വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ബൗദ്ധിക വളർച്ചക്കൊപ്പം ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്മാരുടെയും ആചാര്യന്മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോഴും ഒരു പാട് വിപത്തുകൾ മുമ്പിൽ കാണുമ്പോഴും മൂല്യച്യുതിക്കെതിരെ ശബ്ദിക്കാനും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന് പലര്‍ക്കും കഴിയുന്നില്ല, സൃഷ്ടികൾ ആസ്വാദനത്തിനൊപ്പം ഉൾക്കാമ്പുള്ളത് കൂടെ ആയിരിക്കണം കല കലക്ക് വേണ്ടി എന്നത് മാത്രം ആയിക്കൂടാ. സൃഷ്ടികൾ അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിച്ചു കൊണ്ടുമായിരിക്കണം അപ്പോഴാണ് അത് ഉദാത്ത സൃഷ്ടിയാവുന്നത്.
സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം.
പ്രവാസ ലോകത്ത് ഒരു പാട് പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും മറ്റു പ്രിന്റ് മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു.
ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന് ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടതിന്റെ രഹസ്യം യഥാര്‍ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക് കാണിക്കുകയും ചെയ്തു എന്നതാണ്. ..
ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. പലരും അതിനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നത് ആശാവഹമാണ്. അങ്ങിനെ ചെയ്യുമ്പോൾ ആണ് സംസ്കാരങ്ങൾ തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ നടക്കുക.അത് രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കാനും സംസ്കാരങ്ങൾ പരസ്പരം കയിമാറാനും ഉപകരിക്കും.
മലയാളികൾ പരിചയിച്ചിട്ടില്ലാത്ത ഒരു പാട് എഴുത്തുകാര്‍ അറബ് ലോകത്തുണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരും തൗഫീഖ് അവ്വാദ്, ഹലീം ബറകാത്ത്, അലി അസ്വാനി,
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4qXPrsPokZCnHk4sDmmLaf3TG9Njd6lixxBAvBW8IUNwBNlAKElpWjEPPZ1ViHJvoIFTpxfuoT3r54OwnMx2Ns6D3xN4ISl5f__KxT5XbjS1gDZM2OjaOaXyAZaFa_eGYVEKifw4vsl2qVacthRwBU6bn0hjtHK4Qg0R3PDHpPS7FfvSGw4uhL-nVXQk/s320/WhatsApp%20Image%202023-11-18%20at%209.23.03%20AM.jpeg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI43KLE0mR7MxY2ENrEh9IPDVaUxDzEig2_gWxFOTXhZkYZ7qHXfJzrhlDV6LO-PqwYy8uvU_acYKS60ySwDgDnL0SladbH6Uni0i6YPfwc-4_pnVAdxheKOKNwc89bq0GQ190s9khsTZ0Wk6eP2XcHBPQ9ZrFq28TWu5tYdXXl0563ck5uWV3I3kJ6Ek/s320/WhatsApp%20Image%202023-11-18%20at%209.23.04%20AM.jpeg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2r24jMayvlUc6yX9nss4HU_CObKfeHyxxLGaEgw2jFPmCDaZdAu08k6KYNue8ECyG60nXFx8daOdWPXHUIAPeFc4cRYGHXWieP2744ptXNobzOOdg5nWAQqyoknSyEeTYRyIDb9-RtM5V7pY3_A3nsiGjTzzd2LjcCb-HwZ7amJUzPhjn5z9x83_QUn8/s320/WhatsApp%20Image%202023-11-18%20at%209.23.03%20AM%20%281%29.jpeg)