്പുമില്ല, എത്ര എത്ര ആരോഗ്യ ദൃഡ ഗാത്രരാന് ഒരസുഖവുമില്ലാതെ മരിച്ചു പോയിരിക്കുന്നത്, എത്ര എത്ര രോഗികളാണ് കാലത്തെ അതിജയിച്ഛത്, രാവും പകലും കളി ചിരിയിൽ എര്പെടുന്ന എത്ര എത്ര യുവാക്കൾ, എവിടെയോ അവരുടെ കഫൻ പുടവ നെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു അവരതരിയുന്നില്ല.

പാവപ്പെട്ടവർക്ക്  വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കാനും  ലഭിച്ച അനുഗ്രഹങ്ങല്ക്ക് നന്ദി പറയാനും  അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഈ നോമ്പിലൂടെ നമുക്ക് ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.  ആഡംബരങ്ങളും ദൂർത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങലെയും അഗതികളെയും  സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും രമദാനിലും അല്ലാത്തപ്പോഴും നമുക്ക് കഴിയണം ഈ റമദാൻ അതിനു വേണ്ടിയുള്ള പരിശീലന മാകട്ടെ.

വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും  എല്ലാവര്‍ക്കും സാധിക്കട്ടെ.

Sunday, June 14, 2015

ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക പശ്ചാത്തലവും


കഴിഞ്ഞ ദിവസം  അടയാളം ഖത്തർ ഒരുക്കിയ "ഒരിക്കൽ ഒരിടത്ത്" എന്ന കഥാപരിപാടിയിൽ മനോഹരങ്ങളായ കുറെ കഥകൾ കേൾക്കാനും കഥകളെയും കഥാകഥനത്തെപ്പറ്റിയും അറിയാനും സാധിച്ചു.
നിക്കു കേച്ചേരി (കഥ:സാദ്ധ്യതകളുടെ തെരുവ്),
ഷീല ടോമി (കഥ: മകൾ)
ഹർഷ (കഥ: റൂത്തിന്റെ കഥായാമങ്ങൾ) എന്നീ എഴുത്തുകാർ അവരുടെതന്നെ കഥകൾ അവതരിപ്പിക്കുകയായിരുന്നു.

കഥാകൃത്ത് ശ്രീനാഥ്, മൂന്നു കഥകളെയും പറ്റി ലഘുവായി വിശകലനം ചെയ്തു. മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെ പല സാദ്ധ്യതകൾക്കിടയിൽ സംതൃപ്ത ജീവിതം നയിക്കാനുള്ള അവന്റെ/അവളുടെ അത്ഭുതകരമായ കഴിവിനെ പരാമർശ്ശിച്ച ശ്രീനാഥ് നിക്കുവിന്റെ കഥ അത്തരത്തിൽ മികച്ച ഒരു രചനയാണെന്നഭിപ്രായപ്പെട്ടു.

ഷീല ടോമിയുടെ മകൾ എന്ന കഥ സാമൂഹ്യ ദുരന്തത്തിന്റെ നേർപ്പകർപ്പായി. പിന്നീട് പല കഥകൾക്കും വിഷയമായ ഈ തീം, അതിനെല്ലാം ഏഴു വർഷം മൂന്നേ ഷീലക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു. ഹർഷയുടെ കഥ, കഥാകഥനത്തിന്റെ ടെക്നിക്കുകൾക്ക് പലതരത്തിലും ഉദാഹരണമാണെന്നും ശ്രീനാഥ് അഭിപ്രായപ്പെട്ടു.

പ്രശസ്തകഥാകാരൻ കെ വി മണികണ്ഠന്റെ "ജലകന്യക" എന്ന കഥ വിമര്ശ്ശനാത്മകമായി ശ്രീനാഥ് വായിച്ചു. ഈ കഥയെ ആസ്പദമാക്കി കഥയുടെ ക്രാഫ്റ്റ് വിശദമായി ഉദാഹരിക്കുകയുണ്ടായി. തുടർന്ന്, ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക പശ്ചാത്തലവും എന്ന വിഷയം ശ്രീനാഥ് അവതരിപ്പിച്ചു.

ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക പശ്ചാത്തലവും
ചെറുകഥയുടെ ഉത്ഭവം മുതൽ വ്യത്യസ്ത ഘട്ടങ്ങളിൽ ചെറുകഥയ്ക്കുണ്ടായ മാറ്റങ്ങളും ഇന്നത്തെ ചെറുകഥയുടെ രീതിയും ശ്രീനാഥ് തന്റെ അവതരണത്തിൽ വിശദമായി സൂചിപ്പിച്ചു. നവീന ചെറുകഥാചരിത്രത്തിലെ ആദ്യകഥയായി വാഴ്ത്തപ്പെടുന്ന വാൾട്ടര്‍ സ്കോട്ടിന്റെ "ടൂ ഡ്രോവേര്‍സ് "എന്ന ചെറുകഥയിലൂടെ ശ്രീനാഥ് കഥാലോകത്തിന്റെ ചെപ്പ് തുറക്കുകയായിരുന്നു. കാലികളെ മേച്ചു നടന്ന ഇംഗ്ലണ്ടിലെ രണ്ടു യുവാക്കളായ റോബിനും ഹാരിയും. രണ്ടുപേരും പരസ്പരം വാക്കുതർക്കത്തിലും തുടർന്ന് ദ്വന്ദയുദ്ധത്തിലും ഏർപ്പെടുന്നു. പരാജയപ്പെടുന്ന റോബിൻ ഹാരിയോട് കഠാരയുമായി യുദ്ധത്തിനു വരാൻ വെല്ലുവിളിക്കുകയും കഠാര കൊണ്ട് ഹാരിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. റോബിൻ കൊലക്കുറ്റത്തിനു വധശിക്ഷയ്ക്ക് വിധേയനാകുമ്പോൾ കുറ്റബോധം അനുഭവപ്പെടുന്ന റോബിൻ ചെയ്ത കുറ്റത്തിന് ഞാൻ എന്റെ ജീവൻ പകരമായി നല്കുന്നു മറ്റൊന്നും എന്നോട് ചോദിക്കരുത് എന്ന് കോടതിയിൽ പറയുന്നു, ഇതായിരുന്നു ചരിത്രം സൃഷ്ടിച്ച ആ ആദ്യകഥ. തുടർന്ന് ചെറുകഥയുടെ ചരിത്രം ശ്രീനാഥ് വിവരിച്ചു.



യൂറോപ്പിലാണ് ചെറുകഥ തുടങ്ങിയതെങ്കിലും അമേരിക്കയിലാണ് ഇന്നത്തെ രൂപത്തിലുള്ള ചെറുകഥാ എഴുത്തിന്റെ ശാസ്ത്രീയ രീതി അവലംബിക്കാൻ തുടങ്ങിയത്. ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായ രീതി മെനഞ്ഞെടുക്കലായിരുന്നു ഈ സാഹിത്യ രൂപത്തിലൂടെ സംഭവിച്ചത്. വ്യാവസായിക സമൂഹമായ അമേരിക്കയിൽ ഈ എഴുത്തിന്റെ ചുരുക്കരീതി ഏറെ പ്രചാരത്തിൽ വരികയും, തുടർന്ന് ഇന്നത്തെ രൂപത്തിലുള്ള നവീന സാഹിത്യരൂപമായ ചെറുകഥകളാവുകയും ചെയ്തു.

മറ്റു ഭാഷാസാഹിത്യങ്ങളുടെ മുൻപന്തിയിലേക്ക് തുടർന്ന് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയായിരുന്നു. യൂറോപ്പിലെ ചെറുകഥയുടെ വളര്‍ച്ചയെ പിന്‍പറ്റിയായിരുന്നു ഈ ചെറു കഥാ സാഹിത്യം അമേരിക്കയിൽ വളര്‍ന്നതെങ്കിലും ഇതിന്റെ പ്രചാരം വൻതോതിലായിരുന്നു. 1870 കളിൽ ഒരു ചെറുകഥ എഴുതിയാൽ ആയിരം ഡോളർ വരെ പാരിതോഷികം നൽകിയിരുന്ന "അറ്റ്ലാന്റിക് മന്ത്ലി" തുടങ്ങിയ മാസികൾ ഉണ്ടായിരുന്നുവെന്ന അറിവ് അതിശയകരമായിരുന്നു. 1800 കളിൽ റഷ്യയിലും ചെറുകഥ സാഹിത്യത്തിന്റെ സുവർണ കാലമായിരുന്നു റഷ്യൻ എഴുത്തുകാരില്‍ ടെതോവിസ്കിയും ഗോഗോളും ഗോര്‍കിയും ടോൾസ്റ്റോയിയും ചെക്കോവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1900 കളിൽ ടാഗോറിന്റെയും മുൻഷി പ്രേംചന്ദിന്റെയും എഴുത്തിൽ ഇന്ത്യയിൽ ചെറുകഥ തുടക്കം കുറിച്ചു.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകത്താകമാനവും വിശിഷ്യാ ഇന്ത്യയിലും ഒരുപാട് ചെറുകഥകളും കഥാകൃത്തുക്കളും ഉണ്ടായി. നിലവിലെ ചെറുകഥാ രീതിയിൽ നിന്നും വ്യത്യസ്തമായി ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും മിനിമലിസത്തിലേക്കും കഥകൾ പതിയെ മാറാൻ തുടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എഴുതപ്പെട്ട കഥകളിൽ പ്രതീക്ഷകളുടെ വ്യർത്ഥതയും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ അവസ്ഥയും മോഹഭംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഒരു വ്യർത്ഥതാബോധത്തിന്റെ വ്യാകുലതകൾ കഥകളിൽ പൊതുവേ വ്യാപിച്ചുകണ്ടിരുന്നു. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം കാരൂരിന്റേയും ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളിലൂടെ വളർന്നു. പട്ടിണി എന്ന വികാരവും സാമൂഹിക ചിന്തകളും സിനിമയുടെ സ്വാധീനവും ഫോട്ടോഗ്രഫി, ചിത്രരചനയിലുണ്ടാക്കിയ മാറ്റം പോലെ ചെറുകഥയിലും മാറ്റങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ധൈഷനികവും റിയലിസ്ടിക്കും എന്ന പൊതുധാരയിൽ കഥകൾ വരാൻ തുടങ്ങി.

സാമൂഹിക യാഥാർത്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ നല്കിക്കൊണ്ടായിരുന്നു കാരൂരിന്റെ ചെറുകഥകൾ മലയാളത്തിൽ പ്രചാരം നേടിയത്. പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു കാരൂരിന്റെ കഥകൾ. അതിനു ശേഷം ആന്തരിക ചിന്തയിൽ വിളയുന്ന ചെറുകഥകൾ എം ടി യുടേയും പൊറ്റക്കാടിന്റേയും മറ്റുമായി വരാൻ തുടങ്ങി, അതിന്റെ ഉച്ചസ്ഥായിയിൽ ആത്മനിഷേധം എന്ന രൂപത്തിൽ തന്നെയായി മാറി മുകുന്ദന്റെയും കാക്കനാടന്റെയും ചെറുകഥകൾ. കാക്കനാടൻ, ഒ. വി. വിജയൻ, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദൻ, സേതു തുടങ്ങിയ എഴുത്തുകാര് പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു.

ജീവിതവുമായി ബന്ധപ്പെട്ടു ജീവിത ചിന്തകളിൽ ചവുട്ടി നിന്നുകൊണ്ട് വിക്ടര് ലീനസ്സിന്റെയും സക്കറിയയുടെയും ചെറുകഥകൾ മലയാളികൾക്ക് ലഭിച്ചു. സ്വന്തം അനുഭവ യാഥാർത്ഥ്യങ്ങളെ വരച്ചു കാണിച്ചു കൊണ്ടായിരുന്നു ബഷീര് മനോഹരങ്ങളായ കഥകൾ ആവിഷ്കരിച്ചത്, ഒരു ശില്പി, നർത്തകിയുടെ ശിൽപം നിർമിക്കുമ്പോൾ ആ നർത്തകിയുടെ ഞരമ്പുകൾ പോലും ശില്പത്തിൽ ആവാഹിച്ചു കാണിക്കുമ്പോലെ കഥാ പാത്രങ്ങളുടെ ഓരോ ജീവന സ്പന്ദനങ്ങളും ബഷീറിന്റെ എഴുത്തിൽ നമുക്ക് തെളിഞ്ഞു കാണാൻ കഴിയുന്നത് അതുകൊണ്ടാണ്. കാലാകാലങ്ങളിൽ റിബലുകളും ചെറുകഥയെ നവീകരിച്ചിരുന്നു. സ്വന്തം എഴുത്തിനോടും തന്നോടും കലഹിച്ചു അതിനു ഉത്തരം അന്വേഷിക്കുന്ന റിബൽ രീതിയിലായിരുന്നു, ആധുനികാനന്തര തലമുറയിൽ എഴുത്തുകാർ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് നടത്തുന്നത്. പൊന്തക്കാട്ടിൽ ഒളിഞ്ഞിരിക്കുന്ന പൂമൊട്ടിനെ അതിനു ചുറ്റുമുള്ള കാടുകൾ വെട്ടി മനോഹരമായി ദലങ്ങളുള്ള സൗരഭ്യം പരത്തുന്ന പൂവായി പുറത്ത് കൊണ്ട് വരിക തന്നെയാണ് ചെറുകഥാകാരൻ ചെയ്യേണ്ടത് അതിനുളള ചില അടിസ്ഥാന വഴികൾ ശ്രീനാഥ് അവതരിപ്പിച്ചു.

നല്ല കഥ എഴുതാനുള്ള വഴി കഥ എഴുതുക എന്നത് തന്നെയാണ്. കഥാപാത്രങ്ങക്കൊണ്ട് കഥാകാരൻ പ്രസംഗിപ്പിക്കരുത്. ദുഖവും സന്തോഷവും തുടങ്ങിയ വികാരങ്ങൾ വിളിച്ചു പറയുന്നതാകരുത്. ആധുനികതയുടെ കാലത്ത് ഉപമകൾ കൂടുതലായിരുന്നു എന്നാൽ പുതിയ കഥാ രീതി, ഉപമകളെ അപ്പാടെ ഒഴിവാക്കി കൊണ്ടാണ്. പത്രവാർത്ത യോടടുത്തു നിൽക്കുന്ന പോലെ ചെറിയ വാക്കുകളിലും സ്പേസിനു പിശുക്കു കാണിച്ചു കൊണ്ടും തന്നെ പുതിയ കഥകൾ എഴുതപ്പെടുന്നു, ലളിതമായ വാക്കുകൾ ഉപയോഗിക്കുക, ഒരു വാക്ക് പോലും അമിതമായി ഉപയോഗിക്കാതിരിക്കുക, കൂടുതലായി എഡിറ്റിംഗ് നടത്തുക എന്നിവ സാമാന്യ രീതികളാണ്. ബഷീർ നൂറോളം പ്രാവശ്യം എഡിറ്റിംഗ് ചെയ്തിട്ടാണത്രേ കഥ ഇത്ര ലളിതമായി പുറത്തുകൊണ്ടുവന്നിരുന്നത്. പുതിയ കഥാകാരന്മാർ ക്ഷമാശീലരാവണം. അഞ്ചു വര്ഷത്തോളം എം ടി എഴുതിയ ഒരു കഥ പോലും ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. കെ എ സെബാസ്റ്റ്യൻ മുപ്പതോളം കഥകൾ അയച്ചു കാത്തിരുന്നിട്ടുണ്ട്. 38 വയസ്സ് വരെ വി ജെ ജെയിംസ് എഴുതിയത് ആരുമറിഞ്ഞില്ല. അത് കൊണ്ട്, എഴുത്തുകാരാ നീ എഴുതുക... ആര് എതിർപ്പ് പ്രകടിപ്പിച്ചാലും എഴുത്ത് തുടരുക. എഴുത്തിന്റെ പാത, രാജപാതയാണ്. ഒരു പാട് മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ രാജവീഥി. അവിടെ നിങ്ങൾ ഒറ്റക്കല്ല. എഴുതുക. സധൈര്യം സഞ്ചാരം തുടരുക.
അടയാളം ഖത്തറായിരുന്നു ഈ സാഹിത്യ സായാഹ്നം എഫ് സി സി ഹാളിൽ ഒരുക്കിയത്. അടയാളത്തിനും ശ്രീനാഥ്നും നന്ദി. 
Related Posts Plugin for WordPress, Blogger...