Tuesday, October 25, 2011

പൗലോ കൊയ്‌ലോ

ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനുവേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എവിടെയോ വായിച്ചതായി  ഓര്‍ത്തു പോയി,....
പൗലോ കൊയ്‌ലോ
പതിവ് പോലെ ഞാന്‍ കടല്‍തീരത്ത്‌ ഇരിക്കുകയായിരുന്നു നല്ല തണുത്ത കാറ്റ്, സമയം ഏറെ വൈകിയിരിക്കുന്നു, നല്ല നിലാവുണ്ട്, മടിയിൽ ഒരു യുവതിയുമായി ഇരിക്കുന്ന പൂർണ്ണ ചന്ദ്രൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, കുറച്ചു നേരം ഞാന്‍ അവളെത്തന്നെ നോക്കി, മടിത്തട്ടിൽ നിന്നും പതുക്കെ എഴുന്നേറ്റു അവള്‍ എന്റെ മുമ്പില്‍ വന്നു, സുന്ദരിയായ യുവതി. വിശ്വോത്തര ബ്രസീലിയന്‍ എഴുത്തുകാരന്റെ ഭാവനയുടെ ചിറകുകള്‍ എന്നെ തലോടുന്നതായി എനിക്ക് അനുഭവപ്പെട്ടു, ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനു വേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓർമയിൽ നിറഞ്ഞു.  ശരിക്കും ഇദ്ദേഹത്തിന്റെ ഓരോ രചനയും അത്രമാത്രം സ്വാദീനമുള്ളവയായിരുന്നു. ഓരോ രചനക്കും  വേണ്ടി ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ കാത്തിരിക്കുന്ന പിതാവിന്റെ വികാരത്തോടെയാണ് വായനക്കാര്‍ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല.

എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സുന്ദരി അയാള്‍ പറഞ്ഞുവിട്ട യുവതി തന്നെ, സംശയമില്ല. അവളുടെ നോട്ടവും കടലിനടിയില്‍ നിന്നുള്ള ക്ഷേത്ര മണി മുഴക്കവും, കടല്‍ കാറ്റും  എന്നെ കൂട്ടിക്കൊണ്ടു  പോയത്  അദ്ദേഹം മുമ്പ് പറഞ്ഞ, ഇത് പോലെ കടല്‍ തീരത്ത് സംസാരിച്ച യുവതിയുടെയും ആ കുട്ടിയുടെയും അടുത്തേക്കായിരുന്നു. അദ്ദേഹത്തിന്റെ  വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയിലെക്ക്), ഒരു പക്ഷ ആ യുവതി എന്നെ പോലെ മില്യന്‍ കണക്കിന് വായനക്കാരുടെ മുമ്പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവാം ....  
ആ യുവതിയുടെയും കുട്ടിയുടെയും അടുത്തേക്ക് പോകാന്‍ എന്റെ വായനക്കാരെ  ഞാനും  ക്ഷണിക്കുകയാണ്. ഒരിക്കല്‍ കൂടി artofwave ലേക്ക്  സ്വാഗതം...
ശ്രദ്ധിച്ചാല്‍ ഈ തിരകള്‍കിടയിലൂടെ നിങ്ങള്‍ക്കും ഈ കടലിനടിയില്‍ അകപ്പെട്ടുപോയ ദ്വീപില്‍ നിന്നുള്ള ക്ഷേത്ര മണിമുഴക്കം കേള്‍ക്കാനാവും ....

കടല്‍ തീരത്ത് ഇരുന്ന ബാലനോട്  സുന്ദരിയായ  യുവതി പറഞ്ഞു
ഈകടലിനുള്ളിലോട്ട്  പടിഞ്ഞാര്‍ഭാഗത്ത്  ഒരു ദ്വീപുണ്ട്, അതില്‍ ഒരു പാട്  മണികളുള്ള ഒരു വലിയ ക്ഷേത്രമുണ്ട്,  നീ ആ ക്ഷേത്രത്തില്‍  പോകണം, നീ അതിനെ കുറിച്ച് എന്ത് മനസ്സില്ലാക്കി എന്ന്  എന്നോട് പറയണം, ഇതും പറഞ്ഞു ആ സുന്ദരി അവിടെ നിന്നും അപ്രത്യക്ഷമായി. 

ഈ കൊച്ചു ബാലന്‍ ആ കടല്‍തീരത്ത്  ദിവസവും പോയിരിക്കും, കടല്‍ തുരുത്തില്‍ നിന്നും മുഴങ്ങുന്ന മണി നാദം കേള്‍ക്കാന്‍, പക്ഷെ അവന്‍ ആ തിരകള്‍കിടയിലൂടെ  വരുന്ന അലയോലികള്‍ക്കിടയില്‍ മണി നാദം കേട്ടില്ല, ഇന്നലെവരെ കണ്ടിട്ടുള്ളതല്ലാത്ത പുതുതായൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല,

അവന്‍ നിരാശനായി, അടുത്തുള്ള ചില മീന്‍ പിടുത്തക്കാരോട്  ഈ ഗ്രാമത്തെ പറ്റിയും ക്ഷേത്രത്തെ പറ്റിയും ചോദിച്ചു, ആര്‍ക്കും അറിയുമായിരുന്നില്ല, ഒരു കിഴവന്‍ ആ കുട്ടിയോട് പറഞ്ഞു: "വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ഒരു
ദ്വീപുള്ളതായും ഒരു ഭൂമി കുലുക്കത്തിന്റെ ഫലമായി ആ ദ്വീപ് കടലിനടിയിലെക്ക് മുങ്ങി പോയതുമായ  കഥ എന്റെ അപ്പൂപന്മാര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടിണ്ട്".
എന്നാലും ശ്രദ്ധിച്ചാല്‍,  കടലില്‍ മുങ്ങിപ്പോയ ദ്വീപില്‍ നിന്നുള്ള മണിയൊച്ച  ഇപ്പോഴും കേള്‍ക്കാന്‍ പറ്റും.

ബാലന്‍ വീണ്ടും കടല്‍ തീരത്തേക്ക് തന്നെ മടങ്ങി, ക്ഷേത്ര മണിയൊച്ചക്ക് കാതോര്‍ത്തു, പക്ഷെ കേട്ടത് കടല്‍പക്ഷികളുടെയും തിരമാലകളുടെയും ശബ്ദം മാത്രം, അവന്‍ ദിവസവും രാവിലെ കടല്‍ തീരത്ത് പോയിരുന്നു. എന്നങ്കിലും ആ  സുന്ദരിയോട് "മണിയൊച്ച കേട്ടു" എന്നെനിക്കു പറയാന്‍ കഴിയണം.

ഈ ഒരു  ലക്ഷ്യം മാത്രമായി ആ  ബാലനില്‍. മാസങ്ങള്‍ കഴിഞ്ഞു, ഒന്ന് കൂടി ചോദിയ്ക്കാന്‍ വീണ്ടും ആസ്ത്രീയെ അവന്‍ കണ്ടില്ല. കൂടുകാരോട് കളിക്കാനോ, പഠിക്കാനോ അവനു തല്പര്യമില്ലതായി.

മുങ്ങിപ്പോയ 
ദ്വീപില്‍നിന്ന്   മണിയൊച്ച  കേള്‍ക്കാന്‍ അവനു പറ്റിയില്ലങ്കിലും, തിരമാലയുടെ ശബ്ദവും, കാക്കയുടെ കരച്ചിലും, പ്രകൃതിയുടെ വ്യത്യസ്ഥ സ്വരങ്ങളും അവന്‍ പഠിച്ചെടുത്തു. മീന്‍ പിടുത്തക്കാരന്‍ കിഴവന്‍ ആ ശബ്ദം കേട്ടിട്ടുണ്ട് എന്ന് വീണ്ടും വീണ്ടും അവനോടു പറഞ്ഞങ്കിലും ഒരു പ്രാവശ്യം പോലും  അവനു  കേള്‍ക്കാന്‍ പറ്റിയില്ല.

അവന്‍ വീണ്ടും ചിന്തിച്ചു ഞാ
ന്‍ "ഒരു മുക്കുവനായി" ഇവിടെ മീന്‍ പിടിക്കാന്‍ കടലിലേക്ക് ഇറങ്ങിയാല്‍ എനിക്ക് ആ ശബ്ദം  കേള്‍ക്കാന്‍ പറ്റിയേക്കും,

അല്ലങ്കില്‍ വേണ്ട, ഇത്  വല്ല "കെട്ടു
കഥയുമായിരുക്കും".

അവന്‍ കടലിനോട്  വിടപറഞ്ഞു, തിരിച്ചു വരുമ്പോള്‍ കടല്‍ കാക്കയുടെ  ശബ്ദവും തിരയുടെ ഇരമ്പലും കേട്ടു, കുട്ടികളുടെ കളിയും ചിരിയും അവന്‍ കേട്ടു,  പ്രകൃതിയുടെ  എല്ലാ സ്വരങ്ങളും അവനു കേള്‍ക്കാന്‍ പറ്റി.

അവന്റെ മനസ്സില്‍ ഇത്രയും നാളില്ലത്ത സന്തോഷം തോന്നിത്തുടങ്ങി, മറ്റുകുട്ടികളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ശ്രമിച്ചു, അതോടൊപ്പം യുവതി പറഞ്ഞ മണിയൊച്ചയും കേള്‍ക്കാന്‍ അവനു കഴിഞ്ഞു, സന്തോഷത്തോടെ  ജീവിച്ചു മണികളെക്കുറിച്ചും  ക്ഷേത്രത്തെ പറ്റിയും  അവന്‍ മറന്നു.
 
വളര്‍ന്നു വലുതായി, അവന്‍ ഓര്‍ത്തു ഞാന്‍ ചെറുപ്പത്തില്‍ തിരഞ്ഞ  മണിയും ക്ഷേത്രവുമെല്ലാം ഒരു സാങ്കല്പിക കഥ മാത്രമായിരുന്നു....

അവന്‍ വീണ്ടും ഒരിക്കല്‍ കൂടി  ആ കടല്‍ തീരത്തേക്ക് നടക്കാന്‍ തീരുമാനിച്ചു, മണി മുഴക്കെത്തെയോ ദ്വീപിനെയോ അന്വേഷിക്കാന്‍ ആയിരുന്നില്ല. കടല്‍ തീരത്ത്‌ എത്തിയപ്പോള്‍ അവന്‍ അത്ഭുതപ്പെട്ടു. 

അവനെ അത്ഭുതപ്പെടുത്തി കൊണ്ട് വളരെ കാലം മുമ്പ് കണ്ട ആ യുവതി ഒരു മാറ്റവുമില്ലാതെ അതിലേറേ സുന്ദരിയായി അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? അവന്‍ ചോദിച്ചു.

യുവതി പറഞ്ഞു. ഞാന്‍ നിങ്ങളെ കാത്തു നില്‍ക്കുകയായിരുന്നു, എന്തിനുവേണ്ടി ?

അവള്‍ ഒരു പുസ്തകം അവനു നേരെ നീട്ടി. ഒന്നും എഴുതാത്ത പുസ്തകമായിരുന്നു അത്. അവള്‍ പറഞ്ഞു എഴുതൂ, വെളിച്ചത്തിന്റെ പോരാളി കുട്ടികളുടെ കണ്ണുകളെ വിലമതിക്കുന്നു, കാരണം അവര്‍ക്ക് കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്നു.

വെളിച്ചത്തിന്റെ പോരാളി,  അതാരാണ് ? അവള്‍ പറഞ്ഞു, നിനക്കറിയാം ജീവിതത്തെ മുഴുവനായും മനസ്സിലാക്കാന്‍ പറ്റുന്നവനാണവന്‍, ലക്ഷ്യ സക്ഷാല്‍കരതിനുവേണ്ടി മരിക്കുംവരെ പോരാടാന്‍  കഴിവുള്ളവനാ
വന്‍,
തിരമാലകള്‍ക്കടിയിലെ മണി മുഴക്കം ശ്രവിക്കാന്‍ കഴിവു
ള്ളവന്‍, അവന്റെ ചിന്തകള്‍ മുഴുവന്‍ ആയുവതി  അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് പോലെ അവനു തോന്നി.

എല്ലാവരും വെളിച്ചത്തിന്റെ പോരാളികളാണ് . അവന്‍ ആ എഴുതാത്ത  പുസ്തകത്തിലേക്ക് നോക്കി, യുവതി അവനോട പറഞ്ഞു എഴുതുക.

"വെളിച്ചത്തിന്റെ  പോരാളിയെ" കുറിച്ച് എഴുതുക. അവള്‍ വീണ്ടും അപ്രത്യക്ഷമായി.

പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും, പ്രതിസന്ധികളില്‍  കാലിടറി വീഴാത്ത അനുഭവങ്ങളും സംഘര്‍ഷങ്ങളെ  പുഞ്ചിരിയോടെ വരവേറ്റ  കഥകളും അവന്‍ എഴുതി .......
കഥയുടെ അവസാന വീണ്ടും ആ യുവതി രംഗത്ത് വരികയാണ്, അവന്‍ അവളോട്‌ ചോദിച്ചു.

നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും പരസ്പര വൈരുദ്യങ്ങളാണല്ലോ ?

യുവതി  പറഞ്ഞു, കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ, നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം നീ തിരിച്ചറിഞ്ഞപ്പോഴാണ്.

അത് പോലെ തന്റെ ചുറ്റുമുള്ള സകലതും, വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.

നീ ആരാണന്നു ആ യുവതിയോടു അയാള്‍ ചോദിക്കുന്നതോട് കൂടെ അവള്‍ വീണ്ടും തിരമാലകല്‍ക്കിടയിലൂടെ ആകാശത്ത് ഉദിച്ചുയര്‍ന്ന ചന്ദ്രനിലേക്ക് 
അപ്രത്യക്ഷമാവുന്നു.

ഇതായിരുന്നു വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയുടെ ആമുഖത്തില്‍ നമുക്ക് പൗലോ കൊയ്‌ലോ പറഞ്ഞു തന്നത്. 

എന്റെ മുമ്പില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട സുന്ദരി  എന്തോ എന്റെ കാതില്‍ മന്ദ്രിച്ചു പക്ഷെ എനിക്കത്  വ്യക്തമല്ലായിരുന്നു.  അത് വ്യക്തമാകാന്‍ വേണ്ടി,
ഒരിക്കല്‍ കൂടി അവളെ കാണാന്‍ എന്നും ഞാന്‍ കടല്‍ തീരത്ത്  പോകുന്നു.

ഇങ്ങനെ ഓരോ വായനക്കാരിലും തന്റെ കഥാപാത്രങ്ങളെ ജീവിപ്പിക്കുകയാണ്  പൗലോ കൊയ്‌ലോ, എന്ന വിഖ്യാത എഴുത്തുകാരന്‍ .... 

ഈ പുസ്തകം പൂര്‍ണമായും മലയാളത്തിലേക്ക്  ഫിലിപ് എം പ്രസാദ് തര്‍ജമ ചെയ്തിട്ടുണ്ട്   പബ്ലിഷ് ചെയ്തത് ഡി സി ബുക്സ്.  

Thursday, October 20, 2011

42 വര്‍ഷം നീണ്ട ഖദ്ദാഫി ഭരണത്തിനു അന്ത്യം കുറിച്ചു

കലാപത്തിന്റെ അവസാനം അധികാരം പിടിച്ചെടുത്തു, രാജ്യത്ത് പട്ടിണി ഇല്ലാതാക്കാനും പുരോഗതിയിലേക്ക് നയിക്കാനും തീരുമാനിച്ചു, പെട്രോളിയം കമ്പനികളെ ദേശവത്കരിച്ച്തിനു ശേഷം അമേരിക്കന്‍ കമ്പനി കളെയും  മറ്റു പല പാശ്ചാത്യന്‍   കമ്പനികളെയും നാട് കടത്തി, പുതിയ ഭരണ പരിഷ്കാരങ്ങളിലൂടെ,  മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഇസ്‌ലാമികസോഷ്യലിസം എന്നൊരു വ്യവസ്ഥിതി കൊണ്ടുവരാന്‍ ശ്രമിച്ചു. ഇതിനെ മൂന്നാം പ്രപന്‍ജനിയമമായി അദ്ദേഹം വ്യാഖ്യാനിച്ചു, പക്ഷേ, അധികാരമാണ് എല്ലാറ്റിലും വലുത് എന്നുവന്നപ്പോള്‍ കാലക്രമേണ അദ്ദേഹം നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി പരിണമിച്ചു, വിശുദ്ധ ഖുര്‍ആനിനെ പോലും സ്വന്തം  ഇഷ്ട്ടത്തിനു മാറ്റാന്‍ ശ്രമിച്ചു........

Saturday, October 15, 2011

നോബല്‍ പുരസ്‌കാരം ലഭിച്ച കവി തോമസ് ട്രാന്‍സ്‌ട്രോമറിന്റെ കവിതകള്‍ മലയാളിക്ക് അപരിചിതമല്ല.



ട്രാന്‍സ്‌ട്രോമറിന്റെ ഏറ്റവും പ്രസിദ്ധമായ കവിത  1966ല്‍  പുറത്തിറങ്ങിയ  വിന്‍ഡോസ്‌ ആന്‍ഡ്‌ സ്റ്റൊന്‍സ്  ആണ്,  "ഭാഷയുടെ മാന്ത്രികതകൊണ്ട് വായനക്കാരനെ യാഥാര്‍ഥ്യത്തിന്റെ പുതുതലങ്ങളിലേക്ക് കൊണ്ടുപോകുന്ന താണ് അദ്ദേഹത്തിത്തിന്റെ കവിതകള്‍" പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നോബേല്‍ സമിതി

Saturday, October 8, 2011

നന്നായിരിക്കുന്നു കുറ്റിയാടി ഓണ്‍ ലൈന്‍.............. നന്നായിരിക്കുന്നു

നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും  പരിഹരിക്കാത്ത പ്രശ്നം ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു  കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത്   കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു  അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍ അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം........
നന്നായിരിക്കുന്നു  കുറ്റിയാടി ഓണ്‍ ലൈന്‍.............. നന്നായിരിക്കുന്നു
 ബസ് യാത്രാപ്രശ്ന പരിഹാരത്തിന് പലപ്പോഴും  നാം കേള്‍ക്കുകയും  കാണുകയും  ചെയ്തിട്ടുള്ള  തെറ്റായ ചില സമര മാര്‍ഗങ്ങളാണ്  ബസ്സിനുകല്ലെറിയുക,  കടകള്‍ അടപ്പിക്കുക, റോഡുകള്‍ ബ്ലോക്ക് ചെയ്യുക, ഹര്‍ത്താല്‍ ആചരിക്കുക,  ജനജീവിതം സ്തംഭിപ്പിക്കുക, ചുരുക്കി പറഞ്ഞാല്‍ ഒരു പ്രശ്ന പരിഹാരത്തിന് മറ്റു 100 പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സമര രീതികള്‍.  ഇതിനു തികച്ചും വിപരീതമായി മാതൃകാപരമായ രൂപത്തില്‍ ഒരു നാട്ടിലെ ബസ് യാത്ര പ്രശ്നത്തിന്  പരിഹാരം കണ്ടിരിക്കുകയാണ് ഇവിടെ. കല്ലും വടിയും  ഒന്നുമില്ലാതെ നൂതന ടെക്നോളജി ഉപയോഗിച്ചാണ്  പ്രശ്നം പരിഹരിച്ചിരിക്കുന്നത്. തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു  നിവാസികള്‍ക്ക് ഇന്ത്യ വിഷ്യനോടും  കുറ്റിയാടി ഓണ്‍ലൈനിന്നോടും മുഖ്യ മന്ത്രിയുടെ വെബ്‌ സൈറ്റിനോടും ഇനി നന്ദി പറയാം.
പ്രശ്നപരിഹാരങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി തുടങ്ങിയ വെബ്‌ സൈറ്റ്  പരക്കെ സ്വഗതാര്‍ഹമായിരുന്നു. ഇതിനകം ഒരു പാട് പ്രശ്നങ്ങള്‍ പരിഹരിക്കാനും ജനങ്ങള്‍ക്ക്‌ നേരിട്ട്  മുഖ്യ മന്ത്രിയോട് കാര്യങ്ങള്‍ സംസാരിക്കാനും പരാതികള്‍ ബോധിപ്പിക്കാനും ഇത് മൂലം സാധിച്ചു.
കുറ്റിയാടിക്കടുത്ത്  തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു ഭാഗത്ത് സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്ന കാരണത്താല്‍ ജീപ്പില്‍ കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കുത്തി നിറച്ചു അപകടമുണ്ടാക്കും വിധത്തില്‍ നടത്തുന്ന ജീപ്പ് യാത്ര ഇന്ത്യ
വിഷ്യന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ തൂങ്ങി പ്പിടിച്ചു യാത്ര ചെയ്യുന്ന കാഴ്ച വളരെയധികം ദയനീയവും അപകടകരവുമായിരുന്നു, ഈ  ദ്ര്ശ്യം സോഷ്യല്‍ നെറ്റ് വര്‍കായ ഫേസ് ബൂകിലൂടെ കുറ്റിയാടി ഓണ്‍ ലൈന്‍ ചര്‍ച്ച ചെയ്തു, 1500 ലധികം അംഗങ്ങളുള്ള ഈ ഓണ്‍ ലൈന്‍ കൂട്ടം ഇന്ത്യവിഷ്യന്‍ പുറത്ത് വിട്ട വാര്‍ത്ത‍ ദ്ര്ശ്യങ്ങള്‍ സഹിതം മുഖ്യ മന്ത്രിയുടെ വെബ്‌ സൈറ്റിലേക്ക് പരാതി  അയച്ചു. വളരെ പെട്ടന്ന് തന്നെ മുഖ്യ മന്ത്രി പരിഹാരം കാണാനുള്ള വഴി ഒരുക്കി, മുഖ്യ മന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് ഇമെയില്‍ നിര്‍ദേശം നല്‍കി ഉടനെ തന്നെ കമ്മീഷന്‍ വടകര ആര്‍ ടി ഓ വിനു ഇമെയില്‍ മുഖേന നിര്‍ദേശങ്ങള്‍ അയച്ചു, ആര്‍ ടി ഓ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങി, അതിന്റെ ഭാഗമായി സ്ഥിരമായി ട്രിപ്പുകള്‍ മുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു ഇതിന്റെ നടപടിയും റിപ്പോര്‍ട്ടും വെബ്‌ സൈറ്റ് ലുണ്ടന്നു ഇന്ത്യ വിഷിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു.
   
നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും പരിഹരിക്കാത്ത പ്രശ്നം  ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു  കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു  അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍  അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം. കുറ്റിയാടി ഓണ്‍ലൈന്‍ അംഗങ്ങള്‍ക്ക് അഭിവാദനങ്ങള്‍. സാമൂഹ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അതിനെതിരെ പ്രതികരിക്കാനും  അതിലൂടെ സമാധാന  രൂപത്തില്‍ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാന്നാനും ഇത്തരം ഓണ്‍ ലൈന്‍ കൂട്ടായ്മകള്‍ക്ക്  കഴിയട്ടെ. കുറ്റിയാടി ഓണ്‍ ലൈന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും മാത്രകയാകുമെന്നു  നമുക്ക് പ്രതീക്ഷിക്കാം.

Sunday, October 2, 2011

ഒരു നിമിഷം ഈ ചിത്രം ശ്രദ്ധിക്കൂ ..........

എത്ര ദയനീയം !!!
വെള്ളപ്പൊക്കത്താല്‍ വീടും നാടും വിട്ടു ......       കൊടും വരള്‍ച്ച കാരണം ഒരു തുള്ളി ദാഹ ജലം തേടി .....

ഇനിയും എത്ര ദൂരം
ഇനിയും എത്ര കാലം
എവിടെയാണ് അഭയം
അഭയ കേന്ദ്രത്തില്‍ എത്തുംപോഴേക്കും
എത്ര പേര്‍ ബാക്കി യുണ്ടാകുമെന്നറിയാതെ
നഷ്ടപ്പെടുന്നവരെ നോക്കി
ഒരിറ്റ് കണ്ണുനീര്‍ പോലും 

പൊഴിക്കാന്‍ കഴിയാതെ
ശേഷിക്കുന്നവര്‍ വീണ്ടും യാത്ര തുടരുന്നു................. 

പലസ്തീന്‍ നല്‍കിയ അപേക്ഷ

പലസ്തീന്റെ അപേക്ഷ പൊതുസഭയില്‍ എത്തുമോ ? 
അമേരിക്ക വീറ്റോ ചെയ്യുമോ ? 
15 അംഗ രക്ഷാസമിതിയില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍  പലസ്തീനിന്‍ സാധിക്കുമോ ?
ഐക്യരാഷ്ട്രസഭയില്‍ അംഗത്വം ആവശ്യപ്പെട്ട് പലസ്തീന്‍ നല്‍കിയ അപേക്ഷ രക്ഷാസമിതിയുടെ പ്രത്യേക കമ്മിറ്റി വെള്ളിയാഴ്ച ചര്‍ച്ചയ്‌ക്കെടുത്തു. പലസ്തീന്റെ അപേക്ഷയെ പിന്തുണയ്ക്കുന്നതായി ഇന്ത്യ യോഗത്തില്‍ അറിയിച്ചു. യു.എന്‍.

Saturday, October 1, 2011

ഇവരെ മറക്കാതിരിക്കുക

ഇവരെ മറക്കാതിരിക്കുക 
ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ് ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ  കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാതി പോലെയുള്ള മാറാ രോഗങ്ങള്‍
Related Posts Plugin for WordPress, Blogger...