Thursday, May 2, 2013

നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും


അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വർഷം മുമ്പാണ് പ്രസിദ്ധീകരിച്ചത്. Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില്‍ ഏറെ പ്രശസ്തമായ "Solitude"," The Winds of Fate" എക്കാലവും  ഓർമിക്കപ്പെടുന്നു."Solitude"ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി.
നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും

ഇന്നലെ എനിക്ക് ഒരു കത്ത് പൊസ്റ്റലായി കിട്ടി അയച്ചയാളുടെ പേരോ ലഭിക്കേണ്ടയാളുടെ പേരോ കവറിൽ എഴുതിയിട്ടുണ്ടായിരുന്നില്ല സ്ഥലപ്പേരും പോസ്റ്റ്‌ ബോക്സ്‌ നമ്പറും മാത്രം .

ഓഫീസ് തിരക്കായത് കൊണ്ട് പിന്നീട് വായിക്കാമെന്നു കരുതി കത്ത് പോക്കറ്റിൽ ഇട്ടു, ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ കാറിൽ കയറിയപ്പോഴാണ് കത്തിന്റെ കാര്യം ഓർമ്മ വന്നത്, ഞാൻ കവർ പൊട്ടിച്ചു, കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.

പ്രിയ സുഹൃത്തെ
ഇത് വായിക്കാൻ താങ്കൾക്ക് അറിയുമോ എന്നെനിക്കറിയില്ല, ഇത് ആരുടെ പോസ്റ്റ്‌ ബോക്സ്‌ ആണ്, ആർക്കാണ് ഈ കത്ത് ലഭിക്കുക എന്നൊന്നും  എനിക്കറിയില്ല,  ഒരു മലയാളിക്ക് കിട്ടട്ടെ എന്ന് ആശിച്ചു കൊണ്ട് എഴുതിയതാണ്, എന്റെ പേര് ശുകൂർ ഞാൻ ഇരുപത്തഞ്ചു  വർഷത്തോളമായി സൌദിയിൽ ജോലി ചെയ്തു വരികയായിരുന്നു, കഴിഞ്ഞ മാസം നിതാകാത് മൂലം എന്നെ സൗദി പോലിസ് പിടികൂടി രണ്ടു ദിവസം അവരുടെ കസ്ടടിയിൽ താമസിച്ചതിനു ശേഷം നേരെ എയർപൊർട്ടിലേക്കു  എന്നെ കൊണ്ട് വന്നു, എയർപോർട്ടിൽ എന്റെ കൂട്ടുകാരൻ വന്നു എന്റെ ബാഗും പഴയ ചില വസ്ത്രങ്ങളും എന്നെ ഏല്പിച്ചു. ഒരു വിധം ജീവൻ തിരിച്ചു കിട്ടിയത് പോലെ എനിക്ക് തോന്നി, കയ്യിൽ  ഒന്നുമില്ല, കൂട്ടുകാരൻ എയർപോർടിൽ എത്തിച്ചു തന്ന ഒരു ചെറിയ ബാഗ് മാത്രം. കൂട്ടുകാരനോട് ഞാൻ പറഞ്ഞു ഞാൻ നാട്ടിൽ എത്തുന്ന വിവരം നീ എന്റെ വീട്ടിൽ വിളിച്ചു പറയണം.

സുഹൃത്തെ, ഇത് പതിമൂന്നാമത്തെ തവണയാണ് ഞാൻ നാട്ടിലേക്ക് പോകുന്നത് കയ്യിൽ ഒരു പെട്ടിപോലും ഇല്ലാത്ത ആദ്യത്തെ യാത്ര, എന്നും പോകുമ്പോൾ ഞാൻ ബന്ധപ്പെട്ടവരെയൊക്കെ വിളിക്കാറുണ്ടായിരുന്നു, നാട്ടിൽ നിന്നും നീണ്ട ഒരു ലീസ്റ്റ് തന്നെ എനിക്ക് കിട്ടാറുണ്ടായിരുന്നു, ഇപ്രാവശ്യം അവർക്ക് ഒന്നും വാങ്ങാൻ കഴിഞ്ഞില്ലല്ലോ എന്ന പ്രയാസമായിരുന്നു മനസ്സ് നിറയെ, കയ്യിൽ പൈസയില്ലത്ത വിഷമവും,  സാരമില്ല നാട്ടിൽ എനിക്ക് കുറെ കൂട്ടുകാരും അളിയന്മാരും ജേഷ്ടനും അനുജനും ഉണ്ടല്ലോ അവരെ ഓർത്ത്‌  സമാധാനിച്ചു,  ഇതുവരെ വീട് നിർമിക്കാനും കാർ വാങ്ങാനും അവരെ ഒരു പാട് സഹായിച്ചതല്ലെ, അവരുടെ സഹായം തല്കാലം എനിക്ക് കിട്ടും അങ്ങിനെ ഞാൻ ആശ്വസിച്ചു.

കഴിഞ്ഞ വർഷം മൂത്ത അളിയന്റെ ഇന്നോവയിൽ ആയിരുന്നു പോയത് ഇപ്രാവശ്യം ചെറിയ അളിയന്റെ സ്വിഫ്റ്റ്ൽ പോകാം അവനു പ്രയാസാമാവേണ്ട മാത്രമല്ല സ്വിഫ്റ്റ്ന്റെ പകുതി പൈസ ഞാൻ കൊടുത്തതാണല്ലോ, ഈ മുഷിഞ്ഞ ഡ്രസ്സ്‌ മാറ്റാൻ ആദ്യം റെഡിമയ്ട് ഷോപ്പിൽ കൊണ്ട് പോകുക മൂത്ത  അളിയനായിരീക്കും അവർക്ക് ഈ ഡ്രസ്സ്‌ കാണുമ്പോൾ പ്രയാസമാവതിരുന്നാൽ മതിയായിരുന്നു.  ഇങ്ങനെ ഓരോന്നു ചിന്തിച്ചു ഞാൻ കാലീക്കറ്റ് ഐയർപോർട്ടിൽ എത്തി. എന്നെ കൂട്ടാൻ പതിവ് പോലെ വരുന്ന അളിയൻമാരെയും ജേഷ്ടനെയും അനുജനെയും ഭാര്യയേയും പ്രതീക്ഷിച്ചു പുറത്തിറങ്ങി.

കുറെ നേരം എയർ പോര്ട്ടിന് പുറത്ത് നിന്ന് ആരെയും കാണുന്നില്ലല്ലോ? ഇനി  കൂട്ടുകാരാൻ വിളിച്ചു പറയാൻ  മറന്നോ? സംശയിച്ചു നിൽക്കുന്നതിനിടയിലാണ്  ജീപ്പ് ഡ്രൈവർ അയല്വാസി നാസിർ എന്നെ  വിളിക്കുന്നത് പോകുകയല്ലേ ?

എവിടെ അളിയന്മാർ ഞാൻ ചോദിച്ചു ?
അവരൊന്നും വന്നിട്ടില്ല നിങ്ങളുടെ ഭാര്യ എന്നെ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ ജീപുമായി പോന്നു. അവർ പറഞ്ഞത് "ഇനി നീ എന്നും ഇവിടെ തന്നെയുണ്ടാവുമല്ലോ പിന്നെ എന്തിനാ കൂട്ടാൻ പോകുന്നത്," അനുജൻ പറഞ്ഞത്  "അവനു വഴി അറിയാമല്ലോ ഒറ്റയ്ക്ക് ഇങ്ങ് വന്നു കൊള്ളും"

ഞാൻ  ഓർത്തു മുമ്പ് ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ അളിയന്മാരുടെയും ജേഷ്ടന്റെയും പെങ്ങന്മാരുടെയും ബഹളമായിരുന്നു.  അളിയന്റെ ഇനോവയിൽ കയറണോ അതോ അനുജന്റെ സ്വിഫ്റ്റിൽ കയറണോ അവർ തമ്മിൽ പിടിയും വലിയുമായിരുന്നു പെട്ടി പിടിക്കാൻ കൂട്ടുകാരും. നിതാകാതിന്റെ ഫലമായി വെറും കയ്യോടെ വരുന്ന കാര്യം അവർ മനസ്സിലാക്കി കാണും.

സുഹൃത്തെ, ഞാൻ  വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഞാൻ നാട്ടിൽ എത്തിയാൽ  എന്റെ പിന്നാലെ കൂടാറുള്ള രാഷ്ട്രീയക്കാരെയും പള്ളി പ്പിരിവുകാരെയും ആരെയും കാണാനില്ല, സ്വന്തം ഭാര്യക്ക് പോലും പഴയ ഒരു ഉണര്വ് ഇല്ലാത്തത് പോലെ, ആവശ്യത്തിലധികം ഷുഗറും പ്രഷറും നരച്ച മുടിയും  അവർക്ക് പോലും ഒരു അധികപ്പറ്റായത് പോലെ, നിതകാത് മൂലം വിസ നിഷേധിച്ചത് സൗദിയാണങ്കിലും  ഇകാമ നഷ്ടപ്പെട്ടത് ശരിക്കും നാട്ടിൽ  നിന്നാണ് എന്ന് തോന്നി.

സുഹൃത്തെ, ഇത് താങ്കൾക്കു  ഞാൻ എഴുതിയത് എന്റെ വിഷമം  താങ്കളെ അറിയിക്കാനല്ല  എനിക്ക് ഇതിൽ  ഒരു പ്രയാസവുമില്ല, ഞാൻ ഇപ്പോഴും സന്തോഷവാനാണ്. ലോകം  ഇതാണ്  എന്ന് താങ്കളെ  അറിയിക്കാൻ  വേണ്ടി മാത്രമാണ്. പറ്റുമെങ്കിൽ മറ്റു സുഹൃത്തുക്കൾക്കും ഈ സന്ദേശം എത്തിച്ചു കൊടുക്കുക. കത്ത് വായിച്ചു കഴിഞ്ഞു ഒരു നെടുവീർപ്പോടെ ഞാൻ അൽപനേരം കാറിൽ ഇരുന്നു, റേഡിയോ ഓണ്‍ ചെയ്തു.

റേഡിയോയിൽ  രമേഷിന്റെ ശബ്ദം ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് കടൽ എന്ന ചിത്രത്തിൽ ജാനകിയമ്മ ഈണം പകർന്ന ശ്രീ കുമാരാൻ തമ്പിയുടെ മനോഹരമായവരികളാണ് , ഈ ഗാനത്തെ പറ്റിയുള്ള വിശേഷണം അവതാരകൻ പറഞ്ഞിട്ടും പറഞ്ഞിട്ടും നിർത്തുന്നില്ല ഒപ്പം ഇത് കേട്ട ചില ശ്രോതാക്കളും  ഒടുവിൽ ഗാനം പ്ലേ ചെയ്തു.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .......

ഈ ഗാനവും മുകളിലെ കുറിപ്പും വായിച്ചപ്പോൾ  അമേരിക്കൻ കവിയത്രി Ella Wheeler Wilcox നെ നേരിൽ കാണുമ്പോലെ എനിക്ക് തോന്നി അവർ നേരിട്ട് എന്റെ കാതിൽ അവരുടെ ചിന്തകൾ പങ്കു വെക്കുകയാണോ എന്ന് തോന്നി.  അവരുടെ  " Solitude"ലെ  വരികൾ എന്റെ മനസ്സിലേക്ക്  ഓടിയെത്തി ...എത്ര അർത്ഥവത്തായ വരികളായിരുന്നു അവരുടെത്

"ചിരിച്ചാല്‍ ലോകം നിങ്ങളോടൊപ്പം ചിരിക്കും.
കരഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്ക് കരയും

"Laugh, and the world laughs with you;
Weep, and you weep alone".


സന്തോഷത്തിന്റെ ആഴം അവർ അളക്കും
ദുഖത്തിൽ നിന്നോരംശവും അവർക്കു വേണ്ട
സന്തോഷത്തിൽ പങ്കു ചേരാൻ ഒത്തിരി പേരെ കാണാം
ദുഖത്തിൽ അവർ പങ്കു ചേരില്ല
നിങ്ങളോടോത്തു അവർ വീഞ്ഞ്കുടിക്കും അതിനവർക്ക്  മടിയില്ല
കയ്പ്പ് നീര് കുടിക്കാൻ അവരോപ്പമുണ്ടാവില്ല  അത് സ്വന്തം കുടിച്ചു തന്നെ തീർക്കണം
സന്തോഷ വേളയിൽ നിങ്ങളുടെ തീന്മേഷകളിൽ ആളുകൾ നിറയും
പട്ടിണിയിൽ ഒരാളെയും കൂടെ കാണില്ല
വിജയിക്കൂ, നല്കൂ. ജീവിക്കാന്‍ ഇതു നിങ്ങളെ സഹായിക്കും.
മരിക്കാന്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല...


They want full measure of all your pleasure
But they do not need your woe
Be glad, and your friends are many
Be sad, and you lose them all
There are none to decline your nectared wine
But alone you must drink life's gall
Feast, and your halls are crowded
Fast, and the world goes ബൈ
Succeed and give, and it helps you live
But no man can help you die


ജീവിതം ഒരു ഗാനം പോലെ ഒഴുകുമ്പോള്‍
സന്തോഷമായിരിക്കുവാന്‍ അത് ധാരാളമാണ്
എന്നാല്‍, എല്ലാ കാര്യങ്ങളും തലകീഴായി മാറുമ്പോൾ
ചിരിക്കുവാന്‍ കഴിയുന്നവനായിരിക്കണം അതാണ്‌ ഏറ്റവും വലിയ സമ്പത്ത്

It is easy enough to be pleasant,
When life flows by like a song,
But the man worth while is one who will smile,
When everything goes dead wrong.


ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്റെ യഥാർത്ഥ അവസ്ഥയല്ലേ അവർ ശരിക്കും ഇവിടെ വരച്ചിട്ടിരിക്കുന്നത് . സന്തോഷം ലഭിക്കുമ്പോൾ കൂടെ കൂടാൻ ഒരു പാട് പേരുണ്ടാവും, ദുഖത്തിൽ പങ്കു ചേരാൻ വളരെ കുറച്ചു പേരും, ഇത് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ പറ്റുന്നവരും  അനുഭവിച്ചു അറിയുന്നവരുമാണ് നമ്മൾ പ്രവാസികൾ, പ്രവാസികളായ നമ്മുടെ വിഷയത്തിൽ   ഇടപെടാൻ ഒട്ടും സമയം കാണാത്തവരായി നാം മാറിക്കൊണ്ടിരിക്കുന്നു, ഫാസ് ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയകൾ ഇതിന്റെ ആഴം കുറക്കുകയും കൂട്ടുകയും ചെയ്യുന്നു എന്നത് ഇക്കാലത്തെ ഒരു പ്രത്യേകതയാണ്.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .....
പാട്ട് മനോഹരമാണ് വരികൾ മനോഹരമാണ് എന്നൊക്കെ ഒരു പാട് പുകഴ്ത്തി മലയാളികൾ നടക്കുമ്പോഴും ഇതിനൊരു മാറ്റത്തെ പറ്റി  സോഷ്യൽ മീഡിയകൾ വൻ സ്വാധീനം ലഭിച്ച ഇക്കാലത്തു പോലും നാം ചിന്തിക്കുന്നില്ല എന്നതാണ് സത്യം,  പലപ്പോഴും ഈ പറഞ്ഞതിൽ നിന്നും ഒരു പടി കൂടെ മുന്നിലാണ് പല മലയാളികളും,  ഇതിൽ നിന്നും വിപരീതമായി പ്രവർത്തിക്കുന്ന നല്ലവരായ ഒരു പാട് പേരുണ്ട് അവർക്കു നമുക്ക് നന്മകൾ നേരാം. പ്രവാസികൾ അല്പം കൂടി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

 -------------------------------------------------------------------------------------
Ella Wheeler Wilcox നെ പറ്റി അല്പം
ചെറുപ്പം മുതലേ കവിതകൾ എഴുതിയ Ella Wheeler Wilcox  അമേരിക്കൻ ജനതയ്ക്ക്  ഏറ്റവും ഇഷ്ടപ്പെട്ട കവിയത്രിയായിരുന്നു. Marcus H. Wheelerന്റെയും Sarah Pratt Wheelerന്റെയും മകളായി 1850 തിൽ വിസ്കോൻസിലെ  Janesvilleയിൽ കർഷക കുടുംബത്തിലാണ് wheeler  ജനിക്കുന്നത്. കവിതകൾ  മാത്രമല്ല നല്ല നല്ല ഒരു പാട് ലേഖനങ്ങളും Ella എഴുതിയിട്ടുണ്ട്  The Heart of New Thought അതിൽ പ്രസിദ്ധമായിരുന്നു പതിനാലു വയസ്സ് ആകുമ്പോഴേക്കും അവരുടെ അനേകം കൃതികൾ ‘New York Mercury’. പ്രസിദ്ധീകരിച്ചു.

അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വര്ഷം മുമ്പാണ് പ്രസിദ്ധീകരിച്ചത് . Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില ഏറെ പ്രശസ്തമായ "Solitude",  "The Winds of Fate" എക്കാലവും  ഓര്മിക്കപ്പെടുന്നു. "Solitude", ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി. അനിതരസാധാരണമായ കവിത്വശക്തിയും പ്രതിഭാപ്രകര്‍ഷവും 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  അല്പം പോലും നിറം മങ്ങിയിട്ടില്ല എന്ന് തന്നെ പറയാം ...
എന്നും  ഓർക്കാൻ  പറ്റിയ  കുറെ സ്വര്‍ണ്ണ വരികൾ നല്കി  1919 ഒക്ടോബർ 30 തിനു  അവർ ഈ മണ്ണിൽ നിന്നും യാത്രയായി .


ഒറ്റ നോട്ടത്തിൽ
1850 തിൽ ജനിച്ചു
1864 ൽ ‘New York Mercury’ പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു
1883 മാസ്റ്റർ പീസായ " Solitude", "Poems of Passion " പബ്ലിഷ് ചെയ്തു
1884  മെയ്‌ 1 Robert Wilcox മായി വിവാഹം
1916 Robert Wilcox മരിച്ചു
1919 തിൽ 69 മത്തെ വയസ്സിൽ Ella Wheeler Wilcox ഈ മണ്ണിൽ നിന്നും യാത്രയായി .

പ്രസിദ്ധമായ പുസ്തകങ്ങൾ
The Heart of New Thought,
The Worlds and I

പ്രധാന കവിതകൾ
    "It Might Have Been"
    A Baby In The House
    A Fable
    A Fallen Leaf
    A Fatal Impress
    A Fisherman's Baby
    A Girl's Autumn Reverie
    A Glass Of Wine
    A Golden Day
    A Grey Mood
    A Holiday
    A Leaf
    A Lovers' Quarrel
    A Maiden To Her Mirror



Related Posts Plugin for WordPress, Blogger...