Sunday, July 26, 2015

ഗ്രീൻ സിഗ്നൽ -3


 ഭാഗം മൂന്നു

നീണ്ട  മുടി യുള്ള ശരീരം മുഴുവൻ തുകൽ വസ്ത്രം ധരിച്ച ഉയരമുള്ള മൂന്നു പേര് . അവർ അവരെ പിന്തുടരുന്നു തെളിഞ്ഞ ആകാശം, ഒഴുകുന്ന അരുവി നിറയെ മരങ്ങൾ പച്ച പരവതാനിപോലുള്ള പുല്തകിടുകൾ സുന്ദരമായ പൂന്തോട്ടം.
ആദമും നീലിമയും മുഖത്തോടു മുഖം നോക്കി ഒഴുകുന്ന ശുദ്ധമായ അരുവിയുടെ അടുത്ത്  മരച്ചുവട്ടിൽ നില്ക്കുന്നത് മൂന്നു പേരും കാണുന്നു.
മൂന്നുപേരും ഉച്ചത്തിൽ : ആക്രോശിച്ചു ആദമിനെ പിടി കൂടുന്നു.

യുവതി : ഉച്ചത്തിൽ  "ലേക്ക് ടക്ക്  ലേക്ക് ടക്ക്" (അവനെ ഒന്നും ചെയ്യരുതേ അവനെ ഒന്നും ചെയ്യരുതേ) എന്ന് ഉച്ചത്തിൽ വിളിച്ചു കരയുന്നു. മൂന്നു പേരും ചേർന്ന് ആദമിന്റെ കൈകാലുകൾ ബന്ധിക്കുന്നു. ആദമിനെ വഹിച്ചു  കൂടാരത്തിൽ  മൂപന്റെ അടുത്തു എത്തിക്കുന്നു.
ആദമും യുവാക്കളും കൂടാരത്തിൽ, കൂടാരത്തിന്റെ ഓരോ ഭാഗത്തും പല രൂപത്തിലുള്ള ആയുധങ്ങളും അലങ്കാര വസ്തുക്കളും വെച്ചിരിക്കുന്നു.  മൂപൻ ദേഷ്യത്തോടെ ആദമിനെ നോക്കുന്നു.
ആദം:  എന്നെ ഒന്ന് ചെയ്യരുതേ ഉച്ചത്തിൽ നിലവിളിക്കുന്നു. പരസ്പരം സംസാരിക്കാൻ അറിയാതെ കുറച്ചു നേരം നിശബ്ദരായി ആദമും നീലിമയും  മുഖത്തോടു മുഖം നോക്കി നിൽക്കുന്നു.

മൂപൻ : "ലോക ടിക്ക് ലോക ടിക്ക്"  എന്ന്  ഉച്ചത്തിൽ  വിളിച്ചു പറയുന്നു .
ഉടനെരണ്ടു തടിമാടന്മാർ ആദമിന്റെ കഴുത്തുപിടിച്ചു തറയിലേക്കു കിടത്തുന്നു. ആദമിനെ വധിക്കാനുള്ള  ആജ്ഞയായിരുന്നു മൂപൻ പുറപ്പെടുവിച്ചത്.

നീലിമ : നില വിളിച്ചു കൊണ്ട്  "ഡോക് ഡോക് ഡോക് " എന്ന്  ഉച്ചത്തിൽ വിളിച്ചു പറയുന്നു
അതവൾ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. (അവരുടെ കൂട്ടത്തിൽ നിന്നും ഒരു യുവതി അങ്ങിനെ വിളിച്ചു പറഞ്ഞാൽ പിന്നെ അവരുമായി  ഒന്നിച്ചു ജീവിക്കണമെന്നും അവരുടെ  കൂട്ടത്തിൽ കഴിയാൻ ചുരുങ്ങിയത് നൂറു രാവും നൂറു പകലും കഴിയണമെന്നും അവരുടെ നിയമമാണ്.)

മൂപൻ : തടിച്ച മനുഷ്യരോട്  "നയാ സെ നയാ സെ നയാസേ"  (അവരുടെ സ്ഥാനത്തു തന്നെ ഇരിക്കാൻ പറയുന്നു) . മൂന്നു പേരും അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു

മൂപൻ : "ലാകെ സാ ലാകെ സ സയിടീ" (കർമങ്ങൾ ചെയൂ)
മൂന്നു യുവതികൾ : നീലിമയെ   വട്ടത്തിൽ ഇരുത്തുന്നു
ഒരു യുവാവ് : ആദമിന്റെ കൈ പിടിച്ചു കൊണ്ട് ചില വചനങ്ങൾ  മന്ത്രിക്കുന്നു. ഇതൊരു വിവാഹകർമമാനെന്നു  മനസ്സിലാക്കി  സന്തോഷത്തോടെ  ആദം കൈ വിരളിലെ  മോതിരം തൊടുന്നു. ഈ മോതിരം മഹറായി നൽകി ഞാൻ സ്വീകരിച്ചു എന്ന് പതുക്കെ പറയുന്നു. നീലിമ  മൂപന്റെ കാൽ തൊട്ട് വന്ദിക്കുന്നു.

"കുറെ ഹി ലാസ് ഹി ലാസ് ലോ ലാസ്" ഇങ്ങനെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വലിയൊരു കെട്ടു ഭാണ്ഡവും ചുമന്നു ആദമിന്റെ എർമാടതിലേക്ക്  നീലിമയെ അവർ കൊണ്ട് പോകുന്നു. നീലിമയെ  എർമാടത്തിൽ ഇരുത്തി അവർ തിരിച്ചു പോകുന്നു. യുവതി അവരോടു ഉറക്കെ: "സലാമതെ സലമതെ"

കൂടുകാരികളും സലമതെ സലമതെ എന്ന് തിരിച്ചു പറയുന്നു. തിരിച്ചു വരുമ്പോൾ ഒരു ചെറിയ കുട്ടി "സടെ സാ മാളൂ ജഹ ക്ബലെ" എന്ന് കരഞ്ഞു കൊണ്ടു പറയുന്നു (ഇനി ആന്റിക്ക് ഞങ്ങളോടൊപ്പം താമസിക്കാൻ   നൂറു പകലും നൂറു രാത്രിയും കഴിയണമല്ലോ) അത് കേട്ടപ്പോൾ കൂട്ടത്തിലുള്ള എല്ലാവരും ഒരു നിമിഷം പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി. ദുഃഖം അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്നും വേഗത്തിൽ കൂടാരത്തിലേക്ക് നടക്കുന്നു.

സൂര്യൻ കടലിലേക്ക്‌ താഴുന്നു. രണ്ടു പേരും അസ്തമയ സൂര്യനെ എർമാടത്തിൽ നിന്നും നോക്കി കാണുന്നു ഇരുട്ടാകുന്നു. നീലിമ കെട്ടു  ഭാണ്ഡം അഴിച്ചു അതിൽ നിന്നും ഒരു വിളക്കെടുത്ത് രണ്ടു പ്രത്യേക ആകൃതിയിലുള്ള കല്ലുകൾ ഉരച്ചു കത്തിച്ചു വെക്കുന്നു. കുറച്ചു നേരം കൈകൾ മേല്പോട്ടുയർത്തി പ്രാര്തിക്കുന്നു. ആദം ആശ്ചര്യത്തോടെ  അവളെ തന്നെ നോക്കി നില്ക്കുന്നു. 

നേരം വെളുക്കുന്നു രണ്ടു പേരും രാവിലെ  എഴുന്നേലക്കുന്നു. രണ്ടു കയ്യും ഉയർത്തി ആകാശത്ത നോക്കി അവൾ പ്രാർഥിക്കുന്നു.

ആദം: നോക്കി നിൽക്കുന്നു. ആദമും പ്രഭാത പ്രാർത്ഥന നിർവഹിക്കുന്നു . ആദം അൽപനേരം ഖുറാൻ വായിക്കുന്നു. പ്രാർത്ഥന കഴിഞ്ഞ ഉടനെ രണ്ടു പേരും മുഖത്തോടെ മുഖം നോക്കി ഇരിക്കുന്നു. ആദം തന്റെ കയ്യിലുള്ള ഒരു മോതിരം ഊരി അവളുടെ വിരലിൽ അണിയിക്കുന്നു.

ആദമും നീലിമയും  പഴം പറിക്കാൻ പോകുന്നു. തോട്ടത്തിലൂടെ നടക്കുന്നു. കുറച്ചു നടന്നതിനു ശേഷം എർമാടതിലേക്ക് മടങ്ങുന്നു.

അവരോടു കൂടെ വന്ന എല്ലാവരും ഭാണ്ഡങ്ങളും പേറി കപ്പലിലേക്ക്  പോകുന്നത്  കാണുന്നു.  രണ്ടു പേരും എർമാടത്തിൽ നിന്നിറങ്ങി കപ്പലിനടുത്തെയ്ക്ക് ഓടുന്നു. മൂപനും മറ്റെല്ലാവരും കപ്പലിനടുത്തു എത്തിയിരിക്കുന്നു. എല്ലാവരും  കപ്പലിൽ കയറി. 

ചെറിയ കുട്ടി നീലിമയുടെ കൈ പിടിച്ചു കൊണ്ട് പറയുന്നു "കയെ ഭാരോ കയെ സ്കാം ബീവികോ കയ്ബാ സ" ദൈവം തുണക്കുകയാണങ്കിൽ നമുക്ക് എന്നങ്കിലും വീണ്ടും കണ്ടുമുട്ടാം, അല്ലങ്കിൽ സ്വപ്നത്തിലൂടെ നമുക്ക് പരസ്പരം കാണാം.

അവർ യാത്രയാകുമ്പോൾ നൂറു രാവും പകലും കഴിഞ്ഞിരുന്നില്ല. അവൾ അവരെ കരഞ്ഞു കൊണ്ട് യാത്രഅയക്കുന്നു. കപ്പൽ നോക്കത്താ ദൂരത്ത് മറയുന്നു. കരഞ്ഞു കണ്ട് കുറെ നേരം ദൂരെ ദൃഷ്ടികൾ ചലിപ്പിച്ചു അവിടെ ഇരിക്കുന്നു.

രണ്ടു പേരും എർമാടതിലേക്ക് തന്നെ മടങ്ങുന്നു ആദം  അവളെ സംസാരിക്കാൻ പഠിപ്പിക്കുന്നു. ആദ്യം ശരീരവയവങ്ങളെ കാണിച്ചു പേര് പറഞ്ഞു പഠിപ്പിക്കുന്നു
ആദം : കാലു ചൂണ്ടി കാൽ
യുവതി : കാലോ
ആദം : കൈ ചൂണ്ടി  കൈ
യുവതി : കായ
ആദം : മൂക്ക് തൊട്ട്  മൂക്ക്
യുവതി : മോക്ക്
യുവതി : ആദമിന്റെ മൂക്ക് തൊട്ട് പറയുന്നു
മൊക്ക

മനോഹരമായ പൂന്തൊട്ടങ്ങലിലൂടെ  നടക്കുന്നു, പൂക്കൾ  പറിച്ചു ഓടുന്നു. അവർ സന്തോഷത്തോടെ ജീവിതം കഴിച്ചു കൂട്ടുന്നു. കാട്ടിനുള്ളിൽ പോയി വ്യത്യസ്ത പഴങ്ങൾ ഒന്നിച്ചു പറിച്ചു തിന്നുന്നു.

ചിരിച്ചു കൊണ്ട് എന്റെ പേര്  നീലിമ എന്ന് പറഞ്ഞു  കടലിനു അഭിമുഖമായി അവൾ ഓടുന്നു.  (അവൾ മലയാളം ശരിക്കും പഠിച്ചു കഴിഞ്ഞിരുന്നു)  പാശ്ചാലത്തിൽ  ഒരു ഗാനം.

ആദം ഒരു പാട്ട് പാടുന്നു
അനന്തമാം ഈ സാഗര മദ്ധ്യേ
ആകാശ നീലിമ കുട നിവർത്തി
ഗൃതുഭേദ ചക്രമറിയാതെ
അനശ്വര പ്രേമ ലഹരിയിൽ
ഈ മാൻ പേടകൾ
ആനന്ദ നൃത്തമാടിടുന്നു

രണ്ടു പേരും ആ ദ്വീപിലെ തോട്ടത്തിലെ വലിയ മരത്തിനു ചുവട്ടിൽ ഇരിക്കുന്നു. അവരുടെ ആചാരങ്ങളും മൂപനെ കണ്ടപ്പോൾ അവൾ സംസാരിച്ചത് എന്തായിരുന്നു എന്നും കൂട്ടുകാരിയുടെ ഇടയിൽ സംസാരിച്ചതും അവൾ ആദമിനോട് പറയുന്നു. 

ആദം അവളോട്‌  ദൈവത്തെ പറ്റിയും മതത്തെ പറ്റിയും മതാചാരങ്ങളെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. ഈ ലോകം വെറുതെ ഉണ്ടായതല്ല, ലോകത്തെ  സൃഷ്ടിച്ച ഒരു ദൈവമുണ്ട്, ആ ദൈവത്തോട് നാം പ്രാർഥിക്കണം ഈ ദൈവമാണ് നമ്മെ സൃഷ്ടിച്ചത്. ദൈവത്തിനു നന്ദി കാണിക്കാൻ വേണ്ടിയാണ് നാം ആരാധനകൾ ചെയ്യുന്നത്. പ്രാർഥനാ കാര്യങ്ങളും ദൈവീക വചനങ്ങളും  പറഞ്ഞു കൊടുക്കുന്നു. നീലിമ എല്ലാം ശ്രദ്ധാ പൂര്വം കേൾക്കുന്നു.

ഉച്ച സമയം
ആദം അരുവിയിലേക്ക് നടക്കുന്നു അംഗ ശുദ്ധി വരുത്തി പ്രാർഥിക്കുന്നു. നീലിമയും പ്രാർഥനയിൽ ചേരുന്നു.  നീലിമ: ഈ ദൈവത്തെ പറ്റിയും മതാ ചാരങ്ങളെ പറ്റിയും നേരത്തെ അറിഞ്ഞിരുന്നങ്കിൽ എന്റെ കൂട്ടുകാർകെല്ലാം ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു. അവർകിത് ഒരു പാട് ഇഷ്ടമാകുമായിരുന്നു. ഇനിയും എന്നങ്കിലും അവർ ഇവിടെ വരും അന്ന് എല്ലാം ഞാൻ അവരോടു പറയും.

രണ്ടു പേരും അരുവിയുടെ അടുത്ത് അരുവിയിൽ കാൽ നീട്ടി ഇരിക്കുന്നു, കാലിനു മുകളിലൂടെ വെള്ളം ഒഴുകി പോകുന്നു. നീലിമ അന്ന് നിങ്ങളുടെ കൈ പിടിച്ചത് എന്റെ സഹോദരൻ ആയിരുന്നു. എന്നെ ഒരു പാട് ഇഷ്ടപ്പെടുന്ന എന്റെ ഏക സഹോദരൻ.
ആദം : എന്തായിരുന്നു നീലിമയുടെ സഹോദരൻ ആ സമയത്ത് പറഞ്ഞു കൊണ്ടിരുന്നത് . എന്റെ പെങ്ങളെ നിങ്ങൾക്ക് ഇണയാക്കി തരുന്നു. കണ്ണ് നനച്ചു കൊണ്ട് നീലിമ

നിറഞ്ഞ സന്തോഷത്തോടെ ആദം: ഇനി മുതൽ നിന്നെ ഞാൻ ലൈല എന്നാണു വിളിക്കുക. നീ എനിക്ക് ലൈലയും നിനക്ക് ഞാൻ ഖൈസുമാണ് .
നീലിമ : ലൈല എന്ന് വിളിക്കുന്നത് എന്തിനാണ്, നിങ്ങളെ ഖൈസ് എന്ന് വിളിക്കാൻ പറഞ്ഞത് എന്ത് കൊണ്ടാണ്.
ആദം : ഖൈസ്ന്റെയും ലൈലയുടെതും അനശ്വര പ്രണയമായിരുന്നു
നീലിമ : എങ്കിൽ നമുക്കും ലൈലയും ഖൈസ്മാകാം
ആദം :  ഉച്ചത്തിൽ അവളെ വിളിക്കുന്നു, ലൈലാ
നീലിമ : ഉച്ചത്തിൽ  ഖൈസ് എന്ന് വിളിച്ചു കൊണ്ട് ഓടുന്നു.

അവർ ഓടുന്നതിനടയിൽ  ഒരു പൂച്ച  അവരുടെ മുമ്പിലൂടെ ഓടുന്നു. പൂച്ചയെ  കണ്ട  ലൈല   ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി,  
ഖൈസ് : എന്തിനാണ് കരയുന്നത് ?
ഖൈസ്  : നീ എന്തിനാണ് പൂച്ചയെ കണ്ടപ്പോൾ നില വിളിച്ചത്  ?
ലൈല : ഞങ്ങളുടെ ആ ചാരത്തിൽ ഇഷ്ടപ്പെട്ടവരുടെ കൂടെ സംസാരിക്കുന്നതിനിടയിൽ പൂച്ച കുറി യത്തിൽ ഓടിയാൽ  പത്തു  രാവും പത്തു  പകലും  സ്നേഹിക്കുന്ന  പുരുഷനിൽ നിന്നും മാറി നിൽക്കനമെന്നാനു നിയമം. അത് പാലിച്ചില്ലങ്കിൽ  നമ്മിൽ നിന്നൊരാൾ പിരിയുമ്പോൾ  മറ്റെയാൾ ആരും കൂട്ടിനില്ലാതെ  ഒറ്റയ്ക്ക്  കഷ്ടപ്പെട്ട് മരിക്കും. ഞാൻ ആദ്യം മരിക്കുകയാനനങ്കിൽ നിങ്ങൾ കഷ്ടപ്പെടാൻ പാടില്ല.

ആദം: നമുക്ക് മാറി നിൽക്കാം പത്തു  രാവും പത്തു  പകലുമല്ലെ. നമുക്ക് മാറി താമസിക്കാം അവിടെയുള്ള മറ്റൊരു  മരത്തിനു മുകളിൽ ചെറിയ എർമാടം  ഉണ്ടാക്കുന്നു. ആദം അവളെ  എർമാടതിൽ തനിച്ചു താമസിപ്പിക്കുന്നു  ലൈല ഒറ്റയ്ക്ക് ആ എർമാടത്തിൽ കിടക്കുന്നു.

ആദം ഒറ്റയ്ക്ക് പഴയ എർമാടത്തിൽ ഇരിക്കുന്നു. പതുക്കെ  പറയുന്നു പത്തു പകലും പത്തു രാത്രിയും ലൈലയെ  കാണാതെ സംസാരിക്കാതെ എങ്ങിനെ കഴിയും ആദം അസ്വസ്ഥനാകുന്നു. അവളുടെ ഓരോ വിശ്വാസം മനസ്സിൽ  പിറുപിറുക്കുന്നു, അല്ലേലും ഈ ദ്വീപിൽ  ഒരാൾ മരിക്കുംപോഴേക്കും മറ്റയാളെ സഹായിക്കാൻ ആളുകൾ ക്യു നില്കുകയല്ലേ, ഓരോ ഓരോ വിശ്വാസങ്ങൾ.

ആദം തോമസിനെയും ശേഖരിനെയും ഒർക്കുന്നു.  അവർ എഴുതിയ പാരക്കല്ലും. പേടകവും നേരത്തെ സിഗ്നലിനെ കുറിച്ച എഴുതിയ പാറക്കരികിൽ ആദം നടക്കുന്നു. അവരുടെ കുഴി മാടത്തിൻ അരികിൽ  പോയി അവർക്കു വേണ്ടി പ്രാർഥിക്കുന്നു. ആദം നേരത്തെ കോഡുകൾ എഴുതി വെച്ച പാറക്കല്ലിനടുതെക്ക് നടക്കുന്നു.

നേരത്തെ എഴുതി വെച്ച പാറക്കല്ലിനു ചുവട്ടിൽ തോമസിന്റെ മരണത്തെ പറ്റിയും ആ കപ്പലുകൾ വന്നതും യുവതിയെ കണ്ടതും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും അവരുടെ രസകരമായ ഭാഷയെ കുറിച്ചും  എഴുതുന്നു. ഓരോ ദിവസവും ഓരോ സംഭവങ്ങളും എഴുതുന്നു. പത്ത്  ദിവസം കഴിഞ്ഞത് ആദം അറിയുന്നില്ല. അത് എഴുതി തീരുമ്പോഴേക്കും പത്തു രാവും പത്തു രാത്രിയും കഴിയുന്നു. പത്തു രാവും പത്തു   പകലും കഴിഞ്ഞ ദിവസം  തന്റെ അരികിൽ വരാത്ത ആദമിനെ  തേടി ലൈല നടക്കുന്നു. 
ലൈല  ഉച്ചത്തിൽ വിളിച്ചു ഖയിസ് ഖയിസ് അവർ ആ തോട്ടം മുഴുവൻ ചുറ്റുന്നു. അവസാനം പാറക്കഷണങ്ങളിൽ കൊത്തി വരയ്ക്കുന്ന ആദമിനെ അവൾ കാണുന്നു.
അവൾ തട്ടി വിളിക്കുന്നു (അപ്പോഴാണ്‌ ആദം  പത്തു രാവും പത്തു   പകലും കഴിഞ്ഞ വിവരം അറിയുന്നത്.) ആദം : പത്തു  രാവും പത്തു പകലും കഴിഞ്ഞോ ?
ലൈല  : അതെ
ലൈല എന്താണ് ഈ കല്ലിൽ നിങ്ങൾ ചെയ്യുന്നത് .
നേരത്തെ തോമസും ശേഖരും കൂടെതാമസിച്ച ഫ്ലാഷ് ബാക്ക്
(ആദമിനെ പറ്റികൂടുതൽ അറിയാൻ അവൾ പേടകത്തിൽ എത്തുന്നതിനു മുമ്പുള്ള കാര്യങ്ങൾ ലൈല ചോദിക്കുന്നു)

ലൈല : ഖൈസ്, നിങ്ങളുടെ നാട് ഇത് പോലെ തന്നെയാണോ എനിക്ക് കാണാൻ കൊതിയാകുന്നു.
ഖൈസ് തന്റെ വീട്ടിനെ പറ്റി പറയുന്നു 
രണ്ടു നിലയുള്ള ഒരു നാടിൻ പുറത്തെ  വീട്
നൂറ : മകനെ വിളിക്കുന്നു റാഷിദ് എഴുന്നെല്ക്കൂ റാഷിദ്
മകൻ : എഴുന്നേൽക്കുന്നു ബത്ത്രൂമിലേക്ക് പോകുന്നു
നൂറ: അടുക്കളയിൽ ജോലി ചെയ്യുന്നു
മേശപ്പുറത്തു ഭക്ഷണം കൊണ്ട് വെക്കുന്നു
മകൻ : സ്കൂൾ യൂണി ഫൊം ദരിച്ച് ഭക്ഷണം കഴിക്കുന്നു
നൂറ : ഭക്ഷണം പൊതിഞ്ഞു ബാഗിൽ വെച്ചു കൊടുക്കുന്നു
കുട്ടി : സ്കൂൾ ബാഗുമായി പുറത്തു പോകുന്നു നൂരയോടു ബായി പറയുന്നു

നൂറ : ബെഡ് റൂമിൽ പോകുന്നു കട്ടിലിലിൽ കിടക്കുന്ന ഭര്ത്താവ് ആദമിനെ വിളിക്കുന്നു
ഇക്ക  സമയം  ഒരു പാടായി എഴുന്നെല്കൂ, ഇന്ന് ഓഫീസിൽ പോകുന്നില്ലേ
ആദം : ഉറക്കിൽ നിന്നും എഴുന്നേലക്കുന്നു ചുമരിലെ ക്ലോക്കിലേക്ക് നോക്കുന്നു
നൂറ : അടുക്കളയിൽ പോയി ഒരു കാപ്പ്  ചായ ആദമിന് കൊടുക്കുന്നു
ആദം : ഒരു പാട് ലയ്റ്റ് ആയല്ലോ , ബാത്രൂമിലേക്ക് ഓടുന്നു
ആദം : ബാത്ത് റൂമിലേക്ക്‌ പോകുന്നു ഡ്രസ്സ്‌ മാറ്റി  വരുന്നു
നൂറ : ബ്രയിക്   ഫാസ്റ്റ് : മേശമേൽ വെക്കുന്നു
ആദം : ബ്രയിക് ഫാസ്റ്റ് കഴിക്കുന്നു

മേശമേൽ വെച്ചിരിക്കുന്ന ടെലഫോണ്‍ റിംഗ് ചെയ്യുന്നു. നൂറ ഫോണ്‍ എടുക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ്  റ്റെക്നൊലൊജി - സർവകലാ ശാലയിൽ പഠിക്കുന്ന മകനായിരുന്നു
മകൻ നസീഫിന്റെ ശബ്ദം  
നൂറ : നിനക്ക് സുഖം തന്നെ അല്ലെ
നസീഫ് അതെ ഉമ്മാ ഞാൻ വെറുതെ വിളിച്ചതാണ്, എനിക്ക് സ്കോളർ ഷിപ്പ് കിട്ടി അമേരിക്കയിലെ സ്പാസ് റ്റെക്നൊലൊജി യിൽ പഠിക്കാനുള്ള സ്കൊലര്ഷിപ്പ് ലഭിച്ചിരിക്കുന്നു. നൂറയുടെ മുഖത്ത് നിറഞ്ഞ സന്തോഷം, 
നൂറ : ഞാൻ ഫോണ്‍ ഉപ്പയ്ക്ക് കൊടുക്കാം
ഫോണ്‍ ആദമിന് കൊടുക്കുന്നു.  ആദമിന്റെ മുഖത്ത് സന്തോഷം
നസീഫ് ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞു വന്നു വിളിക്കാം നന്നായി പഠിക്കൂ.
ഫോണ്‍ താഴെ വെക്കുന്നു. ആദം : ഓഫീസിലേക്ക് പോകുന്നു
നൂറ അടുക്കളയിൽ പാത്രങ്ങളും വീടിന്റെ പരിസരവും  വൃത്തിയാക്കുന്നു

ഉച്ച സമയം
മകൻ സ്കൂളിൽ നിന്നും വരുന്നു   നൂറ : മകന് ഭക്ഷണം കൊടുക്കുന്നു.

രാത്രി
വീട്ടിനുള്ളിൽ
മകൻ : പുസ്തകം വായിക്കുന്നു. നൂറ മകനെ പഠിക്കാൻ സഹായിക്കുന്നു മകനെ ഉറക്കുന്നു
നൂറ വാതിൽക്കൽ ഇരിക്കുന്നു  ടി വി കാണുന്നു. ഇടയ്ക്ക്  ക്ലോകിൽ സമയം നോക്കുന്നു രാത്രി പന്ത്രണ്ടു മണി. സോഫയിൽ ഒരു നിമിഷം മഴങ്ങിപോകുന്നു
ആദം : കോളിഗ് ബെൽ അടിക്കുന്നു
നൂറ ഞെട്ടി ഉണരുന്നു : വാതിൽ തുറക്കുന്നു
നൂറ പരിഭവത്തോടെ ചോദിക്കുന്നു കുറെ നേരമായോ ബെല്ലടിക്കുന്നു
ആദം : ഇല്ല
ആദം : നേരെ ബെഡ് റൂമില പോകുന്നു ഡ്രസ്സ്‌ മാറുന്നു
തീൻ മേശയിൽ ഇരുന്നു രണ്ടു പേരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു

വീണ്ടും ദ്വീപിലേക്ക്
എർമാടം
ആദം കരഞ്ഞു കൊണ്ട്  : ഇതായിരുന്നു ലൈല എന്റെ കുടുംബം
ലൈല : മകനെയും ഭാര്യയെഉം ഒരു പ്രാവശ്യമെങ്കിലും എനിക്ക്  കാണാൻ  കഴിയുമോ ഖൈസ്
ഒരു ദിവസം അവിടെ എത്താൻ എനിക്ക് കഴിയുമോ ഖൈസ് ?
ഖൈസ് : എങ്ങിനെ കാണാൻ  കഴിയും ലൈല
ഇവിടെ വന്നിട്ട് പത്തു വർഷം കഴിഞ്ഞു. മകനെ ഞാൻ അമേരിക്കയിൽ സ്പസ് റെക്നോലോജിസർവ ശാലയിലേക്ക് പറഞ്ഞയചിരുന്നു. അവന്റെ റിസർച്ചും പഠനവും എന്തായി? ഒരു വിവരവും ഇല്ല. ഒരു കാര്യം എനിക്കറിയാം അവനും എന്നെ പോലെ ഒരു ദിവസം ഇത്തരം ഒരു യാത്രയ്ക്ക് ഒരുങ്ങും തീർച്ച.


പാശ്ചാലത്തിൽ ഉയരുന്ന സംഗീതം
നാടിനെ കുറിച്ചു ഒർമപ്പെടുത്തുന്ന ഒരു പാട്ട്  ആദം പാടുന്നു
ഒരുനാടൻ കഥയുടെ ശീലുകൾ പറയുന്ന മലയാള
നാട്ടിലാണ് എന്റെ ഗ്രാമം
അവിടെ തളിരിടും പൂവിടും ഓർമകളാണ്
എന്റെ സ്വപ്നം
ഓർമ്മകൾ മാത്രമാണ് എന്റെ സ്വപ്നം

രണ്ടു പേരും മരത്തിനു ചുവട്ടിൽ ഇരിക്കുന്നു 
ഖൈസ് : എനിക്ക് തീരെ സുഖമില്ല ലൈല അടുത്തു തന്നെ പിരിയേണ്ടി വരുമെന്ന് തോന്നുന്നു
ലൈല : ഇല്ല അങ്ങിനെയൊന്നും സംഭവിക്കില്ല നമ്മൾ ഇനിയും കുറെ കാലം ജീവിക്കും
തമാശയായി ആദം പറഞ്ഞു :  ഞാൻ മരിച്ചാലും നീ ഒറ്റയ്കാവില്ലല്ലോ അന്ന് പൂച്ച മുറിച്ചു കടന്നപ്പോൾ നമ്മൾ പത്തു രാവും പത്തു പകലും  വിട്ടു നിന്നതല്ലേ,
ലൈല :  ചിരിച്ചു കൊണ്ട് തമാശയാക്കേണ്ട
രണ്ടു പേരും പരസപരം സ്നേഹത്തോടെ ചിരിക്കുന്നു.

അവർ രണ്ടു പേരും ആ മരത്തിനു ചുവട്ടിൽ നിന്നും എർമാടതിലേക്ക് തന്നെ നടക്കുന്നു. നല്ല ഇരുട്ടുള്ള രാത്രി. നേരം വെളുക്കാറായാപ്പോൾ ആദം ഒരു വലിയ ശബ്ദം കേൾക്കുന്നു. ആ ശബ്ദം കേട്ട് ആദം ഞെട്ടി ഉണരുന്നു. എർമാടത്തിൽ നിന്നും പതുക്കെ ഇറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കുന്നു.

ഒരു  പേടകം അവിടെ പതിക്കുന്നു, ആ പേടകത്തിന്‌ മുകളിൽ ഫൊർ നോട്ട് ഫൊർ നോട്ട്  എയിറ്റ്   എന്നെഴുതിയിരിക്കുന്നു. ഈ പേടകം വീണ ശബ്ദമാണ് ആദം കേട്ടത്.

പേടകത്തിൽ മൂന്നു പേരുണ്ട്, ഒരു പെണ്ണും രണ്ടു ആണും. പരിക്കുകൾ ഒന്നുമില്ലാതെ മൂന്നു പേരും ആ ദ്വീപിൽ ഇറങ്ങുന്നു, മൂന്നു പേരും നാട്ടിലെ കണ്ട്രോൾ റൂമുമായി ബന്ധപ്പെടുന്നു. അവർ കണ്ട്രോൾ റൂമിൽ വിളിച്ചറിയിക്കുന്നു ഞങ്ങൾ സുരക്ഷിതരാണ്‌.


 
 തുടരും
നാലാം ഭാഗം വായിക്കാൻ 

No comments:

Post a Comment

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...